ദേവസഹായം പിള്ള എന്ന ഇന്ത്യയുടെ ആദ്യ അല്മായ രക്തസാക്ഷിയുടെ ജീവിതം അടുത്തറിയുന്നവർ ഒരു നിമിഷം ആ ധന്യസ്മരണയ്ക്കു മുന്നിൽ ശിരസു നമിക്കാതിരിക്കില്ല. വലിയ പ്രതിസന്ധികളുടെയും കൊടിയ പീഡനങ്ങളുടെയും ഇടയിൽ തന്റെ വിശ്വാസത്തിനു വേണ്ടി അചഞ്ചലമായി നിന്ന ദീപ്തജീവിതമാണ് ദേവസഹായം പിള്ളയുടേത്.
1712 ഏപ്രിൽ 23ന് ഇന്നത്തെ കന്യാകുമാരി ജില്ലയിൽ തട്ടാലം എന്ന സ്ഥലത്ത് ഹൈന്ദവ കുടുംബത്തിലാണ് നീലകണ്ഠപിള്ളയുടെ ജനനം. 1745 മേയ് 17ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു ദേവസഹായം പിള്ളയായി.
ശ്രീ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന വാസുദേവൻ നന്പൂതിരിയും ദേവകിയമ്മയുമായിരുന്നു നീലകണ്ഠപിള്ളയുടെ മാതാപിതാക്കൾ. മിടുക്കനായി വളർന്ന ആ യുവാവ് പിന്നീട് ഉദയഗിരി കോട്ടയിലെ പ്രധാനിയായി മാറി.
നീലകണ്ഠപ്പിള്ളയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് കുളച്ചൽ യുദ്ധവും അനുബന്ധ സംഭവങ്ങളുമാണെന്നു പറയാം. 1741ൽ ആയിരുന്നു കുളച്ചൽ യുദ്ധം. യുദ്ധത്തിൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ തിരുവിതാംകൂർ സൈന്യം ക്യാപ്റ്റൻ ഡിലനോയിയുടെ നേതൃത്വത്തിലുള്ള ഡച്ച് നാവികപ്പടയെ പരാജയപ്പെടുത്തി. മാത്രമല്ല അദ്ദേഹത്തെ തടവുകാരനായി പിടിക്കുകയും ചെയ്തു.
എന്നാൽ, ക്യാപ്റ്റൻ ഡിലനോയിയുടെ യുദ്ധമികവും കാര്യശേഷിയും തിരിച്ചറിഞ്ഞ മഹാരാജാവ് തന്റെ സൈന്യത്തെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കാമെന്ന കരാറിൽ അദ്ദേഹത്തെ മോചിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിനു സൈന്യാധിപനായി ഉദയഗിരി കോട്ടയിൽ നിയമനം ലഭിച്ചു. ഉറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു ക്യാപ്റ്റൻ ഡിലനോയി. അദ്ദേഹത്തോടു മതിപ്പും പ്രീതിയും തോന്നിയ രാജാവ് ഒരു ചാപ്പലും കോട്ടയിൽത്തന്നെ നിർമിച്ചുകൊടുത്തു. ഡിലനോയിക്കു സഹായങ്ങൾ ചെയ്യാൻ മിടുക്കനായ നീലകണ്ഠപിള്ളയെത്തന്നെ രാജാവ് നിയോഗിച്ചു. വൈകാതെ ഡിലനോയിയും നീലകണ്ഠപിള്ളയും ഉറ്റമിത്രങ്ങളായി. ക്യാപ്റ്റൻ ഡിലനോയിയുടെ ദൈവവിശ്വാസവും എളിമയും മാതൃകാപരമായ ജീവിതവും നീലകണ്ഠപിള്ളയെ വിസ്മയിപ്പിച്ചു. അന്യനാട്ടിൽ വന്നു പ്രത്യേക സാഹചര്യത്തിൽ കഴിയേണ്ടി വന്നിട്ടും അദ്ദേഹം ജീവിതത്തിൽ പുലർത്തുന്ന ആദർശവും മൂല്യങ്ങളും പ്രത്യാശയുമൊക്കെ നീലകണ്ഠപിള്ളയ്ക്ക് അദ്ഭുതമായി മാറി. വൈകാതെ ഡിലനോയിയെ അദ്ദേഹം വളരെ അടുത്തു വീക്ഷിക്കാനും നിരീക്ഷിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിശ്വാസജീവിതം നീലകണ്ഠപ്പിള്ളയെയും സ്വാധീനിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് ചോദിച്ചറിയാനും പഠിക്കാനും തുടങ്ങി. ഡിലനോയിയുടെ സ്വഭാവസവിശേഷതകളുടെ ഉറവിടം ക്രിസ്തുവാണെന്ന് അദ്ദേഹം മനസിലാക്കി. അതോടെ ക്രിസ്തുവിനെക്കുറിച്ചു കൂടുതൽ അറിയാൻ ബൈബിൾ വായനയിലേക്കു തിരിഞ്ഞു. വൈകാതെ പ്രാർഥനകളും വിശ്വാസപാഠങ്ങളുമൊക്കെ അദ്ദേഹം പഠിച്ചു.
ക്രൈസ്തവനായി ജീവിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ അടിയുറച്ചു. ഏറെക്കാലത്തെ ഒരുക്കങ്ങൾക്കു ശേഷം 1745 മേയ് 17ന് വടക്കൻകുളത്ത് തിരുക്കുടുംബ ദേവാലയ വികാരിയായിരുന്ന ഫാ. ജെ. ബുട്ടാരി എസ്.ജെയിൽനിന്ന് മാമ്മോദീസാ സ്വീകരിച്ചു. 33 വയസിലായിരുന്നു ഇത്. "ലാസർ’ (തമിഴിൽ ദേവസഹായം) എന്ന പേരാണ് സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഭാർഗവി അമ്മാളും ജ്ഞാനസ്നാനം സ്വീകരിച്ച് ത്രേസ്യാ (തമിഴിൽ ജ്ഞാനപ്പൂ അമ്മാൾ) എന്ന പേര് സ്വീകരിച്ചു.
തടവറയിലേക്ക്
ദേവസഹായം പിള്ളയുടെ ഈ മനഃപരിവർത്തനം എന്നാൽ, സമുദായ പ്രമാണികൾക്കും കൊട്ടാരവാസികൾക്കും അത്ര സ്വീകാര്യമായില്ല. ഉപജാപസംഘങ്ങൾ രാമയ്യൻ ദളവയെ ഇല്ലക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ച് അദ്ദേഹത്തെ കാര്യവിചാരിപ്പു സ്ഥാനത്തുനിന്നു നീക്കി. മാത്രമല്ല, രാജ്യദ്രോഹിയായി ചിത്രീകരിച്ചു. രാജ്യരഹസ്യങ്ങൾ ശത്രുക്കൾക്കും യൂറോപ്യൻ രാജ്യങ്ങൾക്കും കൈമാറിയെന്ന കുപ്രചാരണവും നടത്തി. വിശ്വാസത്തിൽനിന്നു പിന്മാറിയാൽ ശിക്ഷകൾ പിൻവലിക്കാമെന്നും ഉന്നതസ്ഥാനങ്ങൾ തിരികെ നൽകാമെന്നും വാഗ്ദാനങ്ങൾ നൽകി. എന്നാൽ, ക്രിസ്തുവിനോടുള്ള സ്നേഹം ഈ ബഹുമതികളേക്കാളൊക്കെ വലുതാണെന്ന് ദേവസഹായം പിള്ള പ്രഖ്യാപിച്ചു. ഇതോടെ അസ്വസ്ഥനായ രാജാവ് അദ്ദേഹത്തെ 1749 ഫെബ്രുവരി 23ന് കൽത്തുറുങ്കിൽ അടച്ചു.
