കൊച്ചി: അവിനാശി വാഹനാപകടത്തില്‍ മരണമടഞ്ഞ എറണാകുളം ജില്ലക്കാരായ ഏഴുപേർക്കു ജന്മനാട് കണ്ണീരോടെ വിടചൊല്ലി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാവിലെ വിവിധയിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോൾ അകാലത്തിൽ വിടപറഞ്ഞവരെ അവസാനമായി ഒരുനോക്കു കാണാനും ആദരാഞ്ജലിയർപ്പിക്കാനും നൂറുകണക്കിനാളുകളാണ് ഓരോയിടത്തും എത്തിയത്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടു നെഞ്ചുകീറിയുള്ള ഉറ്റവരുടെ അലമുറകൾ നാടിന്റെ തീരാവേദനയായി. കെഎസ്ആര്‍ടിസി ജീവനക്കാരനായ ബൈജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച പിറവം വെളിയനാട്ടെ വീട്ടിലേക്കു രാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. ബൈജു ജോലി ചെയ്തിരുന്ന എറണാകുളം ഡിപ്പോയില്‍നിന്നു സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കാന്‍. രാവിലെ 10ഓടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരനും പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയുമായ ഗിരീഷിന്റെ സംസ്കാരച്ചടങ്ങുകള്‍ ഉച്ചയ്ക്കു 12ഓടെയാണ് നടന്നത്. കെഎസ്ആര്‍ടിസി മുന്‍ എംഡി ടോമിന് ജെ. തച്ചങ്കരി ഭവനത്തിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു.
കെഎസ്ആര്‍ടിസിയെ ഏറെ സ്നേഹിച്ച രണ്ട് ജീവനക്കാരെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കു പുറമേ എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്, ടെല്‍ക് ചെയര്മാന് എന്‍.സി. മോഹനന്, കെപിസിസി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്, മുന്‍ എംഎല്‍എ സാജു പോള്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ഇടപ്പള്ളിയിലെ ശ്മശാനത്തിലായിരുന്നു പോണേക്കര സ്വദേശിനി ഐശ്വര്യക്കു ചിതയൊരുക്കിയത്. രാവിലെ മുതല്‍ ഇന്ദിരാ റോഡിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മേയര്‍ സൗമിനി ജെയിന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രണ്ടു ജീവനുകള്‍ നഷ്ടമായ അങ്കമാലിയില്‍ തുറവൂര്‍ സ്വദേശി ജിസ്മോന് ഷാജുവിന്റെ സംസ്കാരച്ചടങ്ങുകളാണ് ആദ്യം നടന്നത്. രാവിലെ 11ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ നടന്ന ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ പങ്കുചേര്‍ന്നു.
ഉച്ചകഴിഞ്ഞ് 3.30ഓടെഅങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയിലായിരുന്നു യെംസി കെ. മാത്യുവിന്റെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. റോജി എം. ജോണ്‍ എംഎല്‍എ ഉള്‍പ്പെടെ നിരവധിപേര്‍ യെംസിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
തിരുവാങ്കുളം കോപ്പപ്പിള്ളി സ്വദേശി ശിവശങ്കറിന്റെ മൃതദേഹം വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 3.15 ഓടെയാണു സംസ്കരിച്ചത്. തിരുവാങ്കുളം പൊതുശ്മശാനത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോപിക (23)യുടെ മൃതദേഹം ഇന്നലെ രാവിലെ വസതിയിലെ പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കുശേഷം പത്തരയോടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രി 10.30 ഓടെ തൃപ്പൂണിത്തുറയിലെത്തിച്ച് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മൃതദേഹം മോർച്ചറിയിൽനിന്ന് വസതിയിലെത്തിച്ചപ്പോൾ ഗോപികയുടെ അമ്മ വരദ ദേവിയും അച്ഛൻ ഗോകുലനുമടക്കം അടുത്ത ബന്ധുക്കളിൽ നിന്നുയർന്ന കൂട്ടക്കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ഗോപികയുടെ അമ്മ വരദദേവി ജോലി ചെയ്യുന്ന കേരള ഹൈക്കോടതിയിലെ ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, അനിൽ കെ.നരേന്ദ്രൻ, ഹരിലാൽ, ഷെയ്സി, മേരി ജോസഫ്, ഷാജി പി. ചാലി, റിട്ട. ജസ്റ്റീസ് ശശിധരൻ നമ്പ്യാർ എന്നിവരടക്കമുള്ളവരും ബാർ കൗൺസിൽ പ്രതിനിധികളും ആദരാഞ്ജലിയർപ്പിക്കാനെത്തി.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം. സ്വരാജ്, ടി.ജെ. വിനോദ്, മുൻ മന്ത്രി കെ. ബാബു, നഗരസഭാ ചെയർപേഴ്സൻ ചന്ദ്രിക ദേവി, കൗൺസിലർമാർ, ജനപ്രതിനിധികൾ, കുസാറ്റ് കോളജ് വിദ്യാർഥികൾ അധ്യാപകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി നാനാ തുറകളിൽ നിന്നുള്ളവരും ഗോപികയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
ബംഗളൂരുവിൽ ഐടി കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്ന ഗോപിക ശിവരാത്രി അവധിയോടനുബന്ധിച്ചാണ് വീട്ടിലേക്ക് പുറപ്പെട്ടത്.
