തിരുവനന്തപുരം: തന്പാനൂരിലെയും വെഞ്ഞാറമൂട്ടിലെയും മൂന്നു പിഎസ്സി പരീക്ഷാപരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ സെക്രട്ടേറിയറ്റിലേത് അടക്കമുള്ള സർക്കാർ ജീവനക്കാരാണു ചില സ്ഥാപനങ്ങളുടെ ഉടമകളും അവിടത്തെ പരിശീലകരുമെന്നു കണ്ടെത്തി. ഇവരിൽ ചിലർ പിഎസ്സി ജീവനക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നതായും കണ്ടെത്തിയതായി സൂചനയുണ്ട്.
കഴിഞ്ഞദിവസം നടന്ന കെഎഎസ് പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ വാട്സ് ഗ്രൂപ്പുകളുണ്ടാക്കി വിതരണം ചെയ്തിരുന്നതായും കണ്ടെത്തി. ഇതിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടോയെന്നും പിഎസ്സി ജീവനക്കാർക്കു പങ്കുണ്ടോയെന്നും വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തന്പാനൂരിലെ ലക്ഷ്യ, വീറ്റോ എന്നീ പിഎസ്സി പരീക്ഷാപരിശീലന കേന്ദ്രങ്ങളിലും വെഞ്ഞാറമൂട്ടിലെ ശാഖയിലുമാണു വിജിലൻസ് സ്പെഷൽ സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾ നടത്തുന്നവരിൽ ചിലർ സർക്കാർ ഉദ്യോഗസ്ഥരാണെന്നും വ്യക്തമായി. എന്നാൽ, ഇവരിൽ ചിലർ ദീർഘകാല അവധിയെടുത്താണു പിഎസ്സി പരിശീലനകേന്ദ്രം നടത്തുന്നതെന്നാണു വിജിലൻസിനു മൊഴി നൽകിയത്. ഇതു ശരിയാണോ എന്നു പരിശോധിച്ചു മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നു റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു.
വിജിലൻസ് പരിശോധനയ്ക്ക് എത്തുന്പോൾ വീറ്റോ എന്ന സ്ഥാപനത്തിൽ ക്ലാസ് എടുത്തുകൊണ്ടു നിന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. സെക്രട്ടേറിയറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നതെന്നാണു വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. സർവീസിൽനിന്നു ദീർഘകാല അവധിയെടുത്താണു സ്ഥാപനം നടത്തുന്നതെന്നാണു രണ്ടു പേർ മൊഴി നൽകിയിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷം കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്തുവിവരവും ശേഖരിക്കും. കുട്ടികളുടെ ഹാജർ ബുക്കും പരിശീല കരുടെ ശന്പള രജിസ്റ്ററുമൊക്കെ റെയ്ഡിനു മുമ്പു മാറ്റിയിരുന്നു.
ലക്ഷ്യ എന്ന സ്ഥാപനം നടത്തുന്നതു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ പങ്കും വിശദമായി പരിശോധിക്കും.
കഴിഞ്ഞ ദിവസം നടന്ന കെഎഎസ് പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന നിലയിൽ ഒരു സെന്ററിൽനിന്ന് ഉദ്യോഗാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പിൽ ഇട്ടുകൊടുത്തിരുന്നു. ഇതു തന്നെയായിരുന്നോ പിഎസ്സി പരീക്ഷയിൽ ചോദിച്ചതെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇവർക്കു പിഎസ്സി ഉദ്യോഗസ്ഥരുമായുള്ള ബന്ധം പരിശോധിക്കാൻ ഫോണ്കോൾ വിവരങ്ങളും ശേഖരിക്കും.
സെക്രട്ടേറിയറ്റ് ജീവനക്കാരുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെത്തുടർന്നു പൊതുഭരണ സെക്രട്ടറിയും കെ.ആർ. ജ്യോതിലാലും പിഎസ്സി സെക്രട്ടറിയും വിജിലൻസ് പരിശോധനയ്ക്കു ശിപാർശ നൽകിയിരുന്നു.
