തിരുവനന്തപുരം: ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗരേഖ തയാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. തൊഴിൽവകുപ്പുമായി ചേർന്നാണ് മാർഗരേഖ തയാറാക്കുക. റോഡ് സുരക്ഷാ കമ്മീഷണർ, ലേബർ കമ്മീഷണർ, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരടങ്ങിയ സംഘമാണ് മാർഗരേഖ തയാറാക്കുക. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അഥോറിറ്റി യോഗത്തിലാണ് തീരുമാനം.
ഓരോ ജില്ലയിലും പരിശോധനയ്ക്ക് 14 പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണർ സ്ക്വാഡുകളെ ഏകോപിപ്പിക്കും. റോഡ് സുരക്ഷാ അഥോറിറ്റിക്ക് കൂടുതൽ അധികാരങ്ങൾ കൈമാറും. ഡ്രൈവർമാരുടെ പെരുമാറ്റം രേഖപ്പെടുത്തുന്നതിന് സിഡാക്കിന്റെ സഹായത്തോടെ സ്മാർട്ട് ലൈസൻസ് കാർഡ് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
അവിനാശിയിലെ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയും കണ്ടെയ്നർ ലോക്ക് ചെയ്യാത്തതുമാണെന്ന ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി അറിയിച്ചു. അവിനാശി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി നൽകുന്ന പത്ത് ലക്ഷം രൂപയിൽ ആദ്യഗഡു രണ്ടു ലക്ഷം രൂപ അടുത്ത ദിവസം നൽകും. ഹൈവേകളിൽ ട്രക്കുകളിലും കണ്ടെയ്നറുകളിലും ലോക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
പുതിയ മോട്ടോർവാഹന നിയമത്തിൽ ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങളിൽ ഒരു ഡ്രൈവർ മതിയെന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ നിശ്ചിത സമയത്ത് ജീവനക്കാർ മാറുന്ന ക്രൂ ചെയ്ഞ്ച് മാതൃക നടപ്പാക്കും. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്ക് വിശ്രമകേന്ദ്ര സംവിധാനമൊരുക്കും. ദേശീയപാതയിൽ 36 സ്ഥലത്തും സംസ്ഥാനപാതയിൽ 11 ഇടങ്ങളിലും വിശ്രമകേന്ദ്രമൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.
ഓരോ ജില്ലയിലും പരിശോധനയ്ക്ക് 14 പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണർ സ്ക്വാഡുകളെ ഏകോപിപ്പിക്കും. റോഡ് സുരക്ഷാ അഥോറിറ്റിക്ക് കൂടുതൽ അധികാരങ്ങൾ കൈമാറും. ഡ്രൈവർമാരുടെ പെരുമാറ്റം രേഖപ്പെടുത്തുന്നതിന് സിഡാക്കിന്റെ സഹായത്തോടെ സ്മാർട്ട് ലൈസൻസ് കാർഡ് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
അവിനാശിയിലെ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയും കണ്ടെയ്നർ ലോക്ക് ചെയ്യാത്തതുമാണെന്ന ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചതായി മന്ത്രി അറിയിച്ചു. അവിനാശി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി നൽകുന്ന പത്ത് ലക്ഷം രൂപയിൽ ആദ്യഗഡു രണ്ടു ലക്ഷം രൂപ അടുത്ത ദിവസം നൽകും. ഹൈവേകളിൽ ട്രക്കുകളിലും കണ്ടെയ്നറുകളിലും ലോക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
പുതിയ മോട്ടോർവാഹന നിയമത്തിൽ ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങളിൽ ഒരു ഡ്രൈവർ മതിയെന്ന നിബന്ധന പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ നിശ്ചിത സമയത്ത് ജീവനക്കാർ മാറുന്ന ക്രൂ ചെയ്ഞ്ച് മാതൃക നടപ്പാക്കും. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്ക് വിശ്രമകേന്ദ്ര സംവിധാനമൊരുക്കും. ദേശീയപാതയിൽ 36 സ്ഥലത്തും സംസ്ഥാനപാതയിൽ 11 ഇടങ്ങളിലും വിശ്രമകേന്ദ്രമൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയതായും മന്ത്രി അറിയിച്ചു.