സഹനയാത്ര
രാജാവിന്റെ അപ്രീതിക്കു പാത്രമായതോടെ സഹനങ്ങളുടെയും പീഡനങ്ങളുടെയും പെരുമഴയാണ് അദ്ദേഹത്തെ കാത്തിരുന്നത്. മൂന്നുവർഷങ്ങൾ ഒരു കൊടുംകുറ്റവാളിയെപ്പോലെയാണ് അദ്ദേഹം കൈകാര്യം ചെയ്യപ്പെട്ടത്. കഴുത്തിൽ ദുർഗന്ധവാഹിയായ എരിക്കുംപൂമാല ചാർത്തി ശരീരമാകെ ചുമപ്പും കറുപ്പും നിറത്തിലുള്ള പുള്ളികളിട്ട് എരുമപ്പുറത്തു പുറംതിരിഞ്ഞിരുത്തി തെരുവീഥികളിലൂടെ പ്രദക്ഷിണം നടത്തി അവഹേളിച്ചു. എരുമപ്പുറത്തുനിന്നു വീണപ്പോൾ വഴിയിലൂടെ എരുമ വലിച്ചിഴച്ചുകൊണ്ടുപോയി. ഉള്ളംകാലിൽ ചാട്ടവാറുകൊണ്ട് ദിവസേന 30 അടി കൊടുത്തു. കുരുമുളക് അരച്ചു മുറിവിലും മൂക്കിലും തേച്ചു. മുളകു തിളപ്പിച്ച വെള്ളത്തിൽ ആവിപിടിക്കാൻ നിർബന്ധിച്ചു. തിളച്ചുപൊങ്ങുന്ന ചുണ്ണാന്പു ചൂളയിൽ നിർത്തി. ദുർഗന്ധം വമിക്കുന്ന കുരങ്ങിൻകൂട്ടിൽ അടച്ചു. പാന്പ്, തേൾ മുതലായ വിഷജന്തുക്കളെ ഇട്ട മുറിയിൽ വായ് മൂടിക്കെട്ടി നിർത്തി. മരപ്പെട്ടിക്കുള്ളിലാക്കി ഉറുന്പിനെ ഇട്ട് കടിപ്പിച്ചു. പൊരിവെയിലത്തു കരിങ്കൽ ത്തൂണിൽ കെട്ടിനിർത്തി. കൈകാലുകൾ തടിയിൽ കെട്ടിത്തൂക്കി എടുത്തുകൊണ്ടുപോയി. കുടിക്കാൻ മലിനജലം നൽകി... സഹനങ്ങൾ ഒാരോന്നായി എത്തുന്പോഴും അദ്ദേഹം ശാന്തനും സൗമ്യനുമായിരുന്നു. ആരോടും പരാതി പറഞ്ഞില്ല, പരിഭവപ്പെട്ടില്ല. വിശ്വാസത്തെപ്രതി എല്ലാം സഹിച്ചു.
ഇടപെടുന്ന ആരെയും തന്റെ വ്യക്തിപ്രഭാവവും ചൈതന്യവും സ്നേഹവുംകൊണ്ട് മാനസാന്തരത്തിലേക്കും ക്രൈസ്തവ വിശ്വാസത്തിലേക്കും ആനയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതോടെ എതിരാളികൾ കൂടുതൽ അസ്വസ്ഥരായി. അദ്ദേഹം ഇനിയും ജീവിച്ചിരുന്നാൽ കൂടുതൽ പേർ അദ്ദേഹത്തെ പിൻചെല്ലുമെന്നു മനസിലാക്കിയ രാജാവ് വിജനമായ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ചുകൊല്ലാൻ കല്പന പുറപ്പെടുവിച്ചു. അങ്ങനെ 1752 ജനുവരി 14-ന് 40-ാം വയസിൽ ദേവസഹായം പിള്ളയെ കാറ്റാടിമലയിലെ പൊക്കമുള്ള ഒരു പാറയിൽ കയറ്റിനിർത്തി മൂന്നു ഭടന്മാർ വെടിയുതിർത്തു വധിച്ചു. ആ പാറയിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം താഴേക്കു പതിച്ചു. അദ്ദേഹം വീണ സ്ഥാനത്ത് ഇന്നൊരു കുരിശ് നിൽക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കോട്ടാർ സെന്റ് ഫ്രാൻസിസ് ദേവാലയത്തിന്റെ പ്രധാന അൾത്താരയുടെ താഴെയാണ് അടക്കംചെയ്തിരുന്നത്. 2012 ഡിസംബർ രണ്ടിനു ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ജനുവരി 14നാണ് ദേവസഹായം പിള്ളയുടെ തിരുനാൾ ആഘോഷിക്കുന്നത്.
