തൃശൂർ: പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കു വീടു നിർമിച്ചു നൽകാനുള്ള സർക്കാരിന്റെ ലൈഫ് പദ്ധതിക്കായി രണ്ടു വർഷം മുന്പ് തൃശൂർ അതിരൂപത കൈമാറിയത് അഞ്ച് ഏക്കർ സ്ഥലം.
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാന്പാറയിലാണു സർക്കാരിന്റെ ഭവനനിർമാണ പദ്ധതിക്കു സ്ഥലം നൽകിയത്. 2018 ഒക്ടോബറിൽ സ്ഥലത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപയും കൈമാറിയിരുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രളയക്കെടുതിയിൽ അകപ്പെട്ടു വീടു നഷ്ടപ്പെട്ടവർക്കും ഭാഗികമായി വീടു തകർന്നവർക്കും അതിരൂപതയും അതിരൂപതയിലെ ഇടവകകളും സ്വന്തം നിലയിൽ നിർമിച്ചുനൽകിയ ഭവനങ്ങൾക്കു പുറമേയാണു സർക്കാരിന്റെ പദ്ധതിയിൽ ഭാഗഭാക്കായത്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, അന്നത്തെ ജില്ലാ കളക്ടർ ടി.വി. അനുപമ, മേയർ അജിത ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി എ.സി. മൊയ്തിനാണു രേഖകളും ചെക്കും കൈമാറിയത്.
പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാന്പാറയിലാണു സർക്കാരിന്റെ ഭവനനിർമാണ പദ്ധതിക്കു സ്ഥലം നൽകിയത്. 2018 ഒക്ടോബറിൽ സ്ഥലത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപയും കൈമാറിയിരുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രളയക്കെടുതിയിൽ അകപ്പെട്ടു വീടു നഷ്ടപ്പെട്ടവർക്കും ഭാഗികമായി വീടു തകർന്നവർക്കും അതിരൂപതയും അതിരൂപതയിലെ ഇടവകകളും സ്വന്തം നിലയിൽ നിർമിച്ചുനൽകിയ ഭവനങ്ങൾക്കു പുറമേയാണു സർക്കാരിന്റെ പദ്ധതിയിൽ ഭാഗഭാക്കായത്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, അന്നത്തെ ജില്ലാ കളക്ടർ ടി.വി. അനുപമ, മേയർ അജിത ജയരാജൻ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി എ.സി. മൊയ്തിനാണു രേഖകളും ചെക്കും കൈമാറിയത്.