കൊച്ചി: സൊസൈറ്റി ഓഫ് ജിയോ ഫിസിസ്റ്റിന്റെ പതിമൂന്നാമത് രാജ്യാന്തര സമ്മേളനം 23 മുതൽ 25 വരെ ലുലു ബോൾഗാട്ടി രാജ്യാന്തര കണ്വൻഷൻ സെന്ററിൽ നടക്കും. ‘കൊച്ചി 2020’ എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ ‘എനർജി സസ്റ്റയിനബിലിറ്റി: ചലഞ്ചിംഗ് ന്യൂ ഫ്രന്റിയേഴ്സ്’ എന്നതാണ് പ്രധാന ചർച്ചാവിഷയം.
ഊർജ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഹൈഡ്രോ കാർബണ്‍ സാധ്യതകൾ, ഭാവിയിലെ വെല്ലുവിളികൾ, പുതിയ തുടക്കം തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. ഊർജ മേഖലയിൽ പൊതുവെയും ജിയോ സയൻസിൽ പ്രത്യേകിച്ചും നടപ്പാക്കേണ്ട സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
പെട്രോളിയം പര്യവേഷണം, ഉത്പാദനം, പരന്പരാഗതവും അല്ലാത്തതും പുനരുപയോഗപരവുമായ ഊർജ സ്രോതസുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും പുറമെ ജിയോ സയൻസ് വിദഗ്ധർക്കു നവീന സാങ്കേതിക വിദ്യകളും ചിന്തകളും പങ്കുവയ്ക്കാനുള്ള വേദികൂടിയാണ് കൊച്ചിയിൽ നടക്കുന്ന ത്രിദിന സമ്മേളനമെന്നു സൊസൈറ്റി ഓഫ് ജിയോ ഫിസിസ്റ്റ് ഇന്ത്യ പ്രസിഡന്റ് പ്രദിപ്ത മിശ്ര പറഞ്ഞു.
പരന്പരാഗത ഹൈഡ്രോ കാർബണ്‍ പര്യവേഷണത്തിനു പുറമെ സൗരോർജം, വിൻഡ് എനർജി എന്നിവയെക്കുറിച്ചു വിദഗ്ധർ അറിവ് പങ്കുവയ്ക്കും. വിവിധ കന്പനികളുടെ ദേശീയ, അന്തർദേശീയ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന 24 സാങ്കേതിക സെഷനുകളിൽ ജിയോ ശാസ്ത്രജ്ഞരുടെ അവതരണങ്ങൾ, ഓയിൽ, ഗ്യാസ് മേഖലയിലെ വിദഗ്ധരുടെ ക്ലാസുകൾ, എന്നിവ നടക്കും. ദേശീയ, അന്തർദേശീയ ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ തനതായ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവ അവതരിപ്പിക്കും.
ഇതിനായി ‘മീറ്റ് ദി ഇൻഡസ്ട്രി’ എന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. വരും തലമുറയ്ക്കുകൂടി അറിവുകൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഊർജ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഹൈഡ്രോ കാർബണ്‍ സാധ്യതകൾ, ഭാവിയിലെ വെല്ലുവിളികൾ, പുതിയ തുടക്കം തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. ഊർജ മേഖലയിൽ പൊതുവെയും ജിയോ സയൻസിൽ പ്രത്യേകിച്ചും നടപ്പാക്കേണ്ട സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
പെട്രോളിയം പര്യവേഷണം, ഉത്പാദനം, പരന്പരാഗതവും അല്ലാത്തതും പുനരുപയോഗപരവുമായ ഊർജ സ്രോതസുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും പുറമെ ജിയോ സയൻസ് വിദഗ്ധർക്കു നവീന സാങ്കേതിക വിദ്യകളും ചിന്തകളും പങ്കുവയ്ക്കാനുള്ള വേദികൂടിയാണ് കൊച്ചിയിൽ നടക്കുന്ന ത്രിദിന സമ്മേളനമെന്നു സൊസൈറ്റി ഓഫ് ജിയോ ഫിസിസ്റ്റ് ഇന്ത്യ പ്രസിഡന്റ് പ്രദിപ്ത മിശ്ര പറഞ്ഞു.
പരന്പരാഗത ഹൈഡ്രോ കാർബണ്‍ പര്യവേഷണത്തിനു പുറമെ സൗരോർജം, വിൻഡ് എനർജി എന്നിവയെക്കുറിച്ചു വിദഗ്ധർ അറിവ് പങ്കുവയ്ക്കും. വിവിധ കന്പനികളുടെ ദേശീയ, അന്തർദേശീയ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന 24 സാങ്കേതിക സെഷനുകളിൽ ജിയോ ശാസ്ത്രജ്ഞരുടെ അവതരണങ്ങൾ, ഓയിൽ, ഗ്യാസ് മേഖലയിലെ വിദഗ്ധരുടെ ക്ലാസുകൾ, എന്നിവ നടക്കും. ദേശീയ, അന്തർദേശീയ ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ തനതായ സാങ്കേതികവിദ്യകൾ, സേവനങ്ങൾ, ഉത്പന്നങ്ങൾ എന്നിവ അവതരിപ്പിക്കും.
ഇതിനായി ‘മീറ്റ് ദി ഇൻഡസ്ട്രി’ എന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. വരും തലമുറയ്ക്കുകൂടി അറിവുകൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.