തിരുവനന്തപുരം: കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ ഉണ്ടായേക്കും. മറ്റു ചില സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം ഏപ്രിലിൽ കുട്ടനാടും ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്നാണു കരുതുന്നത്. ഉപതെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ തയാറെടുപ്പുകൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു.
പരീക്ഷക്കാലമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണു കരുതുന്നത്. ഇലക്ഷൻ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണെന്നു ടിക്കാറാം മീണ പറഞ്ഞു.
വിഷു, ഈസ്റ്റർ കഴിഞ്ഞു വരുന്ന ആഴ്ചയിലാകാം ഉപതെരഞ്ഞെടുപ്പിനു സാധ്യത. എൻസിപി അംഗമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
പരീക്ഷക്കാലമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണു കരുതുന്നത്. ഇലക്ഷൻ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണെന്നു ടിക്കാറാം മീണ പറഞ്ഞു.
വിഷു, ഈസ്റ്റർ കഴിഞ്ഞു വരുന്ന ആഴ്ചയിലാകാം ഉപതെരഞ്ഞെടുപ്പിനു സാധ്യത. എൻസിപി അംഗമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.