തളിപ്പറമ്പ്: സംസ്ഥാനത്ത് ഒരു തുറന്ന ജയില്‍ ഉള്‍പ്പെടെ 11 പുതിയ ജയിലുകൾ നിര്‍മിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ്സിംഗ്. തളിപ്പറമ്പിൽ പുതുതായി നിർമിക്കുന്ന ജില്ലാ ജയിലിന്റെ ശിലാസ്ഥാപനചടങ്ങിലാണ് മുഖ്യമന്ത്രിക്കു വേണ്ടി ഋഷിരാജ് സിംഗ് ഇക്കാര്യം അറിയിച്ചത്.
തൊണ്ടയ്ക്ക് അസുഖമായതിനാൽ മുഖ്യമന്ത്രി കൂടുതൽ സംസാരിക്കരുതെന്ന് ഡോക്ടർമാരുടെ നിർദേശമുള്ളതിനാലാണ് ഇക്കാര്യം താൻ അറിയിക്കുന്നതെന്നു പറഞ്ഞാണ് ഋഷിരാജ് സിംഗ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നെട്ടുകാല്തേരിക്കും ചീമേനിക്കും പുറമേ, പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ മുന്നാമത്തെ തുറന്ന ജയില്‍ സ്ഥാപിക്കും. ഇതു കൂടാതെ കാസര്‍ഗോഡ് പെരിയയിലും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് വടകരയിലും പുതിയ ജില്ലാ ജയിലുകള്‍ നിര്‍മിക്കും. നാദാപുരം, താമരശേരി, മണ്ണാര്‍ക്കാട്, എരുമപ്പെട്ടി, അടൂര്‍, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളിലും പുതിയ ജയിലുകള്‍ നിർമിക്കും. മലപ്പുറത്തെ തവനൂരില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന സെന്‍ട്രല്‍ ജയില്‍ ഈ വര്‍ഷംതന്നെ ഉദ്ഘാടനം ചെയ്യുമെന്നും ഋഷിരാജ് സിഗ് അറിയിച്ചു.
തൊണ്ടയ്ക്ക് അസുഖമായതിനാൽ മുഖ്യമന്ത്രി കൂടുതൽ സംസാരിക്കരുതെന്ന് ഡോക്ടർമാരുടെ നിർദേശമുള്ളതിനാലാണ് ഇക്കാര്യം താൻ അറിയിക്കുന്നതെന്നു പറഞ്ഞാണ് ഋഷിരാജ് സിംഗ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. നെട്ടുകാല്തേരിക്കും ചീമേനിക്കും പുറമേ, പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ മുന്നാമത്തെ തുറന്ന ജയില്‍ സ്ഥാപിക്കും. ഇതു കൂടാതെ കാസര്‍ഗോഡ് പെരിയയിലും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് വടകരയിലും പുതിയ ജില്ലാ ജയിലുകള്‍ നിര്‍മിക്കും. നാദാപുരം, താമരശേരി, മണ്ണാര്‍ക്കാട്, എരുമപ്പെട്ടി, അടൂര്‍, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളിലും പുതിയ ജയിലുകള്‍ നിർമിക്കും. മലപ്പുറത്തെ തവനൂരില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന സെന്‍ട്രല്‍ ജയില്‍ ഈ വര്‍ഷംതന്നെ ഉദ്ഘാടനം ചെയ്യുമെന്നും ഋഷിരാജ് സിഗ് അറിയിച്ചു.