തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിന്റെയും അടുപ്പക്കാരുടെയും വീടുകളിലും മറ്റും നടത്തിയ പരിശോധനയിൽ ഭൂമി ഇടപാടിന്റേത് അടക്കമുള്ള ഏതാനും രേഖകൾ കണ്ടെത്തിയതായി വിജിലൻസ്. എന്നാൽ, ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷം മാത്രമേ അനധികൃതമാണോ എന്നു വ്യക്തമാക്കാനാകൂവെന്നാണു വിജിലൻസ് അധികൃതർ പറയുന്നത്.
വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തെ വസതിയിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ പേരിൽ ബാങ്കിൽ ലോക്കറുള്ളതായി കണ്ടെത്തി. ഇതിന്റെ താക്കോൽ ചോദിച്ചെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. ലോക്കറിന്റെ താക്കോൽ കണ്ടെത്തി വൈകാതെ നൽകണമെന്നു വിജിലൻസ് നിർദേശം നൽകി.
അടുത്ത ദിവസങ്ങളിൽ പ്രതിപ്പട്ടികയിലുള്ള ശിവകുമാർ അടക്കമുള്ളവരുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ബാങ്കുകളിലെത്തി ശേഖരിക്കും. മന്ത്രിയായിരുന്ന കാലയളവിലെ ബാങ്ക് ഇടപാടുകളുടെ രേഖകളും ശേഖരിക്കും. ഇപ്പോൾ കണ്ടെത്തിയ ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ പരിശോധിച്ച് ഇവരുടെ വരുമാനവും ചെലവുകളുമൊക്കെ കണക്കാക്കിയ ശേഷമേ ഇവ നിലനിൽക്കുന്നതാണോ എന്നു കണക്കാക്കുകയെന്നു വിജിലൻസ് പറയുന്നു. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്നു വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലടക്കം ഏഴിടങ്ങളിലായിരുന്നു വിജിലൻസ് എസ്പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ഒരേസമയം റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച റെയ്ഡ് 14 മണിക്കൂറിലേറെ നീണ്ടു. ശിവകുമാറിനൊപ്പം എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ള നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷൈജു ഹരൻ എന്നിവരുടെ വീടുകളിലും ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാരിന്റെ വീട്, ഫ്ളാറ്റ്, വാടകയ്ക്കു നൽകിയിട്ടുള്ള വീട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മന്ത്രിയായിരിക്കേ അനധികൃത സ്വത്തു സന്പാദിച്ചുവെന്ന കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.
വി.എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് കേസ്. അഴിമതി നിരോധന നിമയത്തിലെ 13 ഒന്ന് (ബി), 13(2), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഏഴ് പേർക്കെതിരേ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നാല് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബേനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്.
പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നു ശിവകുമാർ
തിരുവനന്തപുരം: വിജിലൻസ് തന്റെയും മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മുൻ മന്ത്രി വി.എസ്. ശിവകുമാർ എംഎൽഎ. രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിനാണു വിജിലൻസ് റെയ്ഡ് നടത്തിയത്. തന്റെ കൂടെയുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ വീടുകളിൽ പരിശോധന നടത്തുകയും അവരുടെ സ്വത്തുകൾ തന്റേതാണെന്നു പറയുകയും ചെയ്യുന്നത് എങ്ങനെയാണെന്നു ശിവകുമാർ ചോദിച്ചു.
വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തെ വസതിയിൽ നടത്തിയ പരിശോധനയിൽ ഭാര്യയുടെ പേരിൽ ബാങ്കിൽ ലോക്കറുള്ളതായി കണ്ടെത്തി. ഇതിന്റെ താക്കോൽ ചോദിച്ചെങ്കിലും കാണാനില്ലെന്നായിരുന്നു മറുപടി. ലോക്കറിന്റെ താക്കോൽ കണ്ടെത്തി വൈകാതെ നൽകണമെന്നു വിജിലൻസ് നിർദേശം നൽകി.
അടുത്ത ദിവസങ്ങളിൽ പ്രതിപ്പട്ടികയിലുള്ള ശിവകുമാർ അടക്കമുള്ളവരുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ബാങ്കുകളിലെത്തി ശേഖരിക്കും. മന്ത്രിയായിരുന്ന കാലയളവിലെ ബാങ്ക് ഇടപാടുകളുടെ രേഖകളും ശേഖരിക്കും. ഇപ്പോൾ കണ്ടെത്തിയ ഭൂമി ഇടപാടുകളുടേത് അടക്കമുള്ള രേഖകൾ പരിശോധിച്ച് ഇവരുടെ വരുമാനവും ചെലവുകളുമൊക്കെ കണക്കാക്കിയ ശേഷമേ ഇവ നിലനിൽക്കുന്നതാണോ എന്നു കണക്കാക്കുകയെന്നു വിജിലൻസ് പറയുന്നു. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ഇന്നു വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലടക്കം ഏഴിടങ്ങളിലായിരുന്നു വിജിലൻസ് എസ്പി വി.എസ്. അജിയുടെ നേതൃത്വത്തിൽ ഒരേസമയം റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച റെയ്ഡ് 14 മണിക്കൂറിലേറെ നീണ്ടു. ശിവകുമാറിനൊപ്പം എഫ്ഐആറിൽ പ്രതിചേർത്തിട്ടുള്ള നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷൈജു ഹരൻ എന്നിവരുടെ വീടുകളിലും ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാരിന്റെ വീട്, ഫ്ളാറ്റ്, വാടകയ്ക്കു നൽകിയിട്ടുള്ള വീട് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. മന്ത്രിയായിരിക്കേ അനധികൃത സ്വത്തു സന്പാദിച്ചുവെന്ന കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.
വി.എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് കേസ്. അഴിമതി നിരോധന നിമയത്തിലെ 13 ഒന്ന് (ബി), 13(2), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. ഏഴ് പേർക്കെതിരേ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നാല് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബേനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്.
പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നു ശിവകുമാർ
തിരുവനന്തപുരം: വിജിലൻസ് തന്റെയും മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മുൻ മന്ത്രി വി.എസ്. ശിവകുമാർ എംഎൽഎ. രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിനാണു വിജിലൻസ് റെയ്ഡ് നടത്തിയത്. തന്റെ കൂടെയുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ വീടുകളിൽ പരിശോധന നടത്തുകയും അവരുടെ സ്വത്തുകൾ തന്റേതാണെന്നു പറയുകയും ചെയ്യുന്നത് എങ്ങനെയാണെന്നു ശിവകുമാർ ചോദിച്ചു.