കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ പ്രശസ്തമായ സ്കൈ വാക്കിനു റിക്കാർഡിന്റെ തിളക്കം. പെൺകുട്ടികളുടെ ഹോസ്റ്റലിനെയും കോളജ് ലൈബ്രറിയെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ആകാശപ്പാതയാണ് ‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏറ്റവും നീളമുള്ള സ്കൈവാക്ക്’ എന്ന ശീര്‍ഷകത്തില്‍ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാർഡ്സില്‍ സ്ഥാനംപിടിച്ചത്.
470 മീറ്റര്‍ ആണ് സ്കൈവാക്കിന്റെ ആകെ നീളം. രാത്രിയും പകലും ഒരുപോലെ ലൈബ്രറി സൗകര്യം പെൺകുട്ടികൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാന്പസിൽ ആകാശപ്പാത നിർമിച്ചത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽനിന്നു ലൈബ്രറിയിലേക്കു നേരിട്ട് എത്താവുന്ന രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ആകാശപ്പാതയിലൂടെയുള്ള യാത്രകൾ മറക്കാനാവാത്ത അനുഭവമാണെന്ന് വിദ്യാർഥിനികൾ പറയുന്നു.
കോളജിന്റെ മനോഹര ദൃശ്യങ്ങളിൽ ഒന്നായ ആകാശപാത വിദ്യാർഥിനികൾക്കു സുരക്ഷയും ഒരുക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി പോയിന്റുള്ള ഈ ആകാശ പാതയിലൂടെയാണ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥിനികളും കാന്പസിൽ പ്രവേശിക്കുന്നത്.
ആകർഷകമായ ഈ നിർമിതി വളരെപ്പെട്ടെന്നു തന്നെ വാർത്തകളിൽ വരികയും പ്രശസ്തമാവുകയും ചെയ്തിരുന്നു. മികവിലും സൗകര്യങ്ങളിലും കേരളത്തിലെ മുൻനിര എൻജിനിയറിംഗ് കോളജുകളിലൊന്നായ അമൽജ്യോതിയിലെ അഭിമാനകാഴ്ചയാണ് ഈ സ്കൈവാക്ക്. കോളജിൽ നടന്ന ചടങ്ങിൽ കോളജിന്റെ മുന്‍ മാനേജര്‍ ഫാ. വറുഗീസ് പരിന്തിരിക്കലാണ്, സ്കൈവാക്ക് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാർഡ്സില്‍ സ്ഥാനം പിടിച്ച വിവരം പ്രഖ്യാപിച്ചത്.
470 മീറ്റര്‍ ആണ് സ്കൈവാക്കിന്റെ ആകെ നീളം. രാത്രിയും പകലും ഒരുപോലെ ലൈബ്രറി സൗകര്യം പെൺകുട്ടികൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാന്പസിൽ ആകാശപ്പാത നിർമിച്ചത്. പെൺകുട്ടികളുടെ ഹോസ്റ്റലിൽനിന്നു ലൈബ്രറിയിലേക്കു നേരിട്ട് എത്താവുന്ന രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. ആകാശപ്പാതയിലൂടെയുള്ള യാത്രകൾ മറക്കാനാവാത്ത അനുഭവമാണെന്ന് വിദ്യാർഥിനികൾ പറയുന്നു.
കോളജിന്റെ മനോഹര ദൃശ്യങ്ങളിൽ ഒന്നായ ആകാശപാത വിദ്യാർഥിനികൾക്കു സുരക്ഷയും ഒരുക്കുന്നു. 24 മണിക്കൂറും സെക്യൂരിറ്റി പോയിന്റുള്ള ഈ ആകാശ പാതയിലൂടെയാണ് ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥിനികളും കാന്പസിൽ പ്രവേശിക്കുന്നത്.
ആകർഷകമായ ഈ നിർമിതി വളരെപ്പെട്ടെന്നു തന്നെ വാർത്തകളിൽ വരികയും പ്രശസ്തമാവുകയും ചെയ്തിരുന്നു. മികവിലും സൗകര്യങ്ങളിലും കേരളത്തിലെ മുൻനിര എൻജിനിയറിംഗ് കോളജുകളിലൊന്നായ അമൽജ്യോതിയിലെ അഭിമാനകാഴ്ചയാണ് ഈ സ്കൈവാക്ക്. കോളജിൽ നടന്ന ചടങ്ങിൽ കോളജിന്റെ മുന്‍ മാനേജര്‍ ഫാ. വറുഗീസ് പരിന്തിരിക്കലാണ്, സ്കൈവാക്ക് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാർഡ്സില്‍ സ്ഥാനം പിടിച്ച വിവരം പ്രഖ്യാപിച്ചത്.