തിരുവനന്തപുരം: ഭീം ആർമിയുടെ ഭാരത് ബന്ദിനെ പിന്തുണച്ച് കേരളത്തിൽ ദളിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. കെഎസ്ആർടിസി സർവീസുകൾ മുടക്കമില്ലാതെ നടന്നു. മിക്കയിടങ്ങളിലും സ്വകാര്യ ബസുകളും സർവീസ് നടത്തി. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു.
ഇന്നലെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നടന്ന ഹർത്താലിൽ വാഹനം തടയലോ മറ്റ് കാര്യമായ അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം തിരുവല്ലയിൽ ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ നേരിയ തോതിൽ സംഘർഷമുണ്ടായി. ചെങ്ങന്നൂരിലും അന്പലപ്പുഴയിലും ഹർത്താൽ അനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതും നേരിയ തോതിൽ സംഘർഷത്തിനു വഴിവച്ചു. സ്ഥലത്തെത്തിയ പോലീസ് ഹർത്താൽ അനുകൂലികൾക്കെതിരേ കേസെടുത്തു.
തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഞായറാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
ഇന്നലെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ നടന്ന ഹർത്താലിൽ വാഹനം തടയലോ മറ്റ് കാര്യമായ അക്രമ സംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം തിരുവല്ലയിൽ ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ നേരിയ തോതിൽ സംഘർഷമുണ്ടായി. ചെങ്ങന്നൂരിലും അന്പലപ്പുഴയിലും ഹർത്താൽ അനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതും നേരിയ തോതിൽ സംഘർഷത്തിനു വഴിവച്ചു. സ്ഥലത്തെത്തിയ പോലീസ് ഹർത്താൽ അനുകൂലികൾക്കെതിരേ കേസെടുത്തു.
തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിന്നും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. സർക്കാർ ജോലികളിൽ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഞായറാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.