കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു തീരുമാനമായില്ലെന്നും മാര്‍ച്ച് മൂന്നിനു തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ധാരണയാകുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റർ. സംസ്ഥാന നേതൃത്വത്തിന്റെ ശിപാര്‍ശ പ്രകാരം കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പീതാംബരന് മാസ്റ്റർ. നാലഞ്ചു പേർ പരിഗണനയിലുണ്ടെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ചു പാര്‍ട്ടിയില്‍ തര്‍ക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പേർ മാത്രമായിരിക്കും ശിപാര്‍ശയ്ക്ക് അയയ്ക്കുക. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉടലെടുത്താല്‍ മാത്രമാണ് പാനല്‍ ആയി അയയ്ക്കുക.
നിലവില്‍ കുട്ടനാട് എന്‍സിപിയുടെ സീറ്റാണ്. മൂന്നുതവണ പാര്‍ട്ടി ഇവിടെ ജയിച്ചു. ഇത്തവണയും ജയിക്കണം, അതിന് യോഗ്യനായ ഒരാളെയായിരിക്കും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി യോഗങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ നടക്കും.
കുട്ടനാട് സീറ്റ് വില്പനയ്ക്ക് എന്ന പേരില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ സംബന്ധിച്ച ചോദ്യത്തിനു താനതു കണ്ടില്ലെന്നും അതേക്കുറിച്ച് ഒട്ടിച്ചവരോടു ചോദിക്കണമെന്നുമായിരുന്നു പീതാംബരന് മാസ്റ്ററുടെ മറുപടി.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും ജുഡീഷല്‍ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പീതാംബരന് മാസ്റ്റർ. നാലഞ്ചു പേർ പരിഗണനയിലുണ്ടെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ചു പാര്‍ട്ടിയില്‍ തര്‍ക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ പേർ മാത്രമായിരിക്കും ശിപാര്‍ശയ്ക്ക് അയയ്ക്കുക. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉടലെടുത്താല്‍ മാത്രമാണ് പാനല്‍ ആയി അയയ്ക്കുക.
നിലവില്‍ കുട്ടനാട് എന്‍സിപിയുടെ സീറ്റാണ്. മൂന്നുതവണ പാര്‍ട്ടി ഇവിടെ ജയിച്ചു. ഇത്തവണയും ജയിക്കണം, അതിന് യോഗ്യനായ ഒരാളെയായിരിക്കും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി യോഗങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ നടക്കും.
കുട്ടനാട് സീറ്റ് വില്പനയ്ക്ക് എന്ന പേരില്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ സംബന്ധിച്ച ചോദ്യത്തിനു താനതു കണ്ടില്ലെന്നും അതേക്കുറിച്ച് ഒട്ടിച്ചവരോടു ചോദിക്കണമെന്നുമായിരുന്നു പീതാംബരന് മാസ്റ്ററുടെ മറുപടി.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും ജുഡീഷല്‍ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു.