കൊച്ചി: ശിവരാത്രി ആഘോഷിക്കാൻ മകളുടെ വരവ് കാത്തിരുന്ന ഇടപ്പള്ളി പോണേക്കര ഗോപകുമാറിനും രാജേശ്വരിക്കും മുന്നിലേക്കെത്തിയത് നെഞ്ചു പിളർത്തുന്ന ദുരന്തവാർത്ത.
പതിവുപോലെ ഇക്കുറിയും നാട്ടിലെ ഉത്സവത്തിൽ ഒരുമിച്ചു പങ്കെടുക്കാനുള്ള ആഗ്രഹമാണ് ദുരന്തത്തിന് വഴിമാറിയത്.
ഇന്ദിരാ റോഡിൽ സാരംഗ് വീട്ടിൽ ഐശ്വര്യ (28)യുടെ മരണവാർത്ത അറിഞ്ഞയുടനെ പിടയുന്ന മനസുമായി ഗോപകുമാർ ബന്ധുക്കൾക്കൊപ്പം അവിനാശിയിലേക്കു പോയി. പോണേക്കര ഇന്ദിര റോഡിലെ സാരംഗിലേക്ക് എത്തിയവർക്ക് അമ്മ രാജേശ്വരിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു.
രാജേശ്വരി സർവീസിൽനിന്നു വിരമിച്ചതുമായി ബന്ധപ്പെട്ട് 20 ദിവസം മുന്പ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിൽ വന്നു മടങ്ങിയതാണ് ഐശ്വര്യ. ശിവരാത്രി അവധിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ബസ് കയറിയത്. വീടിനു സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കുകയെന്നതും വരവിന്റെ ഉദ്ദേശ്യ മായിരുന്നു.
പക്ഷെ അപ്രതീക്ഷിതമായി മരണം അപകടത്തിന്റെ രൂപത്തിൽ ഐശ്വര്യയുടെ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു.
ബംഗളൂരൂവിൽ ഏണസ്റ്റ് ആൻഡ് യംഗിൽ സോഫ്റ്റ് വെയർ എൻജിനിയറായ ഐശ്വര്യ മിക്കപ്പോഴും ബസിലാണ് നാട്ടിൽ വന്നുപോകുന്നത്. ഒന്നേകാൽ വർഷം മുന്പായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിയായ ഭർത്താവ് ആഷിൻ ഉദയ് അവിടെ നെക്സ്റ്റ്ജെൻ ഡാറ്റ സെന്റർ ആൻഡ് ക്ലൗഡ് ടെക്നോളജീസ് എന്ന കന്പനിയിൽ റീജണൽ സെയിൽസ് ഹെഡ് ആണ്. ബംഗളൂരുവിൽ സ്ഥിരതാമസമാണ് കുടുംബം. അപകടവിവരമറിഞ്ഞ് അവിനാശിയിലെത്തിയ ഭർത്താവും മൃതദേഹത്തെ അനുഗമിച്ചു.
കെഎസ്ഇബിയിൽ സീനിയർ എക്സിക്യൂട്ടീവ് എൻജിനിയർ ആയിരുന്ന രാജേശ്വരി കഴിഞ്ഞ 31നാണ് വിരമിച്ചത്. ദീർഘകാല സേവനത്തിനുശേഷം അമ്മ വിരമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ അവസാനമായി വീട്ടിൽ വന്നു മടങ്ങിയത്.
പിതാവ് ഗോപകുമാർ ഇലക്ട്രിക്കൽ എൻജിനിയറാണ്. ഇന്നലെ രാത്രി പത്തോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11.30ന് ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ സഹോദരൻ അശ്വിനും രാത്രി ഏഴരയോടെ വീട്ടിലെത്തി.
പതിവുപോലെ ഇക്കുറിയും നാട്ടിലെ ഉത്സവത്തിൽ ഒരുമിച്ചു പങ്കെടുക്കാനുള്ള ആഗ്രഹമാണ് ദുരന്തത്തിന് വഴിമാറിയത്.
ഇന്ദിരാ റോഡിൽ സാരംഗ് വീട്ടിൽ ഐശ്വര്യ (28)യുടെ മരണവാർത്ത അറിഞ്ഞയുടനെ പിടയുന്ന മനസുമായി ഗോപകുമാർ ബന്ധുക്കൾക്കൊപ്പം അവിനാശിയിലേക്കു പോയി. പോണേക്കര ഇന്ദിര റോഡിലെ സാരംഗിലേക്ക് എത്തിയവർക്ക് അമ്മ രാജേശ്വരിയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു.
രാജേശ്വരി സർവീസിൽനിന്നു വിരമിച്ചതുമായി ബന്ധപ്പെട്ട് 20 ദിവസം മുന്പ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിൽ വന്നു മടങ്ങിയതാണ് ഐശ്വര്യ. ശിവരാത്രി അവധിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ബസ് കയറിയത്. വീടിനു സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കുകയെന്നതും വരവിന്റെ ഉദ്ദേശ്യ മായിരുന്നു.
പക്ഷെ അപ്രതീക്ഷിതമായി മരണം അപകടത്തിന്റെ രൂപത്തിൽ ഐശ്വര്യയുടെ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു.
ബംഗളൂരൂവിൽ ഏണസ്റ്റ് ആൻഡ് യംഗിൽ സോഫ്റ്റ് വെയർ എൻജിനിയറായ ഐശ്വര്യ മിക്കപ്പോഴും ബസിലാണ് നാട്ടിൽ വന്നുപോകുന്നത്. ഒന്നേകാൽ വർഷം മുന്പായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിയായ ഭർത്താവ് ആഷിൻ ഉദയ് അവിടെ നെക്സ്റ്റ്ജെൻ ഡാറ്റ സെന്റർ ആൻഡ് ക്ലൗഡ് ടെക്നോളജീസ് എന്ന കന്പനിയിൽ റീജണൽ സെയിൽസ് ഹെഡ് ആണ്. ബംഗളൂരുവിൽ സ്ഥിരതാമസമാണ് കുടുംബം. അപകടവിവരമറിഞ്ഞ് അവിനാശിയിലെത്തിയ ഭർത്താവും മൃതദേഹത്തെ അനുഗമിച്ചു.
കെഎസ്ഇബിയിൽ സീനിയർ എക്സിക്യൂട്ടീവ് എൻജിനിയർ ആയിരുന്ന രാജേശ്വരി കഴിഞ്ഞ 31നാണ് വിരമിച്ചത്. ദീർഘകാല സേവനത്തിനുശേഷം അമ്മ വിരമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ അവസാനമായി വീട്ടിൽ വന്നു മടങ്ങിയത്.
പിതാവ് ഗോപകുമാർ ഇലക്ട്രിക്കൽ എൻജിനിയറാണ്. ഇന്നലെ രാത്രി പത്തോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11.30ന് ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ സഹോദരൻ അശ്വിനും രാത്രി ഏഴരയോടെ വീട്ടിലെത്തി.