മൂന്നാർ: ഇടമലക്കുടിയുടെ വിദ്യാഭ്യാസത്തിനും വികസനത്തിനും കരുത്തുപകരാൻ ലക്ഷ്യമിട്ട് ഇടമലക്കുടി സർക്കാർ ട്രൈബൽ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ മലയാളം - മുതുവാൻഭാഷ നിഘണ്ടു പുറത്തിറക്കി. മുതുവാൻ ജനത ഉപയോഗിക്കുന്ന 2500-ഓളം വാക്കുകൾ മലയാളത്തിലേക്കു തർജിമ ചെയ്താണ് നിഘണ്ടുവിനു രൂപംനൽകിയത്.
കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയും അധ്യാപകനുമായ വി. സുധീഷിന്റെ നേതൃത്വത്തിലാണ് നിഘണ്ടു തയാറാക്കിയത്. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. മിനി മൂന്നാർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മഞ്ജുളാദേവിക്ക് ആദ്യപ്രതി നൽകി നിഘണ്ടുവിന്റെ പ്രകാശനം നിർവഹിച്ചു.
ഇടമലക്കുടിയുടെ വിദ്യാഭ്യാസരംഗത്തെ ഏക ആശ്രയമാണ് ഇടമലക്കുടി സർക്കാർ ട്രൈബൽ എൽപി സ്കൂൾ. ഗോത്രനിവാസികളായ കുട്ടികളുമായുള്ള ആശയവിനിമയത്തിലെ ബുദ്ധിമുട്ട് ഇവിടെ ജോലിക്കെത്തുന്ന അധ്യാപർക്കു വെല്ലുവിളി ഉയർത്തിയിരുന്നു. മാതൃഭാഷ മലയാളമാണെങ്കിലും മുതുവാൻ സമുദായക്കാരായ കുട്ടികൾ വിദ്യാലയത്തിൽ എത്തുന്പോൾ മാത്രമേ മലയാള അക്ഷരങ്ങൾ കേട്ടുതുടങ്ങുകയുള്ളൂ. കുട്ടികൾ പറയുന്നത് അധ്യാപകർക്കോ അധ്യാപകർ പറയുന്നതു കുട്ടികൾക്കോ മനസിലാകാതെ വന്നു. ഇതിനെത്തുടർ ന്നാണ് മുതുവാൻ ഭാഷ നിഘണ്ടുവിലേക്ക് ഇപ്പോൾ എത്തിയിട്ടുള്ളത്.
കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയും അധ്യാപകനുമായ വി. സുധീഷിന്റെ നേതൃത്വത്തിലാണ് നിഘണ്ടു തയാറാക്കിയത്. ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.കെ. മിനി മൂന്നാർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മഞ്ജുളാദേവിക്ക് ആദ്യപ്രതി നൽകി നിഘണ്ടുവിന്റെ പ്രകാശനം നിർവഹിച്ചു.
ഇടമലക്കുടിയുടെ വിദ്യാഭ്യാസരംഗത്തെ ഏക ആശ്രയമാണ് ഇടമലക്കുടി സർക്കാർ ട്രൈബൽ എൽപി സ്കൂൾ. ഗോത്രനിവാസികളായ കുട്ടികളുമായുള്ള ആശയവിനിമയത്തിലെ ബുദ്ധിമുട്ട് ഇവിടെ ജോലിക്കെത്തുന്ന അധ്യാപർക്കു വെല്ലുവിളി ഉയർത്തിയിരുന്നു. മാതൃഭാഷ മലയാളമാണെങ്കിലും മുതുവാൻ സമുദായക്കാരായ കുട്ടികൾ വിദ്യാലയത്തിൽ എത്തുന്പോൾ മാത്രമേ മലയാള അക്ഷരങ്ങൾ കേട്ടുതുടങ്ങുകയുള്ളൂ. കുട്ടികൾ പറയുന്നത് അധ്യാപകർക്കോ അധ്യാപകർ പറയുന്നതു കുട്ടികൾക്കോ മനസിലാകാതെ വന്നു. ഇതിനെത്തുടർ ന്നാണ് മുതുവാൻ ഭാഷ നിഘണ്ടുവിലേക്ക് ഇപ്പോൾ എത്തിയിട്ടുള്ളത്.