കൊച്ചി: സാഹിത്യ, സാംസ്കാരിക ദാര്‍ശനിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ഈശോസഭാംഗം റവ.ഡോ. എ. അടപ്പൂര് നാലു പതിറ്റാണ്ടു പിന്നിട്ട കൊച്ചിയിലെ സഹവാസം അവസാനിപ്പിച്ച് കോഴിക്കോട്ടേക്ക് യാത്രയാകുന്നു. കോഴിക്കോട് മലാപ്പറമ്പിലെ കേരള ജസ്യൂട്ട് ആസ്ഥാനമായ ക്രൈസ്റ്റ് ഹാളില്‍ അദ്ദേഹത്തിന് ഇനി വിശ്രമജീവിതം. കലൂര്‍ പോണോത്ത് റോഡിലുള്ള ലൂമെന്‍ ജ്യോതിസില്‍ ഇന്നു വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിന് യാത്രയയപ്പു നല്‍കും.
1959ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. അടപ്പൂര്, റോമില്‍ ഈശോസഭ ജനറലേറ്റിന്റെ ഇന്ത്യയിലെ ജസ്യൂട്ട് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സെക്രട്ടറി എന്ന നിലയിലുള്ള സേവനം പൂര്‍ത്തിയാക്കി എഴുപതുകളിലാണു കൊച്ചിയിലെത്തിയത്. കലൂര്‍ ലൂമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിച്ചാണ് എഴുത്തും സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തിവന്നത്. ന്യൂമന്‍ അസോസിയേഷന്റെ കേരള റീജണ്‍ ചാപ്ലിനായും ലൂമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനം ചെയ്തു.
ഈശോസഭ വൈദികന് എന്ന നിലയില്‍ സഭയുടെ ദര്‍ശനങ്ങളില്‍ കാലുറപ്പിച്ചു നീങ്ങുമ്പോഴും സഭാവഴികളില് പുതിയ കാലം പകര്‍ന്ന മാറ്റങ്ങള്‍ ചില പരിക്കുകള്‍ ഏല്പിക്കുന്നുവെന്നു തിരിച്ചറിയുകയും ആര്‍ജവത്തോടെ അതു വിളിച്ചുപറയുകയും ചെയ്യുന്നത് അടപ്പൂരച്ചനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നു. സാഹിത്യമണ്ഡലങ്ങളിലെ ഗഹനമായ വിഷയങ്ങള്‍ക്കൊപ്പം സഭയിലെ ശരിതെറ്റുകളും അടപ്പൂരച്ചന്റെ എഴുത്തിനു പ്രചോദനമായിട്ടുണ്ട്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ റോമിലുണ്ടായിരുന്ന അടപ്പൂരച്ചന് മലയാള മാധ്യമങ്ങള്‍ക്കായി അതിന്റെ വാര്‍ത്തകളും വിശകലനങ്ങളും തയാറാക്കി നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോക്ടറേറ്റിനായി മൂന്നു വര്‍ഷം യൂറോപ്പില്‍ പോയതു മാത്രമാണു അടപ്പൂരച്ചനു കൊച്ചി ജീവിതത്തിലെ ഇടവേള. ഇന്ത്യയിലെയും പാശ്ചാത്യലോകത്തെയും മതേതരസങ്കല്പങ്ങളുടെ താരതമ്യപഠനത്തിലാണ് ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ്. വര്‍ഷങ്ങളായി നടന്നുവരുന്ന ലൂമെന്‍ ജ്യോതിസിലെ പ്രതിമാസ ചര്‍ച്ചാ സമ്മേളനത്തിനു പിന്നിലും അടപ്പൂരച്ചന്റെ ചിന്തകളുണ്ടായിരുന്നു.
