കൊച്ചി: മൂന്നു മാസം മുന്പ് എറണാകുളം മാർക്കറ്റ് റോഡ് ബിവറേജിസ് ഷോപ്പിനു മുൻവശത്തുകൂടി രാത്രിയിൽ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് ബാഗും മൊബൈൽ ഫോണും കവർന്ന കേസിലെ രണ്ടാംപ്രതി പിടിയിൽ. മട്ടാഞ്ചേരി സ്വദേശിയും ഇപ്പോൾ വർക്കലയിൽ താമസിച്ചുവരുന്നയാളുമായ സനോജ് (വർക്കല സനു) ആണ് പിടിയിലായത്. സംഭവം നടന്ന് പിറ്റേദിവസംതന്നെ ഒന്നാം പ്രതി ആൽബിയെ (അലി) പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവ് ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരമറിഞ്ഞ് പോലീസ് നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.
എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ സിഐ വിജയശങ്കറിന്റെ മേൽനോട്ടത്തിൽ സബ്. ഇൻസ്പെക്ടർ തോമസും സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് , ഇഗ്നേഷ്യസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ സിഐ വിജയശങ്കറിന്റെ മേൽനോട്ടത്തിൽ സബ്. ഇൻസ്പെക്ടർ തോമസും സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് , ഇഗ്നേഷ്യസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.