ഭാരതത്തിലെ വിശുദ്ധർ
1. മാർത്തോമാ ശ്ലീഹ
ക്രിസ്തുശിഷ്യൻ. ഗലീലിയിൽ ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. എഡി 52ൽ കൊടുങ്ങല്ലൂരിലെത്തി. ഏഴരപള്ളികൾ സ്ഥാപിച്ചു. 72-ൽ പറങ്കിമലയിൽ വച്ച് രക്തസാക്ഷിയായി.
2. ഫ്രാൻസിസ് സേവ്യർ (1506-1552)
സ്പെയിനിലെ നവാറയിൽ ജനിച്ചു. 1541-ൽ ഇന്ത്യയിലെത്തി. ഗോവയിലെ ബോം ജീസസ് ബസലിക്കയിൽ ഭൗതിക ശരീരം ഇപ്പോഴും അഴുകാതെയിരിക്കുന്നു.
3. ഗോൺസാലോ ഗാർസിയ (1567-1597)
മുംബൈക്കടുത്ത വസായിയിൽ ജനിച്ചു. ജപ്പാനിലെ നാഗസാക്കിയിൽ രക്തസാക്ഷിയായി.
4. ജോൺ ഡി ബ്രിട്ടോ (1647-1693)
പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ചു തമിഴ്നാട്ടിൽവച്ചു
രക്തസാക്ഷിയായി.
5. ജോസഫ് വാസ് (1651-1711)
ഗോവയിൽ ജനിച്ചു. ശ്രീലങ്കയിലെ കാൻഡിയിൽ അന്തരിച്ചു. ശ്രീലങ്കയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നു.
6. അൽഫോൻസാമ്മ (1910-1946)
കോട്ടയം ജില്ലയിലെ കുടമാളൂർ ഇടവകയിൽ മുട്ടത്തുപാടത്തു കുടുംബത്തിൽ ജനനം. ഫ്രാൻസിസ്കൻ ക്ലാരസമൂഹാംഗമായി. നിരവധി രോഗപീഡകൾ അനുഭവിച്ചായിരുന്നു മരണം.
7. കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871)
കുട്ടനാട്ടിലെ ചേന്നങ്കരി ഇടവകയിലെ കൈനകരിയിൽ ജനനം. 1829-ൽ വൈദികനായി. സിഎംഐ, സിഎംസി സഭകളുടെ സ്ഥാപകനായി.
8. എവുപ്രാസ്യമ്മ(1877-1952)
തൃശൂർ ജില്ലയിലെ കാട്ടൂർ എലുവത്തിങ്കൽ ജനനം. സിഎംസി സന്യാസിനി. 1952-ൽ ഒല്ലൂരിൽവച്ച് അന്തരിച്ചു.
9. മദർ തെരേസ (1910-1997)
അൽബേനിയ (ഇന്നു വടക്കൻ മാസിഡോണിയ)യിൽ ജനിച്ച് ഇന്ത്യയിലെത്തി. പാവപ്പെട്ടവരുടെ ശുശ്രൂഷയ്ക്കായി മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. കോൽക്കത്തയിൽ 1997 സെപ്റ്റംബർ അഞ്ചിനു ദിവംഗതയായി.