പിഎസ്സി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന രണ്ടു സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർക്കു പൊതുഭരണ വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പിഎസ്സി ചോദ്യക്കടലാസ് സെക്ഷനിൽ ജോലിചെയ്യുന്നവരുമായി ഇവർക്കു ബന്ധമുണ്ടെന്നാരോപിച്ചു ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയിലായിരുന്നു നടപടി. കെഎഎസ് ചോദ്യം ചോർന്നുകിട്ടിയെന്ന് വാട്സ് ആപ് പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനും നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം നടന്ന കെഎഎസ് പരീക്ഷയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ വാട്സ് ഗ്രൂപ്പുകളുണ്ടാക്കി വിതരണം ചെയ്തിരുന്നതായും കണ്ടെത്തി. ഇതിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടുണ്ടോയെന്നും പിഎസ്സി ജീവനക്കാർക്കു പങ്കുണ്ടോയെന്നും വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തന്പാനൂരിലെ ലക്ഷ്യ, വീറ്റോ എന്നീ പിഎസ്സി പരീക്ഷാപരിശീലന കേന്ദ്രങ്ങളിലും വെഞ്ഞാറമൂട്ടിലെ ശാഖയിലുമാണു വിജിലൻസ് സ്പെഷൽ സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾ നടത്തുന്നവരിൽ ചിലർ സർക്കാർ ഉദ്യോഗസ്ഥരാണെന്നും വ്യക്തമായി. എന്നാൽ, ഇവരിൽ ചിലർ ദീർഘകാല അവധിയെടുത്താണു പിഎസ്സി പരിശീലനകേന്ദ്രം നടത്തുന്നതെന്നാണു വിജിലൻസിനു മൊഴി നൽകിയത്. ഇതു ശരിയാണോ എന്നു പരിശോധിച്ചു മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നു റെയ്ഡിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു.
വിജിലൻസ് പരിശോധനയ്ക്ക് എത്തുന്പോൾ വീറ്റോ എന്ന സ്ഥാപനത്തിൽ ക്ലാസ് എടുത്തുകൊണ്ടു നിന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. സെക്രട്ടേറിയറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നതെന്നാണു വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. സർവീസിൽനിന്നു ദീർഘകാല അവധിയെടുത്താണു സ്ഥാപനം നടത്തുന്നതെന്നാണു രണ്ടു പേർ മൊഴി നൽകിയിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷം കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്തുവിവരവും ശേഖരിക്കും. കുട്ടികളുടെ ഹാജർ ബുക്കും പരിശീല കരുടെ ശന്പള രജിസ്റ്ററുമൊക്കെ റെയ്ഡിനു മുമ്പു മാറ്റിയിരുന്നു.
ലക്ഷ്യ എന്ന സ്ഥാപനം നടത്തുന്നതു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ പങ്കും വിശദമായി പരിശോധിക്കും.
കഴിഞ്ഞ ദിവസം നടന്ന കെഎഎസ് പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന നിലയിൽ ഒരു സെന്ററിൽനിന്ന് ഉദ്യോഗാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പിൽ ഇട്ടുകൊടുത്തിരുന്നു. ഇതു തന്നെയായിരുന്നോ പിഎസ്സി പരീക്ഷയിൽ ചോദിച്ചതെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇവർക്കു പിഎസ്സി ഉദ്യോഗസ്ഥരുമായുള്ള ബന്ധം പരിശോധിക്കാൻ ഫോണ്കോൾ വിവരങ്ങളും ശേഖരിക്കും.
സെക്രട്ടേറിയറ്റ് ജീവനക്കാരുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെത്തുടർന്നു പൊതുഭരണ സെക്രട്ടറിയും കെ.ആർ. ജ്യോതിലാലും പിഎസ്സി സെക്രട്ടറിയും വിജിലൻസ് പരിശോധനയ്ക്കു ശിപാർശ നൽകിയിരുന്നു.
പിഎസ്സി കോച്ചിംഗ് സെന്ററുകൾ നടത്തുന്ന രണ്ടു സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർക്കു പൊതുഭരണ വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പിഎസ്സി ചോദ്യക്കടലാസ് സെക്ഷനിൽ ജോലിചെയ്യുന്നവരുമായി ഇവർക്കു ബന്ധമുണ്ടെന്നാരോപിച്ചു ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയിലായിരുന്നു നടപടി. കെഎഎസ് ചോദ്യം ചോർന്നുകിട്ടിയെന്ന് വാട്സ് ആപ് പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനും നോട്ടീസ് നൽകിയിട്ടുണ്ട്.