പെരിയ(കണ്ണൂർ): കേരള കേന്ദ്ര സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ ജാതീയമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഡോ. പ്രസാദ് പന്ന്യനെയാണ് വിസി ഡോ. ജി. ഗോപകുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
കോട്ടയം സ്വദേശിനിയായ വിദ്യാര്‍ഥിനി രണ്ടു വര്‍ഷമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഗൈഡായിരുന്ന ഡോ. പ്രസാദിന്റെ ഭാഗത്തുനിന്ന് ജാതീയ വിവേചനവും മാനസികപീഡനവും ഉണ്ടാകുന്നതായി സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നൽകിയത്.
ഇതേത്തുടര്‍ന്ന് ഡോ. പ്രസാദ് പന്ന്യനെ ഗൈഡ് സ്ഥാനത്തുനിന്ന് നീക്കി പകരം ഡോ. ആശയെ നിയമിക്കുകയും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു.
കോട്ടയം സ്വദേശിനിയായ വിദ്യാര്‍ഥിനി രണ്ടു വര്‍ഷമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ഗൈഡായിരുന്ന ഡോ. പ്രസാദിന്റെ ഭാഗത്തുനിന്ന് ജാതീയ വിവേചനവും മാനസികപീഡനവും ഉണ്ടാകുന്നതായി സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നൽകിയത്.
ഇതേത്തുടര്‍ന്ന് ഡോ. പ്രസാദ് പന്ന്യനെ ഗൈഡ് സ്ഥാനത്തുനിന്ന് നീക്കി പകരം ഡോ. ആശയെ നിയമിക്കുകയും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു.