തിരുവനന്തപുരം: ഹൈവേ പോലീസിന്റെ പ്രവർത്തനം നിശ്ചിത ഇടവേളകളിൽ ജില്ലാ പോലീസ് മേധാവിമാരും ട്രാഫിക് എസ്പിമാരും റേഞ്ച് ഡിഐജിമാരും സോണൽ ഐജിമാരും ക്രമസമാധാനവിഭാഗം എഡിജിപിയും ഇനിമുതൽ നേരിട്ടു പരിശോധിച്ചു വിലയിരുത്തും. നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ ഹൈവേ പോലീസിന്റെ പ്രവർത്തനത്തിൽ ഇത്തരമൊരു മേൽനോട്ടം നടക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചത്.
ജില്ലാ പോലീസ് മേധാവിമാരുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണു ഹൈവേ പോലിസ് മാനേജ്മെന്റ്. ഹൈവേ പോലീസിന്റെ പ്രവർത്തനം ഉത്തരവാദിത്വത്തോടെ വിലയിരുത്തേണ്ട ചുമതല ജില്ലാ പോലീസ് മേധാവിമാർക്കാണ്. രാത്രി വൈകി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഉൾപ്പെടെ കുറയ്ക്കാൻ ഇത്തരം നിരീക്ഷണവും ഏകോപനവും സഹായിക്കും. ഹൈവേ പോലീസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ പ്രതിനിധിയായി ട്രാഫിക് ഐജി പ്രവർത്തിക്കും. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി 15 ദിവസത്തിനകം അറിയിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.
ജില്ലാ പോലീസ് മേധാവിമാരുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണു ഹൈവേ പോലിസ് മാനേജ്മെന്റ്. ഹൈവേ പോലീസിന്റെ പ്രവർത്തനം ഉത്തരവാദിത്വത്തോടെ വിലയിരുത്തേണ്ട ചുമതല ജില്ലാ പോലീസ് മേധാവിമാർക്കാണ്. രാത്രി വൈകി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ഉൾപ്പെടെ കുറയ്ക്കാൻ ഇത്തരം നിരീക്ഷണവും ഏകോപനവും സഹായിക്കും. ഹൈവേ പോലീസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ പ്രതിനിധിയായി ട്രാഫിക് ഐജി പ്രവർത്തിക്കും. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി 15 ദിവസത്തിനകം അറിയിക്കാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.