തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 109 , സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിന് 10, കോട്ടയം 22, കോഴിക്കോട് 50 , തിരുവനന്തപുരം 27 എന്നിങ്ങനെയാണ് പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്.
മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പിജി വിദഗ്ധ ഗ്രൂപ്പിന്റെ ശിപാര്‍ശകള്‍ക്കും ശേഷമാണ് ഡിപ്ലോമ കോഴ്സിനെ ഡിഗ്രിയാക്കി മാറ്റിയത്. എംസിഐ ബോര്‍ഡ് ഓഫ് ഗവണേഴ്സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 2020-21 അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതോടു കൂടി രണ്ട് വര്‍ഷ പിജി. ഡിപ്ലോമ കോഴ്സിന് പകരം മൂന്നു വര്‍ഷ പിജി ഡിഗ്രി കോഴ്സിനുള്ള അനുമതിയാണ് വിദ്യാർഥികള്‍ക്ക് ലഭിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുന്‍ വര്‍ഷങ്ങളില്‍ 147 മെഡിക്കല്‍ പിജി ഡിഗ്രി സീറ്റുകളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികമായി അനുവദിച്ചത്. ഇതോടുകൂടി 256 മെഡിക്കല്‍ പിജി ഡിഗ്രി സീറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാകുന്നത്. ഇതോടൊപ്പം ആദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സായ ഡിഎം കാര്‍ഡിയോളജിക്ക് രണ്ടു സീറ്റുകളും അനുമതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 109 , സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിന് 10, കോട്ടയം 22, കോഴിക്കോട് 50 , തിരുവനന്തപുരം 27 എന്നിങ്ങനെയാണ് പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയത്.
മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പിജി വിദഗ്ധ ഗ്രൂപ്പിന്റെ ശിപാര്‍ശകള്‍ക്കും ശേഷമാണ് ഡിപ്ലോമ കോഴ്സിനെ ഡിഗ്രിയാക്കി മാറ്റിയത്. എംസിഐ ബോര്‍ഡ് ഓഫ് ഗവണേഴ്സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 2020-21 അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുന്നതാണ്. ഇതോടു കൂടി രണ്ട് വര്‍ഷ പിജി. ഡിപ്ലോമ കോഴ്സിന് പകരം മൂന്നു വര്‍ഷ പിജി ഡിഗ്രി കോഴ്സിനുള്ള അനുമതിയാണ് വിദ്യാർഥികള്‍ക്ക് ലഭിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുന്‍ വര്‍ഷങ്ങളില്‍ 147 മെഡിക്കല്‍ പിജി ഡിഗ്രി സീറ്റുകളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികമായി അനുവദിച്ചത്. ഇതോടുകൂടി 256 മെഡിക്കല്‍ പിജി ഡിഗ്രി സീറ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാകുന്നത്. ഇതോടൊപ്പം ആദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സായ ഡിഎം കാര്‍ഡിയോളജിക്ക് രണ്ടു സീറ്റുകളും അനുമതി ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.