1926 ജനുവരി എട്ടിനു മൂവാറ്റുപുഴ ആരക്കുഴയിലാണു റവ.ഡോ.എ. അടപ്പൂരിന്റെ ജനനം. 1944ല്‍ ഈശോസഭയില്‍ ചേര്‍ന്നു. ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്കു താമസം മാറ്റുമ്പോഴും എഴുത്തും ആനുകാലികങ്ങളിലെ എഴുത്തും തുടരാന്‍ തന്നെയാണ് ആഗ്രഹമെന്ന് അടപ്പൂരച്ചന് പറയുന്നു.
1959ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. അടപ്പൂര്, റോമില്‍ ഈശോസഭ ജനറലേറ്റിന്റെ ഇന്ത്യയിലെ ജസ്യൂട്ട് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സെക്രട്ടറി എന്ന നിലയിലുള്ള സേവനം പൂര്‍ത്തിയാക്കി എഴുപതുകളിലാണു കൊച്ചിയിലെത്തിയത്. കലൂര്‍ ലൂമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിച്ചാണ് എഴുത്തും സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടത്തിവന്നത്. ന്യൂമന്‍ അസോസിയേഷന്റെ കേരള റീജണ്‍ ചാപ്ലിനായും ലൂമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും സേവനം ചെയ്തു.
ഈശോസഭ വൈദികന് എന്ന നിലയില്‍ സഭയുടെ ദര്‍ശനങ്ങളില്‍ കാലുറപ്പിച്ചു നീങ്ങുമ്പോഴും സഭാവഴികളില് പുതിയ കാലം പകര്‍ന്ന മാറ്റങ്ങള്‍ ചില പരിക്കുകള്‍ ഏല്പിക്കുന്നുവെന്നു തിരിച്ചറിയുകയും ആര്‍ജവത്തോടെ അതു വിളിച്ചുപറയുകയും ചെയ്യുന്നത് അടപ്പൂരച്ചനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാക്കുന്നു. സാഹിത്യമണ്ഡലങ്ങളിലെ ഗഹനമായ വിഷയങ്ങള്‍ക്കൊപ്പം സഭയിലെ ശരിതെറ്റുകളും അടപ്പൂരച്ചന്റെ എഴുത്തിനു പ്രചോദനമായിട്ടുണ്ട്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ റോമിലുണ്ടായിരുന്ന അടപ്പൂരച്ചന് മലയാള മാധ്യമങ്ങള്‍ക്കായി അതിന്റെ വാര്‍ത്തകളും വിശകലനങ്ങളും തയാറാക്കി നല്‍കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോക്ടറേറ്റിനായി മൂന്നു വര്‍ഷം യൂറോപ്പില്‍ പോയതു മാത്രമാണു അടപ്പൂരച്ചനു കൊച്ചി ജീവിതത്തിലെ ഇടവേള. ഇന്ത്യയിലെയും പാശ്ചാത്യലോകത്തെയും മതേതരസങ്കല്പങ്ങളുടെ താരതമ്യപഠനത്തിലാണ് ഇദ്ദേഹത്തിന്റെ ഡോക്ടറേറ്റ്. വര്‍ഷങ്ങളായി നടന്നുവരുന്ന ലൂമെന്‍ ജ്യോതിസിലെ പ്രതിമാസ ചര്‍ച്ചാ സമ്മേളനത്തിനു പിന്നിലും അടപ്പൂരച്ചന്റെ ചിന്തകളുണ്ടായിരുന്നു.
1926 ജനുവരി എട്ടിനു മൂവാറ്റുപുഴ ആരക്കുഴയിലാണു റവ.ഡോ.എ. അടപ്പൂരിന്റെ ജനനം. 1944ല്‍ ഈശോസഭയില്‍ ചേര്‍ന്നു. ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്കു താമസം മാറ്റുമ്പോഴും എഴുത്തും ആനുകാലികങ്ങളിലെ എഴുത്തും തുടരാന്‍ തന്നെയാണ് ആഗ്രഹമെന്ന് അടപ്പൂരച്ചന് പറയുന്നു.