മട്ടാഞ്ചേരി: സ്കൂളിന് അംഗീകാരമില്ലെന്ന വസ്തുത അധികൃതർ മറച്ചുവച്ചതിനെത്തുടർന്ന് മൂലങ്കുഴി അരൂജ ലിറ്റിൽ സ്റ്റാർ സ്കൂളിലെ 29 വിദ്യാർഥികൾക്ക് ഇന്നലെ ആരംഭിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.
രക്ഷിതാക്കളുടെ പരാതിയിൽ മാനേജ്മെന്റ് പ്രതിനിധികളായ മാഗി അനിത, മെൽവിൻ ഡിക്രൂസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷ എഴുതാൻ കഴിയാതെ അങ്കലാപ്പിലായ വിദ്യാർഥികളും രക്ഷിതാക്കളും ഇന്നലെ രാവിലെ തന്നെ വലിയ പ്രതിഷേധവുമായി സ്കൂളിന്റെ ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.യു. ഇബ്രാഹിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
22 ആൺകുട്ടികളും ഏഴു പെൺകുട്ടികളുമടക്കം 29 പേരാണ് സ്കൂളിൽ നിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാൽ സ്കൂളിന് എട്ടാം ക്ലാസ് വരെ മാത്രമാണ് സിബിഎസ്ഇ അംഗീകാരമുണ്ടായിരുന്നത്. ഇക്കാര്യം മറച്ചുവച്ച് തങ്ങളുടെ മക്കളെ സ്കൂൾ അധികൃതർ വഞ്ചിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. മറ്റൊരു സെന്ററിലാണ് പരീക്ഷയെന്നാണ് രക്ഷിതാക്കളെ അറിയിച്ചിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഹാൾ ടിക്കറ്റ് ലഭിക്കാതായതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി ബഹളംവച്ചപ്പോഴാണ് ഇക്കുറി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ലെന്ന കാര്യം പ്രിൻസിപ്പൽ അവരെ അറിയിക്കുന്നത്. സെന്ററായി പറഞ്ഞുവച്ചിരുന്ന സ്കൂളിൽ നിന്ന് സിബിഎസ്ഇ ബോർഡിലേക്ക് സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാനാകാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് പ്രിൻസിപ്പൽ സിന്ധു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മാനേജ്മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തി. പോലീസിനെ തള്ളി മാറ്റി പ്രവർത്തകർ സ്കൂളിലേക്ക് കയറാൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ ഇതുവഴിയുള്ള വാഹന സഞ്ചാരം നിലച്ചു. ഇതോടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ എസ്എഫ്ഐ പ്രവർത്തകരും പ്രകടനമായി സ്കൂളിലേക്ക് എത്തി.
രക്ഷിതാക്കളുടെ പരാതിയിൽ മാനേജ്മെന്റ് പ്രതിനിധികളായ മാഗി അനിത, മെൽവിൻ ഡിക്രൂസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷ എഴുതാൻ കഴിയാതെ അങ്കലാപ്പിലായ വിദ്യാർഥികളും രക്ഷിതാക്കളും ഇന്നലെ രാവിലെ തന്നെ വലിയ പ്രതിഷേധവുമായി സ്കൂളിന്റെ ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.യു. ഇബ്രാഹിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
22 ആൺകുട്ടികളും ഏഴു പെൺകുട്ടികളുമടക്കം 29 പേരാണ് സ്കൂളിൽ നിന്ന് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്നത്. എന്നാൽ സ്കൂളിന് എട്ടാം ക്ലാസ് വരെ മാത്രമാണ് സിബിഎസ്ഇ അംഗീകാരമുണ്ടായിരുന്നത്. ഇക്കാര്യം മറച്ചുവച്ച് തങ്ങളുടെ മക്കളെ സ്കൂൾ അധികൃതർ വഞ്ചിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി. മറ്റൊരു സെന്ററിലാണ് പരീക്ഷയെന്നാണ് രക്ഷിതാക്കളെ അറിയിച്ചിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ഹാൾ ടിക്കറ്റ് ലഭിക്കാതായതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി ബഹളംവച്ചപ്പോഴാണ് ഇക്കുറി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകില്ലെന്ന കാര്യം പ്രിൻസിപ്പൽ അവരെ അറിയിക്കുന്നത്. സെന്ററായി പറഞ്ഞുവച്ചിരുന്ന സ്കൂളിൽ നിന്ന് സിബിഎസ്ഇ ബോർഡിലേക്ക് സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാനാകാത്തതാണ് ഈ അവസ്ഥയ്ക്കു കാരണമെന്ന് പ്രിൻസിപ്പൽ സിന്ധു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മാനേജ്മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി എത്തി. പോലീസിനെ തള്ളി മാറ്റി പ്രവർത്തകർ സ്കൂളിലേക്ക് കയറാൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. സമരക്കാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ ഇതുവഴിയുള്ള വാഹന സഞ്ചാരം നിലച്ചു. ഇതോടെ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ എസ്എഫ്ഐ പ്രവർത്തകരും പ്രകടനമായി സ്കൂളിലേക്ക് എത്തി.