തിരുവനന്തപുരം: ഡൽഹി കലാപത്തിൽ നിഷ്ക്രിയമായ പോലീസിനെ രൂക്ഷമായി വിമർശിക്കുകയും വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്ത ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് മുരളീധറിനെ അർധരാത്രിയിൽ അടിയന്തരമായി സ്ഥലം മാറ്റിയ നടപടി രാജ്യം ഫാസിസത്തിന് കീഴ്പ്പെട്ടുവെന്നതിന്റെ തെളിവാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർലമെന്റും ഭരണഘടനാ നിർമിത മറ്റു സ്ഥാപനങ്ങളും കാവിവത്കരിച്ചതിനു പിന്നാലെയാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ജുഡീഷറിയെ നിശബ്ദമാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്. പ്രധാനമന്ത്രിയെ പ്രശംസകൊണ്ടു പൊതിഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെപ്പോലുള്ളവരുടെ നടപടി ആശങ്കാജനകമാണ്. ഡൽഹി മൂന്നു ദിവസം കലാപകലുഷിതമായപ്പോൾ ഉണർന്നു പ്രവർത്തിച്ചത് ജുഡീഷറി മാത്രമാണ്. അർധരാത്രിപോലും ജസ്റ്റിസ് മുളീധറിന്റെ വീട്ടിൽ കോടതി ചേർന്ന് ഉത്തരവുകൾ ഇറക്കിയതായും മുല്ലപ്പള്ളി പറഞ്ഞു.
പാർലമെന്റും ഭരണഘടനാ നിർമിത മറ്റു സ്ഥാപനങ്ങളും കാവിവത്കരിച്ചതിനു പിന്നാലെയാണ് അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ജുഡീഷറിയെ നിശബ്ദമാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചത്. പ്രധാനമന്ത്രിയെ പ്രശംസകൊണ്ടു പൊതിഞ്ഞ സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെപ്പോലുള്ളവരുടെ നടപടി ആശങ്കാജനകമാണ്. ഡൽഹി മൂന്നു ദിവസം കലാപകലുഷിതമായപ്പോൾ ഉണർന്നു പ്രവർത്തിച്ചത് ജുഡീഷറി മാത്രമാണ്. അർധരാത്രിപോലും ജസ്റ്റിസ് മുളീധറിന്റെ വീട്ടിൽ കോടതി ചേർന്ന് ഉത്തരവുകൾ ഇറക്കിയതായും മുല്ലപ്പള്ളി പറഞ്ഞു.