കോഴിക്കോട്: വനിതാ സിവില്‍ പോലീസ് ഓഫീസർ നിയമനം അനിശ്ചിതത്വത്തില്‍. 2018 ജൂലൈ 22 നാണ് പരീക്ഷ നടന്നത്. 2019 ല്‍ ആദ്യറാങ്ക് ലിസ്റ്റ് പുറത്തുവരികയും കായികക്ഷമതാ പരിശോധനയും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. ഇതേ സമയത്ത് പരീക്ഷയെഴുതിയ പുരുഷന്മാര്ക്ക് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 15 മുതലാണ് ഇവര്‍ പരിശീലനത്തിന് പ്രവേശിച്ചത്.
എന്നാല്‍ വനിതകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉള്‍പ്പെട്ട ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ച് നിവേദനം നല്കാൻ തയാറെടുക്കുകയാണ്.
2019 നവംബറിലാണ് വനിതകളുടെ കായികക്ഷമതാ പരിശോധന നടന്നത്. ഈ വര്‍ഷം ഫെബ്രുവരിയിൽ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂര്‍ത്തിയായി.
എഴുത്തുപരീക്ഷ കഴിഞ്ഞ് രണ്ടുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും നിയമനസാധ്യത അറിയാൻ കഴിയുന്നില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് കായികക്ഷമതാ പരിശോധനയില്‍ വിജയിച്ചത്. എന്നാൽ, നിയമനത്തിൽ സംഭവിക്കുന്ന കാലതാമസം പലവിധ പ്രയാസങ്ങളിലേക്ക് നയിക്കുകയാണ്. വിവാഹിതരും അവിവാഹിതരും ഈ ലിസ്റ്റിലുണ്ട്. ആയതിനാൽ, മാനുഷിക പരിഗണന നല്കി എത്രയും വേഗം നിയമനനടപടികള്‍ സ്വീകരിക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. സംസ്ഥാന തലത്തിൽ പതിനായിരത്തോളം പേരാണ് പ്രാഥമിക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.
കായികക്ഷമതാ പരിശോധന കഴിഞ്ഞ് പുറത്തിറക്കിയ ലിസ്റ്റില്‍ രണ്ടായിരത്തോളം പേരാണുള്ളത്. വ്യാഴാഴ്ച മന്ത്രി ടി. പി. രാമകൃഷ്ണന് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്ന് ഉദ്യോഗാർഥികൽ പറഞ്ഞു.
എന്നാല്‍ വനിതകളുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉള്‍പ്പെട്ട ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ച് നിവേദനം നല്കാൻ തയാറെടുക്കുകയാണ്.
2019 നവംബറിലാണ് വനിതകളുടെ കായികക്ഷമതാ പരിശോധന നടന്നത്. ഈ വര്‍ഷം ഫെബ്രുവരിയിൽ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും പൂര്‍ത്തിയായി.
എഴുത്തുപരീക്ഷ കഴിഞ്ഞ് രണ്ടുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും നിയമനസാധ്യത അറിയാൻ കഴിയുന്നില്ലെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ചാണ് കായികക്ഷമതാ പരിശോധനയില്‍ വിജയിച്ചത്. എന്നാൽ, നിയമനത്തിൽ സംഭവിക്കുന്ന കാലതാമസം പലവിധ പ്രയാസങ്ങളിലേക്ക് നയിക്കുകയാണ്. വിവാഹിതരും അവിവാഹിതരും ഈ ലിസ്റ്റിലുണ്ട്. ആയതിനാൽ, മാനുഷിക പരിഗണന നല്കി എത്രയും വേഗം നിയമനനടപടികള്‍ സ്വീകരിക്കണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. സംസ്ഥാന തലത്തിൽ പതിനായിരത്തോളം പേരാണ് പ്രാഥമിക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്.
കായികക്ഷമതാ പരിശോധന കഴിഞ്ഞ് പുറത്തിറക്കിയ ലിസ്റ്റില്‍ രണ്ടായിരത്തോളം പേരാണുള്ളത്. വ്യാഴാഴ്ച മന്ത്രി ടി. പി. രാമകൃഷ്ണന് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്ന് ഉദ്യോഗാർഥികൽ പറഞ്ഞു.