ആലപ്പുഴ: 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയുടെ ടെൻഡർ റദ്ദാക്കാൻ സാങ്കേതിക സമിതിയുടെ ശിപാർശ പോലീസ് തലപ്പത്തു നടക്കുന്ന അഴിമതി സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡർ ഇറക്കുകയോ കരാർ നൽകുകയോ ചെയ്തിട്ടില്ലെന്നാണു പോലീസ് ആദ്യം പറഞ്ഞിരുന്നത്.
പദ്ധതി റദ്ദാക്കിയതു മാത്രമായില്ല, ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നു കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
80,000 രൂപയടക്കുന്നവർക്കു പോലീസിന്റെ പൂർണ സുരക്ഷിതത്വം നൽകുന്ന 160 കോടിയുടെ സിംസ് പദ്ധതിക്കു പിന്നിലും വൻ അഴിമതിയാണ്. ഇതു റദ്ദാക്കണം. പണമുള്ളവനു മാത്രം സുരക്ഷിതത്വം നൽകുന്ന നടപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന അഴിമതികളെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണം. കുട്ടനാട് സീറ്റ് സംബന്ധിച്ച് 29നു നടക്കുന്ന യുഡിഎഫ് ചർച്ചയിൽ സമവായമുണ്ടാകും.
എന്നാൽ, കോണ്ഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതു സംബന്ധിച്ചു യാതൊരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന്റെ പേരിൽ പോലീസ് തന്റെയും ചില മാധ്യമ പ്രവർത്തകരുടെയും ഫോണ് ചോർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി റദ്ദാക്കിയതു മാത്രമായില്ല, ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ആരെന്നു കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
80,000 രൂപയടക്കുന്നവർക്കു പോലീസിന്റെ പൂർണ സുരക്ഷിതത്വം നൽകുന്ന 160 കോടിയുടെ സിംസ് പദ്ധതിക്കു പിന്നിലും വൻ അഴിമതിയാണ്. ഇതു റദ്ദാക്കണം. പണമുള്ളവനു മാത്രം സുരക്ഷിതത്വം നൽകുന്ന നടപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന അഴിമതികളെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണം. കുട്ടനാട് സീറ്റ് സംബന്ധിച്ച് 29നു നടക്കുന്ന യുഡിഎഫ് ചർച്ചയിൽ സമവായമുണ്ടാകും.
എന്നാൽ, കോണ്ഗ്രസ് സീറ്റ് ഏറ്റെടുക്കുന്നതു സംബന്ധിച്ചു യാതൊരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന്റെ പേരിൽ പോലീസ് തന്റെയും ചില മാധ്യമ പ്രവർത്തകരുടെയും ഫോണ് ചോർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.