തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ച 12 ഇന പരിപാടികളും ബജറ്റ് നിർദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വകുപ്പ് സെക്രട്ടറിമാർ രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തനം അവലോകനം ചെയ്തു മന്ത്രിമാർക്ക് റിപ്പോർട്ട് നൽകണമെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് പുറന്പോക്കിൽ താമസിക്കുന്നവർ ഉൾപ്പെടെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ്, ജൂണിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടി, എല്ലാ റോഡുകളിലും ഇടവഴികളിലും എൽഇഡി ലൈറ്റുകൾ, 2020 ഡിസംബറിനു മുന്പ് മുഴുവൻ റോഡുകളും മികച്ച നിലയിൽ പുനർനിർമിക്കൽ, സ്ത്രീ കൾക്ക് യാത്രാവേളകളിൽ തങ്ങാൻ സുരക്ഷിത വിശ്രമകേന്ദ്രങ്ങൾ, വഴിയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമായി 12,000 ജോഡി ടോയ്ലറ്റ്, സാമൂഹിക സന്നദ്ധ സേനയുടെ രൂപീകരണം, ഓരോ പഞ്ചായത്തിലും നഗരസഭയിലും ആയിരത്തിൽ അഞ്ചു പേർക്ക് പുതിയ തൊഴിലവസരം തുടങ്ങിയ പരിപാടികൾ നടപ്പാക്കാനുള്ള നടപടികൾ മാർച്ച് മാസം ആരംഭിക്കണം.
ഫയൽ തീർപ്പാക്കലിന് പ്രത്യേക ശ്രദ്ധ വേണം. ഈ വർഷം അവസാനിക്കുന്പോൾ ഫയൽ കുടിശികയുണ്ടാകരുത്. താലൂക്ക് തലത്തിൽ മാസത്തിലൊരിക്കൽ കളക്ടർമാർ അദാലത്ത് നടത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപകർക്ക് പ്രോത്സാഹന സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച 31 വരെ രജിസ്റ്റർ ചെയ്യുന്ന വ്യവസായങ്ങൾക്ക് ഇൻസന്റീവ് ലഭിക്കും.
18,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 10 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡ് വേണമെന്ന നിബന്ധന എട്ടു മീറ്ററായി ഇളവു ചെയ്യണമെന്ന ആവശ്യം ഗൗരവമായി പരിശോധിക്കണം. സ്ത്രീകൾക്ക് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിനുള്ള നിരോധനം ഒഴിവാക്കും. വ്യവസായത്തിന് എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞാൽ 30 ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കണം. 100 കോടിയിലധികം മുതൽമുടക്കുന്ന സംരംഭകന് എല്ലാ അനുമതികളും കെഎസ്ഐഡിസിയിലെ ഫെസിലിറ്റേറ്റർ മുഖേന നേടാനാകും.
കൃഷി, മൃഗസംരക്ഷണ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. പുഷ്പ കൃഷിയിലും കൂടുതൽ ശ്രദ്ധിക്കണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളതുകൊണ്ട് പുഷ്പ കയറ്റുമതിക്കു സാധ്യതയുണ്ട്.
കെട്ടിടനിർമാണ ചട്ടങ്ങൾ പരിശോധിച്ച് കണ്ടെത്തുന്ന അപാകതകൾ താമസംവിനാ പരിഹരിക്കണം. വന്യമൃഗങ്ങളുടെ ശല്യം വേനൽ കടുത്തതോടെ വർധിച്ചിട്ടുണ്ട്. കാട്ടിൽ വെള്ളം കിട്ടാതെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുകയാണ്. ഇതു കണക്കിലെടുത്ത് കാട്ടിൽ മൃഗങ്ങൾക്ക് വെള്ളമെത്തിക്കാൻ നടപടി വേണം. ഭൂമിയുടെ തരംമാറ്റലിന് കൃഷിഭവനുകളിൽ ലഭിച്ച അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് പുറന്പോക്കിൽ താമസിക്കുന്നവർ ഉൾപ്പെടെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ്, ജൂണിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടി, എല്ലാ റോഡുകളിലും ഇടവഴികളിലും എൽഇഡി ലൈറ്റുകൾ, 2020 ഡിസംബറിനു മുന്പ് മുഴുവൻ റോഡുകളും മികച്ച നിലയിൽ പുനർനിർമിക്കൽ, സ്ത്രീ കൾക്ക് യാത്രാവേളകളിൽ തങ്ങാൻ സുരക്ഷിത വിശ്രമകേന്ദ്രങ്ങൾ, വഴിയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമായി 12,000 ജോഡി ടോയ്ലറ്റ്, സാമൂഹിക സന്നദ്ധ സേനയുടെ രൂപീകരണം, ഓരോ പഞ്ചായത്തിലും നഗരസഭയിലും ആയിരത്തിൽ അഞ്ചു പേർക്ക് പുതിയ തൊഴിലവസരം തുടങ്ങിയ പരിപാടികൾ നടപ്പാക്കാനുള്ള നടപടികൾ മാർച്ച് മാസം ആരംഭിക്കണം.
ഫയൽ തീർപ്പാക്കലിന് പ്രത്യേക ശ്രദ്ധ വേണം. ഈ വർഷം അവസാനിക്കുന്പോൾ ഫയൽ കുടിശികയുണ്ടാകരുത്. താലൂക്ക് തലത്തിൽ മാസത്തിലൊരിക്കൽ കളക്ടർമാർ അദാലത്ത് നടത്തും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നിക്ഷേപകർക്ക് പ്രോത്സാഹന സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച 31 വരെ രജിസ്റ്റർ ചെയ്യുന്ന വ്യവസായങ്ങൾക്ക് ഇൻസന്റീവ് ലഭിക്കും.
18,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 10 മീറ്ററിൽ കൂടുതൽ വീതിയുള്ള റോഡ് വേണമെന്ന നിബന്ധന എട്ടു മീറ്ററായി ഇളവു ചെയ്യണമെന്ന ആവശ്യം ഗൗരവമായി പരിശോധിക്കണം. സ്ത്രീകൾക്ക് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിനുള്ള നിരോധനം ഒഴിവാക്കും. വ്യവസായത്തിന് എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞാൽ 30 ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കണം. 100 കോടിയിലധികം മുതൽമുടക്കുന്ന സംരംഭകന് എല്ലാ അനുമതികളും കെഎസ്ഐഡിസിയിലെ ഫെസിലിറ്റേറ്റർ മുഖേന നേടാനാകും.
കൃഷി, മൃഗസംരക്ഷണ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. പുഷ്പ കൃഷിയിലും കൂടുതൽ ശ്രദ്ധിക്കണം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ളതുകൊണ്ട് പുഷ്പ കയറ്റുമതിക്കു സാധ്യതയുണ്ട്.
കെട്ടിടനിർമാണ ചട്ടങ്ങൾ പരിശോധിച്ച് കണ്ടെത്തുന്ന അപാകതകൾ താമസംവിനാ പരിഹരിക്കണം. വന്യമൃഗങ്ങളുടെ ശല്യം വേനൽ കടുത്തതോടെ വർധിച്ചിട്ടുണ്ട്. കാട്ടിൽ വെള്ളം കിട്ടാതെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുകയാണ്. ഇതു കണക്കിലെടുത്ത് കാട്ടിൽ മൃഗങ്ങൾക്ക് വെള്ളമെത്തിക്കാൻ നടപടി വേണം. ഭൂമിയുടെ തരംമാറ്റലിന് കൃഷിഭവനുകളിൽ ലഭിച്ച അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.