റാന്നി(പത്തനംതിട്ട): മടന്തമണ്‍ വാറുചാലിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ എത്തിയ വനപാലകൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു. രാജാന്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബൽ വാച്ചർ എ.എസ്. ബിജു(52)വാണ് മരിച്ചത്. കട്ടിക്കല്ലിനു സമീപം താമസക്കാരനായ വിമുക്തഭട കോളനിയിൽ പൗലോസി(രാജൻ-57)ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൗലോസിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ അതിർത്തിയിൽ പന്പാനദിയോടു ചേർന്നു ജനവാസ മേഖലയിലാണ് കാട്ടാനയുടെ വിളയാട്ടമുണ്ടായത്. കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് അന്വേഷണത്തിനെത്തിയ വനപാലകസംഘം ആനയെ കാട്ടിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിക്കുന്പോഴാണ് അപ്രതീക്ഷിത ആക്രമണം ബിജുവിനു നേരേയുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെയായിരുന്നു സംഭവം.
നാറാണംമൂഴി പഞ്ചായത്തിലെ മടന്തമണ്ണിനു മുകൾ ഭാഗത്തു വെച്ചൂച്ചിറ വാറുചാലിൽ ഇന്നലെ രാവിലെ റബർ ടാപ്പിംഗിനെത്തിയവരാണ് കാട്ടാനയെ ആദ്യം കണ്ടത്. മടന്തമണ്‍ കരിന്പിൽ സദാശിവൻ രാവിലെ റബർ ടാപ്പു ചെയ്യാനെത്തിയപ്പോൾ സമീപത്തു കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെനിന്നു മാറിയ ആന ജനവാസ മേഖലയിലൂടെ കട്ടിക്കൽ ഭാഗത്തേക്കു നീങ്ങി. ഇതിനിടയിലാണ് കട്ടിക്കൽ ഭാഗത്തു റബർ സ്ലോട്ടർ ടാപ്പു ചെയ്തുകൊണ്ടിരുന്ന വിമുക്തഭട കോളനിയിൽ താമസക്കാരനായ പൗലോസിനു നേരേ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്തെത്തിയ ആന പൗലോസിനെ ചവിട്ടുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയവർ ചേർന്ന് ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലെത്തിച്ചു.
കാട്ടാന നാട്ടിലിറങ്ങിയ വിവരം അറിഞ്ഞെത്തിയ വനപാലക സംഘവും വെച്ചൂച്ചിറ പോലീസും സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. ഇതിനിടെ വാറുചാൽ ഭാഗത്തു റബർ തോട്ടത്തിനു സമീപമുള്ള കാട്ടിലേക്ക് ആന കയറിയതിനാൽ കുറെ നേരത്തേക്കു കാണാനില്ലായിരുന്നു. ഇതോടെ ആനയുടെ ശല്യം താത്കാലികമായി ഒഴിഞ്ഞെന്നു കരുതിയിരിക്കുന്പോഴാണ് വനപാലകരും നാട്ടുകാരും തെരച്ചിൽ നടത്തിവന്ന സ്ഥലത്തിനു സമീപത്ത് ഉച്ചകഴിഞ്ഞ് 2.45ഓടെ ആന വീണ്ടും എത്തിയത്.
ആന ജനവാസ മേഖലയിലേക്കു കടന്നേക്കുമെന്ന ആശങ്കയിൽ വനപാലകസംഘം പടക്കം പൊട്ടിച്ചും വെടി ശബ്ദമുണ്ടാക്കിയും ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, 150 മീറ്ററിലേറെ തോട്ടത്തിലൂടെ ഓടിയ ആന പെട്ടെന്നു പിന്നോട്ടു തിരിഞ്ഞുവന്നു സമീപത്തു കണ്ട വനപാലകൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു. പിന്നിൽ കുത്തേറ്റു വീണ ബിജുവിനെ വനപാലകർ ചേർന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെച്ചൂച്ചിറ സിഐയുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ആദിവാസിവിഭാഗത്തിൽപ്പെട്ട ബിജു രാജാംപാറ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അനില, മക്കൾ: വിജല, അംലകൃത.
ആക്രമണത്തിനു ശേഷം പിൻവലിഞ്ഞ ആന പ്രദേശം വിട്ടു പോകാതെ ജനവാസ മേഖലയ്ക്കു സമീപം തന്പടിച്ചിരിക്കുന്നതിനാൽ ആളുകൾ പരിഭ്രാന്തിയിലാണ്. മടന്തമണ്‍, വാറുചാൽ പ്രദേശങ്ങളും തൊട്ടുകിടക്കുന്ന വിമുക്തഭട കോളനിയും ജനവാസ മേഖലകളാണ്. പന്പാനദിയിൽ കട്ടിക്കൽ ഭാഗത്തു ചേരുന്ന വാറുചാൽ തോടിന്റെ കരകളിൽ കുറെ സ്ഥലങ്ങളിൽ റബർ തോട്ടങ്ങളും ആൾത്താമസമില്ലാത്ത സ്വകാര്യ സ്ഥലങ്ങളുമുണ്ട്. റാന്നി വനമേഖലയിലെ പെരുന്തേനരുവി ഭാഗത്തുനിന്നു നദി കടന്ന് എത്തിയതാണ് ആനയെന്നു വനപാലകർ പറഞ്ഞു.
നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ അതിർത്തിയിൽ പന്പാനദിയോടു ചേർന്നു ജനവാസ മേഖലയിലാണ് കാട്ടാനയുടെ വിളയാട്ടമുണ്ടായത്. കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞ് അന്വേഷണത്തിനെത്തിയ വനപാലകസംഘം ആനയെ കാട്ടിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിക്കുന്പോഴാണ് അപ്രതീക്ഷിത ആക്രമണം ബിജുവിനു നേരേയുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ഓടെയായിരുന്നു സംഭവം.
നാറാണംമൂഴി പഞ്ചായത്തിലെ മടന്തമണ്ണിനു മുകൾ ഭാഗത്തു വെച്ചൂച്ചിറ വാറുചാലിൽ ഇന്നലെ രാവിലെ റബർ ടാപ്പിംഗിനെത്തിയവരാണ് കാട്ടാനയെ ആദ്യം കണ്ടത്. മടന്തമണ്‍ കരിന്പിൽ സദാശിവൻ രാവിലെ റബർ ടാപ്പു ചെയ്യാനെത്തിയപ്പോൾ സമീപത്തു കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെനിന്നു മാറിയ ആന ജനവാസ മേഖലയിലൂടെ കട്ടിക്കൽ ഭാഗത്തേക്കു നീങ്ങി. ഇതിനിടയിലാണ് കട്ടിക്കൽ ഭാഗത്തു റബർ സ്ലോട്ടർ ടാപ്പു ചെയ്തുകൊണ്ടിരുന്ന വിമുക്തഭട കോളനിയിൽ താമസക്കാരനായ പൗലോസിനു നേരേ ആക്രമണമുണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അടുത്തെത്തിയ ആന പൗലോസിനെ ചവിട്ടുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയവർ ചേർന്ന് ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലെത്തിച്ചു.
കാട്ടാന നാട്ടിലിറങ്ങിയ വിവരം അറിഞ്ഞെത്തിയ വനപാലക സംഘവും വെച്ചൂച്ചിറ പോലീസും സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. ഇതിനിടെ വാറുചാൽ ഭാഗത്തു റബർ തോട്ടത്തിനു സമീപമുള്ള കാട്ടിലേക്ക് ആന കയറിയതിനാൽ കുറെ നേരത്തേക്കു കാണാനില്ലായിരുന്നു. ഇതോടെ ആനയുടെ ശല്യം താത്കാലികമായി ഒഴിഞ്ഞെന്നു കരുതിയിരിക്കുന്പോഴാണ് വനപാലകരും നാട്ടുകാരും തെരച്ചിൽ നടത്തിവന്ന സ്ഥലത്തിനു സമീപത്ത് ഉച്ചകഴിഞ്ഞ് 2.45ഓടെ ആന വീണ്ടും എത്തിയത്.
ആന ജനവാസ മേഖലയിലേക്കു കടന്നേക്കുമെന്ന ആശങ്കയിൽ വനപാലകസംഘം പടക്കം പൊട്ടിച്ചും വെടി ശബ്ദമുണ്ടാക്കിയും ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, 150 മീറ്ററിലേറെ തോട്ടത്തിലൂടെ ഓടിയ ആന പെട്ടെന്നു പിന്നോട്ടു തിരിഞ്ഞുവന്നു സമീപത്തു കണ്ട വനപാലകൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു. പിന്നിൽ കുത്തേറ്റു വീണ ബിജുവിനെ വനപാലകർ ചേർന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെച്ചൂച്ചിറ സിഐയുടെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ആദിവാസിവിഭാഗത്തിൽപ്പെട്ട ബിജു രാജാംപാറ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അനില, മക്കൾ: വിജല, അംലകൃത.
ആക്രമണത്തിനു ശേഷം പിൻവലിഞ്ഞ ആന പ്രദേശം വിട്ടു പോകാതെ ജനവാസ മേഖലയ്ക്കു സമീപം തന്പടിച്ചിരിക്കുന്നതിനാൽ ആളുകൾ പരിഭ്രാന്തിയിലാണ്. മടന്തമണ്‍, വാറുചാൽ പ്രദേശങ്ങളും തൊട്ടുകിടക്കുന്ന വിമുക്തഭട കോളനിയും ജനവാസ മേഖലകളാണ്. പന്പാനദിയിൽ കട്ടിക്കൽ ഭാഗത്തു ചേരുന്ന വാറുചാൽ തോടിന്റെ കരകളിൽ കുറെ സ്ഥലങ്ങളിൽ റബർ തോട്ടങ്ങളും ആൾത്താമസമില്ലാത്ത സ്വകാര്യ സ്ഥലങ്ങളുമുണ്ട്. റാന്നി വനമേഖലയിലെ പെരുന്തേനരുവി ഭാഗത്തുനിന്നു നദി കടന്ന് എത്തിയതാണ് ആനയെന്നു വനപാലകർ പറഞ്ഞു.