കാസർഗോഡ്: കെ. ശ്രീകാന്തിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ ജില്ലയിലെ ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടി തീരുമാനത്തിൽ രവീശതന്ത്രി കുണ്ടാർ ബിജെപി സംസ്ഥാന സമിതിയംഗത്വം രാജിവച്ചു. പാർട്ടി പദവികൾ ഒന്നുംതന്നെ വഹിക്കില്ലെന്നും സാധാരണ പാർട്ടി പ്രവർത്തകനായി തുടരാനാണു താത്പര്യമെന്നുമാണ് തന്ത്രിയുടെ നിലപാട്.
ശ്രീകാന്തും തന്ത്രിയും തമ്മിലുള്ള തർക്കം മൂലം ജില്ലാ പ്രസിഡന്റ് പ്രഖ്യാപനം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് 55 വയസ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ അമ്പത്തിരണ്ടുകാരനായ രവീശതന്ത്രിക്ക് ഇത് അവസാന അവസരമാണെന്നും പദവി അദ്ദേഹത്തിനു നൽകണമെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും കന്നട ഭാഷാ ന്യൂനപക്ഷമെന്നതും തന്ത്രിക്ക് അനുകൂല ഘടകങ്ങളായിരുന്നു. എന്നാൽ, മുരളീധരൻ പക്ഷക്കാരനായ ശ്രീകാന്തിനു വേണ്ടി ബഹുഭൂരിപക്ഷം പ്രവർത്തകരും രംഗത്തെത്തിയതോടെ തന്ത്രി തഴയപ്പെട്ടു. കാസർഗോട്ടെയും ദക്ഷിണ കർണാടകയിലെയും അറുപതിൽപ്പരം ക്ഷേത്രങ്ങളുടെ തന്ത്രിയായി പ്രവർത്തിച്ചിരുന്ന രവീശതന്ത്രി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
ബിജെപിയിൽ പ്രാഥമികാംഗത്വം പോലുമില്ലാത്ത തന്ത്രിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോട്ട് നിയമസഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് സ്വന്തം പാർട്ടിക്കാർതന്നെയായിരുന്നു. തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുള്ളിലെ ശക്തമായ എതിർപ്പ് മറികടന്ന് തന്ത്രി സ്ഥാനാർഥിയായി.
തന്ത്രിയുടെ ആത്മീയ പശ്ചാത്തലം തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കിയില്ല. ഇതേത്തുടർന്ന് പ്രവർത്തകർ പരസ്യമായി രവീശതന്ത്രിക്കെതിരേ രംഗത്തിറങ്ങുന്നതിന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സാക്ഷിയായി.
ശ്രീകാന്തും തന്ത്രിയും തമ്മിലുള്ള തർക്കം മൂലം ജില്ലാ പ്രസിഡന്റ് പ്രഖ്യാപനം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തിന് 55 വയസ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ അമ്പത്തിരണ്ടുകാരനായ രവീശതന്ത്രിക്ക് ഇത് അവസാന അവസരമാണെന്നും പദവി അദ്ദേഹത്തിനു നൽകണമെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും കന്നട ഭാഷാ ന്യൂനപക്ഷമെന്നതും തന്ത്രിക്ക് അനുകൂല ഘടകങ്ങളായിരുന്നു. എന്നാൽ, മുരളീധരൻ പക്ഷക്കാരനായ ശ്രീകാന്തിനു വേണ്ടി ബഹുഭൂരിപക്ഷം പ്രവർത്തകരും രംഗത്തെത്തിയതോടെ തന്ത്രി തഴയപ്പെട്ടു. കാസർഗോട്ടെയും ദക്ഷിണ കർണാടകയിലെയും അറുപതിൽപ്പരം ക്ഷേത്രങ്ങളുടെ തന്ത്രിയായി പ്രവർത്തിച്ചിരുന്ന രവീശതന്ത്രി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
ബിജെപിയിൽ പ്രാഥമികാംഗത്വം പോലുമില്ലാത്ത തന്ത്രിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർഗോട്ട് നിയമസഭ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് സ്വന്തം പാർട്ടിക്കാർതന്നെയായിരുന്നു. തുടർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുള്ളിലെ ശക്തമായ എതിർപ്പ് മറികടന്ന് തന്ത്രി സ്ഥാനാർഥിയായി.
തന്ത്രിയുടെ ആത്മീയ പശ്ചാത്തലം തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കിയില്ല. ഇതേത്തുടർന്ന് പ്രവർത്തകർ പരസ്യമായി രവീശതന്ത്രിക്കെതിരേ രംഗത്തിറങ്ങുന്നതിന് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സാക്ഷിയായി.