കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) സർക്കാർ ജീവനക്കാരിൽനിന്ന് അർഹത നേടുന്നവരുടെ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തുന്നതും നിയമനത്തിനുള്ള അഡ്വൈസ് മെമ്മോ നൽകുന്നതും ഹൈക്കോടതി തടഞ്ഞു. സമസ്ത നായർസമാജം ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് ഹൈക്കോടതി തീരുമാനം.
അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതു ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. ഇന്നു നടക്കുന്ന പ്രാഥമിക പരീക്ഷയും തുടർന്നു പ്രധാന പരീക്ഷയും നടത്താമെന്നും കോടതി വ്യക്തമാക്കി. മൂന്നിൽ രണ്ടുപേരെ ഗവണ്മെന്റ് സർവീസിലെ രണ്ട് വിഭാഗങ്ങളിൽനിന്നും ഒരാളെ നേരിട്ട് അപേക്ഷിക്കുന്നവരിൽനിന്നും എന്നതാണ് നിയമന അനുപാതം.
അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് സർക്കാർ സർവീസിൽനിന്നുള്ള അപേക്ഷകർക്ക് പരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമിക്കുന്പോൾ സംവരണതത്വം പാലിക്കുന്നില്ലെന്നാണു ഹർജിയിലെ വാദം. ഇത്തരം നടപടി സംവരണാനുകൂല്യം രണ്ടുതവണ അനുവദിക്കുന്നതിനു തുല്യമാണെന്നും അനുവദനീയമല്ലെന്നും ഹർജിക്കാർ വാദിക്കുന്നു.
അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതു ഹൈക്കോടതിയുടെ അന്തിമ ഉത്തരവിനു വിധേയമായിരിക്കുമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. ഇന്നു നടക്കുന്ന പ്രാഥമിക പരീക്ഷയും തുടർന്നു പ്രധാന പരീക്ഷയും നടത്താമെന്നും കോടതി വ്യക്തമാക്കി. മൂന്നിൽ രണ്ടുപേരെ ഗവണ്മെന്റ് സർവീസിലെ രണ്ട് വിഭാഗങ്ങളിൽനിന്നും ഒരാളെ നേരിട്ട് അപേക്ഷിക്കുന്നവരിൽനിന്നും എന്നതാണ് നിയമന അനുപാതം.
അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് സർക്കാർ സർവീസിൽനിന്നുള്ള അപേക്ഷകർക്ക് പരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമിക്കുന്പോൾ സംവരണതത്വം പാലിക്കുന്നില്ലെന്നാണു ഹർജിയിലെ വാദം. ഇത്തരം നടപടി സംവരണാനുകൂല്യം രണ്ടുതവണ അനുവദിക്കുന്നതിനു തുല്യമാണെന്നും അനുവദനീയമല്ലെന്നും ഹർജിക്കാർ വാദിക്കുന്നു.