തിരുവനന്തപുരം: ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് യുഡിഎഫ് നേതൃത്വത്തിനു കത്തു നൽകി. പിന്നീട് നടന്ന ഉഭയകകക്ഷി ചർച്ചയിൽ ഇക്കാര്യം പരിഗണിച്ചില്ല. ജോണി നെല്ലൂർ കേരള കോണ്ഗ്രസ് - ജേക്കബിൽ നിന്നു പുറത്തു പോയെന്നു ചൂണ്ടിക്കാട്ടിയാണ് അനൂപ് ജേക്കബ് ഈ ആവശ്യം ഉന്നയിച്ചത്.
പാർട്ടിക്കു ലഭിച്ച പദവിയിലേക്ക് പകരം വാക്കനാട് രാധാകൃഷ്ണനെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് വ്യക്തിപരമായി യുഡിഎഫ് തനിക്കു നൽകിയ പദവിയാണ് സെക്രട്ടറി സ്ഥാനമെന്ന് പിന്നീട് യുഡിഎഫ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ജോണി നെല്ലൂർ പറഞ്ഞു. താൻ ഇപ്പോഴും യുഡിഎഫിൽ തന്നെയാണെന്നും ജോണി നെല്ലൂർ ചൂണ്ടിക്കാട്ടി. ഏതായാലും തത്കാലം കത്തു പരിഗണിക്കേണ്ടെ ന്ന നിലപാടിലാണ് മുന്നണി നേതൃത്വം.
യുഡിഎഫ് യോഗത്തിനു ശേഷം ജോണി നെല്ലൂരും അനൂപ് ജേക്കബുമായി നേതാക്കൾ വെവ്വേറെ ചർച്ച നടത്തി. ഇരുവർക്കും യോജിച്ചു പോകരുതോയെന്ന് നേതാക്കൾ ചോദിച്ചു. എന്നാൽ ഇതിനുള്ള സാധ്യതയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവരാണ് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തത്.
പാർട്ടിക്കു ലഭിച്ച പദവിയിലേക്ക് പകരം വാക്കനാട് രാധാകൃഷ്ണനെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് വ്യക്തിപരമായി യുഡിഎഫ് തനിക്കു നൽകിയ പദവിയാണ് സെക്രട്ടറി സ്ഥാനമെന്ന് പിന്നീട് യുഡിഎഫ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ജോണി നെല്ലൂർ പറഞ്ഞു. താൻ ഇപ്പോഴും യുഡിഎഫിൽ തന്നെയാണെന്നും ജോണി നെല്ലൂർ ചൂണ്ടിക്കാട്ടി. ഏതായാലും തത്കാലം കത്തു പരിഗണിക്കേണ്ടെ ന്ന നിലപാടിലാണ് മുന്നണി നേതൃത്വം.
യുഡിഎഫ് യോഗത്തിനു ശേഷം ജോണി നെല്ലൂരും അനൂപ് ജേക്കബുമായി നേതാക്കൾ വെവ്വേറെ ചർച്ച നടത്തി. ഇരുവർക്കും യോജിച്ചു പോകരുതോയെന്ന് നേതാക്കൾ ചോദിച്ചു. എന്നാൽ ഇതിനുള്ള സാധ്യതയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവരാണ് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തത്.