10. മറിയം ത്രേസ്യ(1876-1926)
തിരുക്കുടുംബ സന്യാസിനീ സഭയുടെ സ്ഥാപക. തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശേരിയിൽവച്ച് അന്തരിച്ചു.
1712 ഏപ്രിൽ 23ന് ഇന്നത്തെ കന്യാകുമാരി ജില്ലയിൽ തട്ടാലം എന്ന സ്ഥലത്ത് ഹൈന്ദവ കുടുംബത്തിലാണ് നീലകണ്ഠപിള്ളയുടെ ജനനം. 1745 മേയ് 17ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു ദേവസഹായം പിള്ളയായി.
ശ്രീ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന വാസുദേവൻ നന്പൂതിരിയും ദേവകിയമ്മയുമായിരുന്നു നീലകണ്ഠപിള്ളയുടെ മാതാപിതാക്കൾ. മിടുക്കനായി വളർന്ന ആ യുവാവ് പിന്നീട് ഉദയഗിരി കോട്ടയിലെ പ്രധാനിയായി മാറി.
നീലകണ്ഠപ്പിള്ളയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് കുളച്ചൽ യുദ്ധവും അനുബന്ധ സംഭവങ്ങളുമാണെന്നു പറയാം. 1741ൽ ആയിരുന്നു കുളച്ചൽ യുദ്ധം. യുദ്ധത്തിൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ തിരുവിതാംകൂർ സൈന്യം ക്യാപ്റ്റൻ ഡിലനോയിയുടെ നേതൃത്വത്തിലുള്ള ഡച്ച് നാവികപ്പടയെ പരാജയപ്പെടുത്തി. മാത്രമല്ല അദ്ദേഹത്തെ തടവുകാരനായി പിടിക്കുകയും ചെയ്തു.
എന്നാൽ, ക്യാപ്റ്റൻ ഡിലനോയിയുടെ യുദ്ധമികവും കാര്യശേഷിയും തിരിച്ചറിഞ്ഞ മഹാരാജാവ് തന്റെ സൈന്യത്തെ പരിശീലിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കാമെന്ന കരാറിൽ അദ്ദേഹത്തെ മോചിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിനു സൈന്യാധിപനായി ഉദയഗിരി കോട്ടയിൽ നിയമനം ലഭിച്ചു. ഉറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു ക്യാപ്റ്റൻ ഡിലനോയി. അദ്ദേഹത്തോടു മതിപ്പും പ്രീതിയും തോന്നിയ രാജാവ് ഒരു ചാപ്പലും കോട്ടയിൽത്തന്നെ നിർമിച്ചുകൊടുത്തു. ഡിലനോയിക്കു സഹായങ്ങൾ ചെയ്യാൻ മിടുക്കനായ നീലകണ്ഠപിള്ളയെത്തന്നെ രാജാവ് നിയോഗിച്ചു. വൈകാതെ ഡിലനോയിയും നീലകണ്ഠപിള്ളയും ഉറ്റമിത്രങ്ങളായി. ക്യാപ്റ്റൻ ഡിലനോയിയുടെ ദൈവവിശ്വാസവും എളിമയും മാതൃകാപരമായ ജീവിതവും നീലകണ്ഠപിള്ളയെ വിസ്മയിപ്പിച്ചു. അന്യനാട്ടിൽ വന്നു പ്രത്യേക സാഹചര്യത്തിൽ കഴിയേണ്ടി വന്നിട്ടും അദ്ദേഹം ജീവിതത്തിൽ പുലർത്തുന്ന ആദർശവും മൂല്യങ്ങളും പ്രത്യാശയുമൊക്കെ നീലകണ്ഠപിള്ളയ്ക്ക് അദ്ഭുതമായി മാറി. വൈകാതെ ഡിലനോയിയെ അദ്ദേഹം വളരെ അടുത്തു വീക്ഷിക്കാനും നിരീക്ഷിക്കാനും തുടങ്ങി. അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിശ്വാസജീവിതം നീലകണ്ഠപ്പിള്ളയെയും സ്വാധീനിച്ചു. അങ്ങനെ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് ചോദിച്ചറിയാനും പഠിക്കാനും തുടങ്ങി. ഡിലനോയിയുടെ സ്വഭാവസവിശേഷതകളുടെ ഉറവിടം ക്രിസ്തുവാണെന്ന് അദ്ദേഹം മനസിലാക്കി. അതോടെ ക്രിസ്തുവിനെക്കുറിച്ചു കൂടുതൽ അറിയാൻ ബൈബിൾ വായനയിലേക്കു തിരിഞ്ഞു. വൈകാതെ പ്രാർഥനകളും വിശ്വാസപാഠങ്ങളുമൊക്കെ അദ്ദേഹം പഠിച്ചു.