വ്യാഴാഴ്ച തീരുമാനിച്ചിരുന്ന യാത്ര ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. ആ യാത്രയാകട്ടെ പൂർത്തിയാകാത്ത യാത്രയായി അവസാനിച്ചു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടു നെഞ്ചുകീറിയുള്ള ഉറ്റവരുടെ അലമുറകൾ നാടിന്റെ തീരാവേദനയായി. കെഎസ്ആര്‍ടിസി ജീവനക്കാരനായ ബൈജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച പിറവം വെളിയനാട്ടെ വീട്ടിലേക്കു രാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. ബൈജു ജോലി ചെയ്തിരുന്ന എറണാകുളം ഡിപ്പോയില്‍നിന്നു സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കാന്‍. രാവിലെ 10ഓടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാരനും പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയുമായ ഗിരീഷിന്റെ സംസ്കാരച്ചടങ്ങുകള്‍ ഉച്ചയ്ക്കു 12ഓടെയാണ് നടന്നത്. കെഎസ്ആര്‍ടിസി മുന്‍ എംഡി ടോമിന് ജെ. തച്ചങ്കരി ഭവനത്തിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു.
കെഎസ്ആര്‍ടിസിയെ ഏറെ സ്നേഹിച്ച രണ്ട് ജീവനക്കാരെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കു പുറമേ എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രന്, ടെല്‍ക് ചെയര്മാന് എന്‍.സി. മോഹനന്, കെപിസിസി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്, മുന്‍ എംഎല്‍എ സാജു പോള്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ഇടപ്പള്ളിയിലെ ശ്മശാനത്തിലായിരുന്നു പോണേക്കര സ്വദേശിനി ഐശ്വര്യക്കു ചിതയൊരുക്കിയത്. രാവിലെ മുതല്‍ ഇന്ദിരാ റോഡിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മേയര്‍ സൗമിനി ജെയിന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രണ്ടു ജീവനുകള്‍ നഷ്ടമായ അങ്കമാലിയില്‍ തുറവൂര്‍ സ്വദേശി ജിസ്മോന് ഷാജുവിന്റെ സംസ്കാരച്ചടങ്ങുകളാണ് ആദ്യം നടന്നത്. രാവിലെ 11ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ നടന്ന ചടങ്ങില്‍ നാടിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ പങ്കുചേര്‍ന്നു.
ഉച്ചകഴിഞ്ഞ് 3.30ഓടെഅങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയിലായിരുന്നു യെംസി കെ. മാത്യുവിന്റെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. റോജി എം. ജോണ്‍ എംഎല്‍എ ഉള്‍പ്പെടെ നിരവധിപേര്‍ യെംസിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
തിരുവാങ്കുളം കോപ്പപ്പിള്ളി സ്വദേശി ശിവശങ്കറിന്റെ മൃതദേഹം വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 3.15 ഓടെയാണു സംസ്കരിച്ചത്. തിരുവാങ്കുളം പൊതുശ്മശാനത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോപിക (23)യുടെ മൃതദേഹം ഇന്നലെ രാവിലെ വസതിയിലെ പൊതുദർശനത്തിനും അന്ത്യകർമങ്ങൾക്കുശേഷം പത്തരയോടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രി 10.30 ഓടെ തൃപ്പൂണിത്തുറയിലെത്തിച്ച് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മൃതദേഹം മോർച്ചറിയിൽനിന്ന് വസതിയിലെത്തിച്ചപ്പോൾ ഗോപികയുടെ അമ്മ വരദ ദേവിയും അച്ഛൻ ഗോകുലനുമടക്കം അടുത്ത ബന്ധുക്കളിൽ നിന്നുയർന്ന കൂട്ടക്കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ഗോപികയുടെ അമ്മ വരദദേവി ജോലി ചെയ്യുന്ന കേരള ഹൈക്കോടതിയിലെ ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ, അനിൽ കെ.നരേന്ദ്രൻ, ഹരിലാൽ, ഷെയ്സി, മേരി ജോസഫ്, ഷാജി പി. ചാലി, റിട്ട. ജസ്റ്റീസ് ശശിധരൻ നമ്പ്യാർ എന്നിവരടക്കമുള്ളവരും ബാർ കൗൺസിൽ പ്രതിനിധികളും ആദരാഞ്ജലിയർപ്പിക്കാനെത്തി.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം. സ്വരാജ്, ടി.ജെ. വിനോദ്, മുൻ മന്ത്രി കെ. ബാബു, നഗരസഭാ ചെയർപേഴ്സൻ ചന്ദ്രിക ദേവി, കൗൺസിലർമാർ, ജനപ്രതിനിധികൾ, കുസാറ്റ് കോളജ് വിദ്യാർഥികൾ അധ്യാപകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങി നാനാ തുറകളിൽ നിന്നുള്ളവരും ഗോപികയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
ബംഗളൂരുവിൽ ഐടി കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്ന ഗോപിക ശിവരാത്രി അവധിയോടനുബന്ധിച്ചാണ് വീട്ടിലേക്ക് പുറപ്പെട്ടത്.
വ്യാഴാഴ്ച തീരുമാനിച്ചിരുന്ന യാത്ര ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു. ആ യാത്രയാകട്ടെ പൂർത്തിയാകാത്ത യാത്രയായി അവസാനിച്ചു.