കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളും വിദ്യാര്‍ഥിസമരവും പഠിപ്പുമുടക്കും നിരോധിച്ചു ഹൈക്കോടതി ഉത്തരവിട്ടു. കോളജുകളിലും സ്കൂളുകളിലും വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിനു വിരുദ്ധമായ സമരങ്ങളില്‍ മാനേജ്മെന്റിനു പോലീസിനെ ഉള്‍പ്പെടെ വിനിയോഗിച്ചു നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ലെന്നും ആരെയും നിര്‍ബന്ധിച്ചു ക്ലാസില്‍നിന്നും കാമ്പസില്‍നിന്നും സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ട്. ഔദ്യോഗിക യോഗങ്ങളല്ലാതെ സമരം ആസൂത്രണം ചെയ്യാന്‍ സ്കൂള്‍, കോളജ് കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കു യോഗം വിളിക്കാന്‍ അവകാശമില്ല.
വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടാല്‍ കാമ്പസുകളില്‍ സമാധാനം ഉറപ്പാക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ഇതേക്കുറിച്ച് എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കണമെന്നും ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നു. ഉത്തരവ് കോളജിയറ്റ്, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്കും കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിലും കലാലയങ്ങളിലും നടക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജുമെന്റുകളും രക്ഷകര്തൃസംഘടനകളും സമര്‍പ്പിച്ച 26 ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം.
വിദ്യാഭ്യാസത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനം വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതു സ്കൂള്‍ മാനേജുമെന്റിന്റെ മൗലികാവകാശത്തിന്റെ ലംഘനവുമാണെന്നു കോടതി വിലയിരുത്തി.
വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസിനകത്ത് പ്രതിരോധത്തിലാകുമ്പോഴൊക്കെ പുറത്തുനിന്നു മാതൃരാഷ്ട്രീയ സംഘടനയുടെ പിന്തുണ ലഭിക്കുന്ന പ്രവണതയുണ്ട്. താല്പര്യമില്ലാത്ത വിദ്യാര്‍ഥികളെ സമരത്തിലേക്കും പ്രക്ഷോഭങ്ങളിലേക്കും വലിച്ചിറക്കാനാകില്ല.
പഠനം തടസപ്പെടുത്താന്‍ സംഘടനകള്‍ക്കു യാതൊരു അവകാശവുമില്ല. വിദ്യാഭ്യാസം മൗലികാവകാശമാണ്. അതിനു തടസമാകുന്നതെന്തും ഭരണഘടനാവിരുദ്ധമാണ്. വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനമാണ് കാമ്പസിനകത്ത് സംഘര്‍ഷങ്ങൾക്കു വഴിതെളിക്കുന്നത്. കാമ്പസിനുള്ളില്‍നിന്നു മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനകള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരില്‍ കാമ്പസുകളില്‍ കൊലപാതകംവരെയുണ്ടാവുന്നു. അനിഷ്ടസംഭവങ്ങളുടെ പേരില്‍ കാമ്പസുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടതായും വരുന്നു.
കലാലയ മേധാവികള്‍ കോടതിയെ സമീപിക്കാന്‍ തയാറാകാത്തതിനാല്‍ വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കുന്നതു സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്.
മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ സഹായം നല്‍കണമെന്നു മുന്‍ ഉത്തരവുണ്ടെങ്കിലും ലഭിക്കുന്നില്ലെന്നു പരാതി കിട്ടാറുണ്ട്. കാമ്പസില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നു ക്രിമിനല്‍ പ്രവര്‍ത്തനം നടന്നാല്‍ മറ്റേതു കുറ്റവാളിയോടും എന്നപോലെ നടപടി സ്വീകരിക്കാന്‍ പോലീസിനു ബാധ്യതയുണ്ട്. ആവശ്യമെങ്കില്‍ കാമ്പസിനകത്തു പോലീസിന് അനുമതിയില്ലാതെ കയറാം എന്നും ഉത്തരവുണ്ട്. മാനേജുമെന്റുകള്‍ക്കു സമരവും മറ്റും നിരോധിക്കാന്‍ അവകാശം നല്‍കിയുള്ള ഉത്തരവും നിലവിലുണ്ട്. എന്നാൽ ഈ ഉത്തരവുകള്‍ പാലിക്കുന്നില്ല. ഇക്കാര്യങ്ങളില്‍ പരിഹാരം തേടി സ്വകാര്യ മാനേജ്മെന്റകളും മറ്റും കോടതിയെ സമീപിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനു പോലീസ് സഹായം ലഭ്യമാക്കണമെന്നു ഡിജിപിയോടു ഹൈക്കോടതി ഉത്തരവിട്ടു.
