തിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ സുഹൃത്ത് എം. രാജേന്ദ്രൻ 13 സ്ഥലങ്ങളിലായി വസ്തു വാങ്ങിയ രേഖകൾ റെയ്ഡിൽ കണ്ടെത്തിയതായി വിജിലൻസ്. ഇന്നലെ കോടതിയിൽ സമർപ്പിച്ച റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രാജേന്ദ്രന് വിദേശത്ത് സാന്പത്തിക ഇടപാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാജേന്ദ്രൻ ശിവകുമാറിന്റെ ബെനാമിയാണെന്നാണ് വിജിലൻസിന്റെ നിഗമനം.
രാജേന്ദ്രന്റെ വീട്ടിൽ നിന്നു 13 സ്ഥലങ്ങളിലായി വസ്തു വാങ്ങിയ രേഖകൾ, ആറ്പാസ്ബുക്കുകൾ എന്നിവ വിജിലൻസ് ഹാജരാക്കി. ഒന്നാം പ്രതി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ നിന്ന് 56 രേഖകൾ, രണ്ടാം പ്രതി എം.രാജേന്ദ്രന്റ വീട്ടിൽ നിന്ന് 72 രേഖകൾ, മൂന്നാം പ്രതിയും ശിവകുമാറിന്റെ ഡ്രൈവറുമായ ഷൈജു ഹരന്റെ വീട്ടിൽ നിന്നു 15 രേഖകൾ,സുഹൃത്തും അഭിഭാഷകനുമായ അഡ്വ. എൻ.എസ്. ഹരികുമാറിന്റെ വീട്ടിൽ നിന്ന് 25 രേഖകൾ എന്നിവയും കണ്ടെടുത്തതായാണ് വിജിലൻസ് അറിയിച്ചിട്ടുള്ളത്. വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിന്നു പ്രധാനമായും ലഭിച്ചത് ആഡംബര നികുതി അടച്ച രസീതുകൾ, മകളുടെ വിദേശ പഠന രേഖകൾ, സ്വർണം ബാങ്കിൽ പണയം വച്ചിരിക്കുന്ന രേഖകൾ വസ്തുക്കളുടെ കരം രസീത് തുടങ്ങി യ വയാണ്. ശിവകുമാറിനെതിരേ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രാജേന്ദ്രന്റെ വീട്ടിൽ നിന്നു 13 സ്ഥലങ്ങളിലായി വസ്തു വാങ്ങിയ രേഖകൾ, ആറ്പാസ്ബുക്കുകൾ എന്നിവ വിജിലൻസ് ഹാജരാക്കി. ഒന്നാം പ്രതി വി.എസ്. ശിവകുമാറിന്റെ വീട്ടിൽ നിന്ന് 56 രേഖകൾ, രണ്ടാം പ്രതി എം.രാജേന്ദ്രന്റ വീട്ടിൽ നിന്ന് 72 രേഖകൾ, മൂന്നാം പ്രതിയും ശിവകുമാറിന്റെ ഡ്രൈവറുമായ ഷൈജു ഹരന്റെ വീട്ടിൽ നിന്നു 15 രേഖകൾ,സുഹൃത്തും അഭിഭാഷകനുമായ അഡ്വ. എൻ.എസ്. ഹരികുമാറിന്റെ വീട്ടിൽ നിന്ന് 25 രേഖകൾ എന്നിവയും കണ്ടെടുത്തതായാണ് വിജിലൻസ് അറിയിച്ചിട്ടുള്ളത്. വി.എസ്.ശിവകുമാറിന്റെ വീട്ടിൽ നിന്നു പ്രധാനമായും ലഭിച്ചത് ആഡംബര നികുതി അടച്ച രസീതുകൾ, മകളുടെ വിദേശ പഠന രേഖകൾ, സ്വർണം ബാങ്കിൽ പണയം വച്ചിരിക്കുന്ന രേഖകൾ വസ്തുക്കളുടെ കരം രസീത് തുടങ്ങി യ വയാണ്. ശിവകുമാറിനെതിരേ വ്യക്തമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.