ക്രൈസ്തവനായി ജീവിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ അടിയുറച്ചു. ഏറെക്കാലത്തെ ഒരുക്കങ്ങൾക്കു ശേഷം 1745 മേയ് 17ന് വടക്കൻകുളത്ത് തിരുക്കുടുംബ ദേവാലയ വികാരിയായിരുന്ന ഫാ. ജെ. ബുട്ടാരി എസ്.ജെയിൽനിന്ന് മാമ്മോദീസാ സ്വീകരിച്ചു. 33 വയസിലായിരുന്നു ഇത്. "ലാസർ’ (തമിഴിൽ ദേവസഹായം) എന്ന പേരാണ് സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഭാർഗവി അമ്മാളും ജ്ഞാനസ്നാനം സ്വീകരിച്ച് ത്രേസ്യാ (തമിഴിൽ ജ്ഞാനപ്പൂ അമ്മാൾ) എന്ന പേര് സ്വീകരിച്ചു.
തടവറയിലേക്ക്
ദേവസഹായം പിള്ളയുടെ ഈ മനഃപരിവർത്തനം എന്നാൽ, സമുദായ പ്രമാണികൾക്കും കൊട്ടാരവാസികൾക്കും അത്ര സ്വീകാര്യമായില്ല. ഉപജാപസംഘങ്ങൾ രാമയ്യൻ ദളവയെ ഇല്ലക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ച് അദ്ദേഹത്തെ കാര്യവിചാരിപ്പു സ്ഥാനത്തുനിന്നു നീക്കി. മാത്രമല്ല, രാജ്യദ്രോഹിയായി ചിത്രീകരിച്ചു. രാജ്യരഹസ്യങ്ങൾ ശത്രുക്കൾക്കും യൂറോപ്യൻ രാജ്യങ്ങൾക്കും കൈമാറിയെന്ന കുപ്രചാരണവും നടത്തി. വിശ്വാസത്തിൽനിന്നു പിന്മാറിയാൽ ശിക്ഷകൾ പിൻവലിക്കാമെന്നും ഉന്നതസ്ഥാനങ്ങൾ തിരികെ നൽകാമെന്നും വാഗ്ദാനങ്ങൾ നൽകി. എന്നാൽ, ക്രിസ്തുവിനോടുള്ള സ്നേഹം ഈ ബഹുമതികളേക്കാളൊക്കെ വലുതാണെന്ന് ദേവസഹായം പിള്ള പ്രഖ്യാപിച്ചു. ഇതോടെ അസ്വസ്ഥനായ രാജാവ് അദ്ദേഹത്തെ 1749 ഫെബ്രുവരി 23ന് കൽത്തുറുങ്കിൽ അടച്ചു.
