തിരുവനന്തപുരം: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയതു കണ്ടെത്തിയത് വഴി ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മുൻഗണനാ കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുൻഗണനാ പട്ടികയിലുൾപ്പെടുത്താവുന്നവരുടെ പരിധി നിശ്ചിയിച്ചിരിക്കുന്നത് 1,54,80,040 ആണ്. ഇതു പ്രകാരം തയാറാക്കിയ അന്തിമപട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്കു വിരുദ്ധമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷണത്തിലൂടെ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റിയെ ന്നും സിവിൽസപ്ലൈസ് വകുപ്പ് അറിയിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം സംസ്ഥാനത്തിന് മുൻഗണനാ പട്ടികയിലുൾപ്പെടുത്താവുന്നവരുടെ പരിധി നിശ്ചിയിച്ചിരിക്കുന്നത് 1,54,80,040 ആണ്. ഇതു പ്രകാരം തയാറാക്കിയ അന്തിമപട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്കു വിരുദ്ധമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷണത്തിലൂടെ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റിയെ ന്നും സിവിൽസപ്ലൈസ് വകുപ്പ് അറിയിച്ചു.