തിരുവനന്തപുരം: പോലീസ് സേനയുടെ 12,061 വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് സായുധസേനാ ക്യാംപിലെ എസ്ഐയെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു.
കാണാതായ കാട്രിഡ്ജ് ഡ്രില്ലുകൾക്കു പകരം വ്യാജ കാട്രിഡ്ജ് നിർമിച്ചതിന്റെ പേരിലാണ് അടൂർ കെഎപി ബറ്റാലിയനിലെ എസ്ഐ റെജി ബാലചന്ദ്രനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്പോൾ റെജി പേരൂർക്കട എസ്എപി ക്യാന്പിലെ ക്വാർട്ടർ മാസ്റ്റർ ആയിരുന്നു.
വെടിയുണ്ട കാണാതായ സംഭവത്തിൽ പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ റെജിയെയും ഉൾപ്പെടുത്തിയിരുന്നു. 2014 മേയിലാണ് 350 കാട്രിഡ്ജ് ഡ്രില്ലുകൾ കാണാനില്ലെന്ന് ക്വാർട്ടർ മാസ്റ്റർ ആയിരുന്ന റെജി ബാലചന്ദ്രൻ മനസിലാക്കിയത്. രണ്ടു മാസത്തിനുശേഷം 350 വ്യാജ ഡ്രിൽ കാട്രിഡ്ജുകൾ നിർമിക്കുകയും ക്വാർട്ടർ ഗാർഡിൽ വയ്ക്കുകയുമായിരുന്നു.
വെടിയുണ്ടകളും തോക്കുകളും കാണാനില്ലെന്ന് സിഎജി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശം നൽകിയത്. ഇതിനു പിന്നാലെ എസ്എപി ക്യാന്പിലെ ഇൻസാസ് തോക്കുകളുടെ കണക്ക് പരിശോധിക്കുകയും തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.
കാണാതായ കാട്രിഡ്ജ് ഡ്രില്ലുകൾക്കു പകരം വ്യാജ കാട്രിഡ്ജ് നിർമിച്ചതിന്റെ പേരിലാണ് അടൂർ കെഎപി ബറ്റാലിയനിലെ എസ്ഐ റെജി ബാലചന്ദ്രനെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്പോൾ റെജി പേരൂർക്കട എസ്എപി ക്യാന്പിലെ ക്വാർട്ടർ മാസ്റ്റർ ആയിരുന്നു.
വെടിയുണ്ട കാണാതായ സംഭവത്തിൽ പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിൽ റെജിയെയും ഉൾപ്പെടുത്തിയിരുന്നു. 2014 മേയിലാണ് 350 കാട്രിഡ്ജ് ഡ്രില്ലുകൾ കാണാനില്ലെന്ന് ക്വാർട്ടർ മാസ്റ്റർ ആയിരുന്ന റെജി ബാലചന്ദ്രൻ മനസിലാക്കിയത്. രണ്ടു മാസത്തിനുശേഷം 350 വ്യാജ ഡ്രിൽ കാട്രിഡ്ജുകൾ നിർമിക്കുകയും ക്വാർട്ടർ ഗാർഡിൽ വയ്ക്കുകയുമായിരുന്നു.
വെടിയുണ്ടകളും തോക്കുകളും കാണാനില്ലെന്ന് സിഎജി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശം നൽകിയത്. ഇതിനു പിന്നാലെ എസ്എപി ക്യാന്പിലെ ഇൻസാസ് തോക്കുകളുടെ കണക്ക് പരിശോധിക്കുകയും തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.