അഭിപ്രായമാകാം, പഠിപ്പു മുടക്കരുത്
സ്കൂളുകളിലും കലാലയങ്ങളും വിദ്യാര്‍ഥിസമരവും പഠിപ്പുമുടക്കും നിരോധിച്ചുള്ള വിധി വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനു തടസമല്ലെന്നു ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനും സംഘടന രൂപീകരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതിഷേധവും സാധ്യമാണ്. അങ്ങനെ പ്രതിഷേധിക്കുമ്പോള്‍ ഇരയാക്കപ്പെടാതിരിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. സംവാദം ചര്‍ച്ച തുടങ്ങിയവയിലൂടെയായിരിക്കണം അത്തരം പ്രതിഷേധങ്ങള്‍.
ജനാധിപത്യ സമൂഹത്തിന്റെ വികസനത്തിന് ഇതൊക്കെ ആവശ്യവുമാണ്. ഈ അവകാശത്തിന് പുറത്തുള്ള നടപടികളാണ് സമരവും ധര്‍ണയും പ്രകടനവും ഘെരാവോയും മറ്റും. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടുകളും പരാതികളും അവതരിപ്പിക്കാന്‍ അധികൃതര്‍ അനുയോജ്യമായ ഫോറങ്ങള്‍ കണ്ടെത്തുന്നതിനും വിധി തടസമല്ലെന്ന് ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ലെന്നും ആരെയും നിര്‍ബന്ധിച്ചു ക്ലാസില്‍നിന്നും കാമ്പസില്‍നിന്നും സമരത്തിന് ഇറക്കുന്നില്ലെന്നും ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ട്. ഔദ്യോഗിക യോഗങ്ങളല്ലാതെ സമരം ആസൂത്രണം ചെയ്യാന്‍ സ്കൂള്‍, കോളജ് കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്കു യോഗം വിളിക്കാന്‍ അവകാശമില്ല.
വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടാല്‍ കാമ്പസുകളില്‍ സമാധാനം ഉറപ്പാക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ഇതേക്കുറിച്ച് എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കണമെന്നും ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നു. ഉത്തരവ് കോളജിയറ്റ്, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്കും കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിലും കലാലയങ്ങളിലും നടക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയം പഠനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി വിവിധ മാനേജുമെന്റുകളും രക്ഷകര്തൃസംഘടനകളും സമര്‍പ്പിച്ച 26 ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ തീരുമാനം.
വിദ്യാഭ്യാസത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തനം വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതു സ്കൂള്‍ മാനേജുമെന്റിന്റെ മൗലികാവകാശത്തിന്റെ ലംഘനവുമാണെന്നു കോടതി വിലയിരുത്തി.
വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസിനകത്ത് പ്രതിരോധത്തിലാകുമ്പോഴൊക്കെ പുറത്തുനിന്നു മാതൃരാഷ്ട്രീയ സംഘടനയുടെ പിന്തുണ ലഭിക്കുന്ന പ്രവണതയുണ്ട്. താല്പര്യമില്ലാത്ത വിദ്യാര്‍ഥികളെ സമരത്തിലേക്കും പ്രക്ഷോഭങ്ങളിലേക്കും വലിച്ചിറക്കാനാകില്ല.
