തിരുവനന്തപുരം: പോലീസിനെ സംബന്ധിച്ച സിഎജിയുടെ അതീവ ഗുരുതരമായ കണ്ടെത്തലുകളിൽ നിന്ന് ഒളിച്ചോടാനാണ് സർക്കാർ മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരേ വിജിലൻസ് കേസെടുത്തതും റെയ്ഡ് നടത്തിയതുമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. കോണ്ഗ്രസ് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കിയും റെയ്ഡു ചെയ്തും തളർത്താമെന്നു കരുതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടൻ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതിൽ യാതൊരു കഴന്പുമില്ലെന്നും മേൽ നടപടി ആവശ്യമില്ലെന്നും കണ്ടതാണ്. എന്നാൽ, സിഎജി റിപ്പോർട്ട വന്ന ഉടൻ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണു ചെയ്തത്.
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സർക്കാർ, പാലത്തിന്റെ ബലക്ഷയം തീരുമാനിക്കാൻ ലോഡ് ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി സിംഗിൽ ബഞ്ചിന്റെയും ഡിവിഷൻ ബഞ്ചിന്റെയും ഉത്തരവിനെതിരേ സുപ്രീകോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്. ലോഡ് ടെസ്റ്റ് നടത്തിയാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തുമെന്നു സർക്കാർ ഭയക്കുന്നു.
മുൻ മന്ത്രി കെ.ബാബുവിനെതിരേ ബിനാമി ഇടപാട് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർത്തി കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തു. നാലുവർഷം കഴിയുന്പോൾ അത് എവിടെ എത്തിയെന്നു സർക്കാർ വെളിപ്പെടുത്തണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആക്ഷേപം ഉയർന്നപ്പോൾ, സർക്കാർ എടുക്കുന്ന ഏതു നടപടിയെയും താൻ സ്വാഗതം ചെയ്തു. തുടർന്നു നടന്ന ജുഡീഷൽ അന്വേഷണത്തോട് പൂർണമായി സഹകരിച്ചു.
ഇപ്പോൾ മന്ത്രിമാർക്കെതിരേ നടക്കുന്ന അന്വേഷണത്തോടും യുഡിഎഫ് പൂർണമായി സഹകരിക്കും. രാഷ്ട്രീയപ്രേരിതമായി നടത്തുന്ന ഈ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും സിഎജി റിപ്പോർട്ടിനെ അനുകൂലിക്കുകയും കണ്ടെത്തലുകളെ സ്വാഗതം ചെയ്യുകയുമാണ് സിപിഎം പതിവായി ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച റിപ്പോർട്ടിലും സമാനമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
എന്നാൽ, കേരള പോലീസിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഉയർന്നപ്പോൾ അതിനെതിരേ നടപടി സ്വീകരിക്കാതെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടൻ ശിവകുമാറിനെതിരേയുള്ള പരാതി അന്വേഷിച്ച് ഇതിൽ യാതൊരു കഴന്പുമില്ലെന്നും മേൽ നടപടി ആവശ്യമില്ലെന്നും കണ്ടതാണ്. എന്നാൽ, സിഎജി റിപ്പോർട്ട വന്ന ഉടൻ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണു ചെയ്തത്.
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേ അഴിമതി ആരോപണം ഉന്നയിച്ച സർക്കാർ, പാലത്തിന്റെ ബലക്ഷയം തീരുമാനിക്കാൻ ലോഡ് ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി സിംഗിൽ ബഞ്ചിന്റെയും ഡിവിഷൻ ബഞ്ചിന്റെയും ഉത്തരവിനെതിരേ സുപ്രീകോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്. ലോഡ് ടെസ്റ്റ് നടത്തിയാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തുമെന്നു സർക്കാർ ഭയക്കുന്നു.
മുൻ മന്ത്രി കെ.ബാബുവിനെതിരേ ബിനാമി ഇടപാട് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർത്തി കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്തു. നാലുവർഷം കഴിയുന്പോൾ അത് എവിടെ എത്തിയെന്നു സർക്കാർ വെളിപ്പെടുത്തണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആക്ഷേപം ഉയർന്നപ്പോൾ, സർക്കാർ എടുക്കുന്ന ഏതു നടപടിയെയും താൻ സ്വാഗതം ചെയ്തു. തുടർന്നു നടന്ന ജുഡീഷൽ അന്വേഷണത്തോട് പൂർണമായി സഹകരിച്ചു.
ഇപ്പോൾ മന്ത്രിമാർക്കെതിരേ നടക്കുന്ന അന്വേഷണത്തോടും യുഡിഎഫ് പൂർണമായി സഹകരിക്കും. രാഷ്ട്രീയപ്രേരിതമായി നടത്തുന്ന ഈ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കേന്ദ്രത്തിലും സംസ്ഥാനത്തും സിഎജി റിപ്പോർട്ടിനെ അനുകൂലിക്കുകയും കണ്ടെത്തലുകളെ സ്വാഗതം ചെയ്യുകയുമാണ് സിപിഎം പതിവായി ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച റിപ്പോർട്ടിലും സമാനമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
എന്നാൽ, കേരള പോലീസിനെതിരേ അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഉയർന്നപ്പോൾ അതിനെതിരേ നടപടി സ്വീകരിക്കാതെ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.