സഹനയാത്ര
രാജാവിന്റെ അപ്രീതിക്കു പാത്രമായതോടെ സഹനങ്ങളുടെയും പീഡനങ്ങളുടെയും പെരുമഴയാണ് അദ്ദേഹത്തെ കാത്തിരുന്നത്. മൂന്നുവർഷങ്ങൾ ഒരു കൊടുംകുറ്റവാളിയെപ്പോലെയാണ് അദ്ദേഹം കൈകാര്യം ചെയ്യപ്പെട്ടത്. കഴുത്തിൽ ദുർഗന്ധവാഹിയായ എരിക്കുംപൂമാല ചാർത്തി ശരീരമാകെ ചുമപ്പും കറുപ്പും നിറത്തിലുള്ള പുള്ളികളിട്ട് എരുമപ്പുറത്തു പുറംതിരിഞ്ഞിരുത്തി തെരുവീഥികളിലൂടെ പ്രദക്ഷിണം നടത്തി അവഹേളിച്ചു. എരുമപ്പുറത്തുനിന്നു വീണപ്പോൾ വഴിയിലൂടെ എരുമ വലിച്ചിഴച്ചുകൊണ്ടുപോയി. ഉള്ളംകാലിൽ ചാട്ടവാറുകൊണ്ട് ദിവസേന 30 അടി കൊടുത്തു. കുരുമുളക് അരച്ചു മുറിവിലും മൂക്കിലും തേച്ചു. മുളകു തിളപ്പിച്ച വെള്ളത്തിൽ ആവിപിടിക്കാൻ നിർബന്ധിച്ചു. തിളച്ചുപൊങ്ങുന്ന ചുണ്ണാന്പു ചൂളയിൽ നിർത്തി. ദുർഗന്ധം വമിക്കുന്ന കുരങ്ങിൻകൂട്ടിൽ അടച്ചു. പാന്പ്, തേൾ മുതലായ വിഷജന്തുക്കളെ ഇട്ട മുറിയിൽ വായ് മൂടിക്കെട്ടി നിർത്തി. മരപ്പെട്ടിക്കുള്ളിലാക്കി ഉറുന്പിനെ ഇട്ട് കടിപ്പിച്ചു. പൊരിവെയിലത്തു കരിങ്കൽ ത്തൂണിൽ കെട്ടിനിർത്തി. കൈകാലുകൾ തടിയിൽ കെട്ടിത്തൂക്കി എടുത്തുകൊണ്ടുപോയി. കുടിക്കാൻ മലിനജലം നൽകി... സഹനങ്ങൾ ഒാരോന്നായി എത്തുന്പോഴും അദ്ദേഹം ശാന്തനും സൗമ്യനുമായിരുന്നു. ആരോടും പരാതി പറഞ്ഞില്ല, പരിഭവപ്പെട്ടില്ല. വിശ്വാസത്തെപ്രതി എല്ലാം സഹിച്ചു.
ഇടപെടുന്ന ആരെയും തന്റെ വ്യക്തിപ്രഭാവവും ചൈതന്യവും സ്നേഹവുംകൊണ്ട് മാനസാന്തരത്തിലേക്കും ക്രൈസ്തവ വിശ്വാസത്തിലേക്കും ആനയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതോടെ എതിരാളികൾ കൂടുതൽ അസ്വസ്ഥരായി. അദ്ദേഹം ഇനിയും ജീവിച്ചിരുന്നാൽ കൂടുതൽ പേർ അദ്ദേഹത്തെ പിൻചെല്ലുമെന്നു മനസിലാക്കിയ രാജാവ് വിജനമായ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ചുകൊല്ലാൻ കല്പന പുറപ്പെടുവിച്ചു. അങ്ങനെ 1752 ജനുവരി 14-ന് 40-ാം വയസിൽ ദേവസഹായം പിള്ളയെ കാറ്റാടിമലയിലെ പൊക്കമുള്ള ഒരു പാറയിൽ കയറ്റിനിർത്തി മൂന്നു ഭടന്മാർ വെടിയുതിർത്തു വധിച്ചു. ആ പാറയിൽനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം താഴേക്കു പതിച്ചു. അദ്ദേഹം വീണ സ്ഥാനത്ത് ഇന്നൊരു കുരിശ് നിൽക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ കോട്ടാർ സെന്റ് ഫ്രാൻസിസ് ദേവാലയത്തിന്റെ പ്രധാന അൾത്താരയുടെ താഴെയാണ് അടക്കംചെയ്തിരുന്നത്. 2012 ഡിസംബർ രണ്ടിനു ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. ജനുവരി 14നാണ് ദേവസഹായം പിള്ളയുടെ തിരുനാൾ ആഘോഷിക്കുന്നത്.