പഠനം തടസപ്പെടുത്താന്‍ സംഘടനകള്‍ക്കു യാതൊരു അവകാശവുമില്ല. വിദ്യാഭ്യാസം മൗലികാവകാശമാണ്. അതിനു തടസമാകുന്നതെന്തും ഭരണഘടനാവിരുദ്ധമാണ്. വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനമാണ് കാമ്പസിനകത്ത് സംഘര്‍ഷങ്ങൾക്കു വഴിതെളിക്കുന്നത്. കാമ്പസിനുള്ളില്‍നിന്നു മാരകായുധങ്ങള്‍ പിടിച്ചെടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനകള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പേരില്‍ കാമ്പസുകളില്‍ കൊലപാതകംവരെയുണ്ടാവുന്നു. അനിഷ്ടസംഭവങ്ങളുടെ പേരില്‍ കാമ്പസുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടതായും വരുന്നു.
കലാലയ മേധാവികള്‍ കോടതിയെ സമീപിക്കാന്‍ തയാറാകാത്തതിനാല്‍ വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കുന്നതു സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്.
മാനേജ്മെന്റ് ആവശ്യപ്പെട്ടാല്‍ സഹായം നല്‍കണമെന്നു മുന്‍ ഉത്തരവുണ്ടെങ്കിലും ലഭിക്കുന്നില്ലെന്നു പരാതി കിട്ടാറുണ്ട്. കാമ്പസില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നു ക്രിമിനല്‍ പ്രവര്‍ത്തനം നടന്നാല്‍ മറ്റേതു കുറ്റവാളിയോടും എന്നപോലെ നടപടി സ്വീകരിക്കാന്‍ പോലീസിനു ബാധ്യതയുണ്ട്. ആവശ്യമെങ്കില്‍ കാമ്പസിനകത്തു പോലീസിന് അനുമതിയില്ലാതെ കയറാം എന്നും ഉത്തരവുണ്ട്. മാനേജുമെന്റുകള്‍ക്കു സമരവും മറ്റും നിരോധിക്കാന്‍ അവകാശം നല്‍കിയുള്ള ഉത്തരവും നിലവിലുണ്ട്. എന്നാൽ ഈ ഉത്തരവുകള്‍ പാലിക്കുന്നില്ല. ഇക്കാര്യങ്ങളില്‍ പരിഹാരം തേടി സ്വകാര്യ മാനേജ്മെന്റകളും മറ്റും കോടതിയെ സമീപിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനു പോലീസ് സഹായം ലഭ്യമാക്കണമെന്നു ഡിജിപിയോടു ഹൈക്കോടതി ഉത്തരവിട്ടു.
അഭിപ്രായമാകാം, പഠിപ്പു മുടക്കരുത്
സ്കൂളുകളിലും കലാലയങ്ങളും വിദ്യാര്‍ഥിസമരവും പഠിപ്പുമുടക്കും നിരോധിച്ചുള്ള വിധി വിദ്യാര്‍ഥികള്‍ക്കു രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനു തടസമല്ലെന്നു ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനും സംഘടന രൂപീകരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതിഷേധവും സാധ്യമാണ്. അങ്ങനെ പ്രതിഷേധിക്കുമ്പോള്‍ ഇരയാക്കപ്പെടാതിരിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. സംവാദം ചര്‍ച്ച തുടങ്ങിയവയിലൂടെയായിരിക്കണം അത്തരം പ്രതിഷേധങ്ങള്‍.
ജനാധിപത്യ സമൂഹത്തിന്റെ വികസനത്തിന് ഇതൊക്കെ ആവശ്യവുമാണ്. ഈ അവകാശത്തിന് പുറത്തുള്ള നടപടികളാണ് സമരവും ധര്‍ണയും പ്രകടനവും ഘെരാവോയും മറ്റും. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടുകളും പരാതികളും അവതരിപ്പിക്കാന്‍ അധികൃതര്‍ അനുയോജ്യമായ ഫോറങ്ങള്‍ കണ്ടെത്തുന്നതിനും വിധി തടസമല്ലെന്ന് ഉത്തരവില്‍ പറയുന്നു.