കൊച്ചി: കുട്ടനാട് നിയമസഭാ സീറ്റിലെ സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കൊച്ചിയിൽ ചേർന്ന എൻസിപി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സീറ്റിനെച്ചൊല്ലി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററുടെയും മന്ത്രി എ.കെ. ശശീന്ദ്രന്റെയും ഗ്രൂപ്പുകൾ തമ്മിൽ വാഗ്വാദമുണ്ടായി. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ സ്ഥാനാർഥിയാക്കണമെന്ന വാദത്തെ ശശീന്ദ്രൻ വിഭാഗം ശക്തമായി എതിർത്തു. മാർച്ച് മൂന്നിനു തിരുവനന്തപുരത്തു വീണ്ടും യോഗം ചേരും.
എൻസിപിയുടെ കോർ കമ്മിറ്റി, നിർവാഹക സമിതി, സംസ്ഥാന ഭാരവാഹി യോഗങ്ങളാണ് ഇന്നലെ ചേർന്നത്. പാർട്ടിയിൽ കുടുംബാധിപത്യം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ശശീന്ദ്രൻ പക്ഷം രംഗത്തെത്തിയതോടെ യോഗം ബഹളമയമായി. കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ടു /”സീറ്റുകൾ വിൽപനയ്ക്ക്’’’’’’’’ എന്ന പേരിൽ കൊച്ചി നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ പീതാംബരൻമാസ്റ്ററെ ചൊടിപ്പിച്ചു. യുവജനക്കൂട്ടായ്മയുടെ പേരിലാണു പോസ്റ്ററുകൾ തയാറാക്കിയിരുന്നത്.
പോസ്റ്ററുമായി യോഗത്തിനെത്തിയ പീതാംബരൻ പക്ഷത്തെ ഒരംഗം കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പണം വാങ്ങി സീറ്റ് വിൽക്കുന്നുവെന്ന ആരോപണമുള്ളതുകൊണ്ടു കേസ് കൊടുക്കണമെന്നു പീതാംബരൻ മാസ്റ്ററും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഴിമതി നടത്തിയെന്നു സംസ്ഥാനഭാരവാഹികളാരും പറഞ്ഞിട്ടില്ലെന്നും പോലീസ് കേസ് വേണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ഇതോടെ രാജി വയ്ക്കുമെന്നു പീതാംബരൻ മാസ്റ്റർ പറഞ്ഞെങ്കിലും രാജിയുടെ ആവശ്യമില്ലെന്നു മന്ത്രി ഉൾപ്പെടെ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. പ്രശ്നം അവിടെ തീരുകയുംചെയ്തു.
പാർട്ടി പ്രവർത്തകൻ സ്ഥാനാർഥി ആകണമെന്ന നിലപാടിനാണ് അംഗങ്ങളിൽ ഭൂരിപക്ഷം പേരുടെയും പിന്തുണയെന്നാണു സൂചന. പാർട്ടിയുടെ നിത്യച്ചെലവുകൾ നടത്തി സംഘടന കൊണ്ടുനടക്കണമെങ്കിൽ ഫണ്ട് വേണ്ടിവരുമെന്ന പീതാംബരൻ പക്ഷത്തിന്റെ വാദത്തിനു കാര്യമായ പിന്തുണ ലഭിച്ചില്ല. ഉച്ചകഴിഞ്ഞു ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി നേതാക്കളും ഭാരവാഹികളും ചേർന്നു പാർട്ടിയിലേക്ക് എല്ലാമാസവും രണ്ടു ലക്ഷം രൂപ ലെവി കൊടുക്കാൻ തീരുമാനമായിട്ടുണ്ട്. മാണി സി. കാപ്പൻ എംഎൽഎ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
എൻസിപിയുടെ കോർ കമ്മിറ്റി, നിർവാഹക സമിതി, സംസ്ഥാന ഭാരവാഹി യോഗങ്ങളാണ് ഇന്നലെ ചേർന്നത്. പാർട്ടിയിൽ കുടുംബാധിപത്യം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി ശശീന്ദ്രൻ പക്ഷം രംഗത്തെത്തിയതോടെ യോഗം ബഹളമയമായി. കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ടു /”സീറ്റുകൾ വിൽപനയ്ക്ക്’’’’’’’’ എന്ന പേരിൽ കൊച്ചി നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ പീതാംബരൻമാസ്റ്ററെ ചൊടിപ്പിച്ചു. യുവജനക്കൂട്ടായ്മയുടെ പേരിലാണു പോസ്റ്ററുകൾ തയാറാക്കിയിരുന്നത്.
പോസ്റ്ററുമായി യോഗത്തിനെത്തിയ പീതാംബരൻ പക്ഷത്തെ ഒരംഗം കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പണം വാങ്ങി സീറ്റ് വിൽക്കുന്നുവെന്ന ആരോപണമുള്ളതുകൊണ്ടു കേസ് കൊടുക്കണമെന്നു പീതാംബരൻ മാസ്റ്ററും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഴിമതി നടത്തിയെന്നു സംസ്ഥാനഭാരവാഹികളാരും പറഞ്ഞിട്ടില്ലെന്നും പോലീസ് കേസ് വേണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ഇതോടെ രാജി വയ്ക്കുമെന്നു പീതാംബരൻ മാസ്റ്റർ പറഞ്ഞെങ്കിലും രാജിയുടെ ആവശ്യമില്ലെന്നു മന്ത്രി ഉൾപ്പെടെ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. പ്രശ്നം അവിടെ തീരുകയുംചെയ്തു.
പാർട്ടി പ്രവർത്തകൻ സ്ഥാനാർഥി ആകണമെന്ന നിലപാടിനാണ് അംഗങ്ങളിൽ ഭൂരിപക്ഷം പേരുടെയും പിന്തുണയെന്നാണു സൂചന. പാർട്ടിയുടെ നിത്യച്ചെലവുകൾ നടത്തി സംഘടന കൊണ്ടുനടക്കണമെങ്കിൽ ഫണ്ട് വേണ്ടിവരുമെന്ന പീതാംബരൻ പക്ഷത്തിന്റെ വാദത്തിനു കാര്യമായ പിന്തുണ ലഭിച്ചില്ല. ഉച്ചകഴിഞ്ഞു ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി നേതാക്കളും ഭാരവാഹികളും ചേർന്നു പാർട്ടിയിലേക്ക് എല്ലാമാസവും രണ്ടു ലക്ഷം രൂപ ലെവി കൊടുക്കാൻ തീരുമാനമായിട്ടുണ്ട്. മാണി സി. കാപ്പൻ എംഎൽഎ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.