കുമരകം: കുമരകത്തു കായൽ യാത്രയ്ക്കെത്തിയ യുവതിക്കു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നു യഥാസമയം ചികിത്സ കിട്ടാതെ മരിച്ചു. കാഞ്ഞിരപ്പള്ളി ബംഗ്ലാവുപറന്പിൽ ബി.ആർ. വിപിന്റെ ഭാര്യ ചിഞ്ചു(28)ആണ് മരിച്ചത്.
ഇന്നലെ ചീപ്പുങ്കലിൽനിന്നു ഹൗസ് ബോട്ടിൽ കായൽ സവാരിക്കു പോയ സംഘത്തിലെ വീട്ടമ്മയ്ക്കു രാത്രി 10.30നു ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻതന്നെ സംഘത്തിലുണ്ടായിരുന്നവരും ബോട്ടു ജീവനക്കാരും ചേർന്നു വീട്ടമ്മയെ കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു.
എന്നാൽ, രാത്രിയിൽ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമല്ലാത്തതിനെത്തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പുതന്നെ മരണം സംഭവിച്ചു. സംസ്കാരം നാളെ 12ന് വീട്ടുവളപ്പിൽ. പരേത മക്കപ്പുഴ പുതിയത്തു മേപ്പുറത്തു കുടുംബാംഗം. മകൻ: ആര്യൻ(എൽകെജി വിദ്യാർഥി).
വിനോദ സഞ്ചാര കേന്ദ്രമായ കുമരകം സർക്കാർ ആശുപത്രിയിൽ രാവും പകലും ഡോക്ടർമാരെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പാക്കാത്തതിനാലാണ് വീട്ടമ്മയ്ക്കു ജീവൻ നഷ്ടപ്പെട്ടതെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
ഇന്നലെ ചീപ്പുങ്കലിൽനിന്നു ഹൗസ് ബോട്ടിൽ കായൽ സവാരിക്കു പോയ സംഘത്തിലെ വീട്ടമ്മയ്ക്കു രാത്രി 10.30നു ശ്വാസതടസം അനുഭവപ്പെട്ടു. ഉടൻതന്നെ സംഘത്തിലുണ്ടായിരുന്നവരും ബോട്ടു ജീവനക്കാരും ചേർന്നു വീട്ടമ്മയെ കുമരകം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു.
എന്നാൽ, രാത്രിയിൽ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമല്ലാത്തതിനെത്തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പുതന്നെ മരണം സംഭവിച്ചു. സംസ്കാരം നാളെ 12ന് വീട്ടുവളപ്പിൽ. പരേത മക്കപ്പുഴ പുതിയത്തു മേപ്പുറത്തു കുടുംബാംഗം. മകൻ: ആര്യൻ(എൽകെജി വിദ്യാർഥി).
വിനോദ സഞ്ചാര കേന്ദ്രമായ കുമരകം സർക്കാർ ആശുപത്രിയിൽ രാവും പകലും ഡോക്ടർമാരെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടപ്പാക്കാത്തതിനാലാണ് വീട്ടമ്മയ്ക്കു ജീവൻ നഷ്ടപ്പെട്ടതെന്നു നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.