തിരുവനന്തപുരം: അല്മായപ്രേഷിതനായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന വിവരം അഭിമാനത്തോടെയാണ് ഭാരതസഭ സ്വീകരിക്കുന്നതെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ക്രിസ്തുസുവിശേഷത്തിനായി സ്വന്തം ജീവൻ നൽകിയ ദേവസഹായംപിള്ള ഈ കാലഘട്ടത്തിൽ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുന്ന സഭയ്ക്കു ശക്തമായ ആവേശമാണു നൽകുന്നത്. ഒരു അല്മായപ്രേഷിതന്റെ നാമകരണത്തിലൂടെ കുടുംബങ്ങൾക്കു ലഭിക്കുന്ന പ്രചോദനവും അഭിമാനവും എടുത്തു പറയേണ്ടതാണ്. കേരളത്തിന്റെ അതിർത്തി ഗ്രാമത്തിൽനിന്നുമുള്ള ദേവസഹായം പിള്ളയുടെ വിശുദ്ധനാമകരണം കേരളസഭയ്ക്കും വലിയ അനുഗ്രഹമാകും.
ക്രിസ്തുസുവിശേഷത്തിനായി സ്വന്തം ജീവൻ നൽകിയ ദേവസഹായംപിള്ള ഈ കാലഘട്ടത്തിൽ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുന്ന സഭയ്ക്കു ശക്തമായ ആവേശമാണു നൽകുന്നത്. ഒരു അല്മായപ്രേഷിതന്റെ നാമകരണത്തിലൂടെ കുടുംബങ്ങൾക്കു ലഭിക്കുന്ന പ്രചോദനവും അഭിമാനവും എടുത്തു പറയേണ്ടതാണ്. കേരളത്തിന്റെ അതിർത്തി ഗ്രാമത്തിൽനിന്നുമുള്ള ദേവസഹായം പിള്ളയുടെ വിശുദ്ധനാമകരണം കേരളസഭയ്ക്കും വലിയ അനുഗ്രഹമാകും.