ഭാരതത്തിലെ വിശുദ്ധർ
1. മാർത്തോമാ ശ്ലീഹ
ക്രിസ്തുശിഷ്യൻ. ഗലീലിയിൽ ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. എഡി 52ൽ കൊടുങ്ങല്ലൂരിലെത്തി. ഏഴരപള്ളികൾ സ്ഥാപിച്ചു. 72-ൽ പറങ്കിമലയിൽ വച്ച് രക്തസാക്ഷിയായി.
2. ഫ്രാൻസിസ് സേവ്യർ (1506-1552)
സ്പെയിനിലെ നവാറയിൽ ജനിച്ചു. 1541-ൽ ഇന്ത്യയിലെത്തി. ഗോവയിലെ ബോം ജീസസ് ബസലിക്കയിൽ ഭൗതിക ശരീരം ഇപ്പോഴും അഴുകാതെയിരിക്കുന്നു.
3. ഗോൺസാലോ ഗാർസിയ (1567-1597)
മുംബൈക്കടുത്ത വസായിയിൽ ജനിച്ചു. ജപ്പാനിലെ നാഗസാക്കിയിൽ രക്തസാക്ഷിയായി.
4. ജോൺ ഡി ബ്രിട്ടോ (1647-1693)
പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ചു തമിഴ്നാട്ടിൽവച്ചു
രക്തസാക്ഷിയായി.
5. ജോസഫ് വാസ് (1651-1711)
ഗോവയിൽ ജനിച്ചു. ശ്രീലങ്കയിലെ കാൻഡിയിൽ അന്തരിച്ചു. ശ്രീലങ്കയുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നു.
6. അൽഫോൻസാമ്മ (1910-1946)
കോട്ടയം ജില്ലയിലെ കുടമാളൂർ ഇടവകയിൽ മുട്ടത്തുപാടത്തു കുടുംബത്തിൽ ജനനം. ഫ്രാൻസിസ്കൻ ക്ലാരസമൂഹാംഗമായി. നിരവധി രോഗപീഡകൾ അനുഭവിച്ചായിരുന്നു മരണം.
7. കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871)
കുട്ടനാട്ടിലെ ചേന്നങ്കരി ഇടവകയിലെ കൈനകരിയിൽ ജനനം. 1829-ൽ വൈദികനായി. സിഎംഐ, സിഎംസി സഭകളുടെ സ്ഥാപകനായി.
8. എവുപ്രാസ്യമ്മ(1877-1952)
തൃശൂർ ജില്ലയിലെ കാട്ടൂർ എലുവത്തിങ്കൽ ജനനം. സിഎംസി സന്യാസിനി. 1952-ൽ ഒല്ലൂരിൽവച്ച് അന്തരിച്ചു.
9. മദർ തെരേസ (1910-1997)
അൽബേനിയ (ഇന്നു വടക്കൻ മാസിഡോണിയ)യിൽ ജനിച്ച് ഇന്ത്യയിലെത്തി. പാവപ്പെട്ടവരുടെ ശുശ്രൂഷയ്ക്കായി മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. കോൽക്കത്തയിൽ 1997 സെപ്റ്റംബർ അഞ്ചിനു ദിവംഗതയായി.
10. മറിയം ത്രേസ്യ(1876-1926)
തിരുക്കുടുംബ സന്യാസിനീ സഭയുടെ സ്ഥാപക. തൃശൂർ ജില്ലയിലെ പുത്തൻചിറയിൽ ജനിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ കുഴിക്കാട്ടുശേരിയിൽവച്ച് അന്തരിച്ചു.