തിരുവന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പിഎസ്സി പരീക്ഷാ പരിശീലന സ്ഥാപനങ്ങൾ നടത്തുകയും ക്ലാസെടുക്കുകയും ചെയ്ത സംഭവത്തിൽ ഇവർക്കെതിരേ സ്വീകരിക്കാവുന്ന നടപടി സംബന്ധിച്ചു വിജിലൻസ് നിയമോപദേശം തേടി. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരായ ഇവർ ദീർഘകാല അവധിയെടുത്തും ജോലിക്കു തടസമുണ്ടാകാത്ത തരത്തിൽ ക്ലാസെടുക്കുന്നതിനുള്ള അനുമതി വാങ്ങിയും ക്ലാസെടുക്കുകയും സ്ഥാപനം നടത്തുകയും ചെയ്തതിൽ ഇവർക്കെതിരേ വിജിലൻസിനു സ്വീകരിക്കാൻ കഴിയുന്ന നടപടി തേടിയാണു വിജിലൻസ് ലീഗൽ അഡ്വൈസറോടു നിയമോപദേശം തേടിയത്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഈ കേസിൽ തുടർനടപടികൾ സ്വീകരിക്കുക. കേസെടുക്കാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുള്ള രണ്ട് ഉദ്യോഗസ്ഥർ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രം നടത്തുന്നതായും അവിടെ ക്ലാസെടുക്കുന്നതായും കണ്ടെത്തിയിരുന്നു. ഒരാൾ ദീർഘകാല അവധിയെടുത്തിരുന്നെങ്കിലും അതിനു മുൻപു തന്നെ പരീക്ഷാ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരാൾ ക്ലാസെടുക്കാൻ അനുമതി തേടിയ ശേഷമാണു ക്ലാസെടുക്കാൻ എത്തിയത്. ഇദ്ദേഹത്തിന് പരിശീലന കേന്ദ്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്ന പരാതിയും വിജിലൻസ് പരിശോധിച്ചു വരികയാണ്.
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തന്പാനൂരിലെ രണ്ടിടത്തും വെഞ്ഞാറമൂട്ടിലുമായി വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് പരിശോധന നടത്തുന്നതിനിടയിൽ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുകയായിരുന്ന അഗ്നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്കു ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് സംഘം സമർപ്പിച്ചിരുന്നു. പരിശോധന നടന്ന സ്ഥാപനത്തിലൊന്നിന്റെ ഉടമകളിലൊരാളുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണ്.
തന്പാനൂരിലെ ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളിൽ പഠിപ്പിച്ചു വന്നിരുന്ന മൂന്ന് അധ്യാപകരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിജിലൻസ് മൊഴിയെടുത്തു. ലക്ഷ്യയിലെ രണ്ടു പേരെയും വീറ്റോയിലെ ഒരാളെയുമാണു സാക്ഷികളെന്ന നിലയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ആവശ്യമായ തെളിവുകൾ തേടിയുള്ള പരിശോധനയുടെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, ചില എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും സർക്കാർ ഉദ്യോഗസ്ഥർ ക്ലാസെടുക്കാനെത്തുന്നുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഈ കേസിൽ തുടർനടപടികൾ സ്വീകരിക്കുക. കേസെടുക്കാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുള്ള രണ്ട് ഉദ്യോഗസ്ഥർ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രം നടത്തുന്നതായും അവിടെ ക്ലാസെടുക്കുന്നതായും കണ്ടെത്തിയിരുന്നു. ഒരാൾ ദീർഘകാല അവധിയെടുത്തിരുന്നെങ്കിലും അതിനു മുൻപു തന്നെ പരീക്ഷാ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരാൾ ക്ലാസെടുക്കാൻ അനുമതി തേടിയ ശേഷമാണു ക്ലാസെടുക്കാൻ എത്തിയത്. ഇദ്ദേഹത്തിന് പരിശീലന കേന്ദ്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്ന പരാതിയും വിജിലൻസ് പരിശോധിച്ചു വരികയാണ്.
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തന്പാനൂരിലെ രണ്ടിടത്തും വെഞ്ഞാറമൂട്ടിലുമായി വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് പരിശോധന നടത്തുന്നതിനിടയിൽ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുകയായിരുന്ന അഗ്നിരക്ഷാ വിഭാഗം ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്കു ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് സംഘം സമർപ്പിച്ചിരുന്നു. പരിശോധന നടന്ന സ്ഥാപനത്തിലൊന്നിന്റെ ഉടമകളിലൊരാളുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണ്.
തന്പാനൂരിലെ ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളിൽ പഠിപ്പിച്ചു വന്നിരുന്ന മൂന്ന് അധ്യാപകരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിജിലൻസ് മൊഴിയെടുത്തു. ലക്ഷ്യയിലെ രണ്ടു പേരെയും വീറ്റോയിലെ ഒരാളെയുമാണു സാക്ഷികളെന്ന നിലയിൽ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ആവശ്യമായ തെളിവുകൾ തേടിയുള്ള പരിശോധനയുടെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, ചില എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും സർക്കാർ ഉദ്യോഗസ്ഥർ ക്ലാസെടുക്കാനെത്തുന്നുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്.