ചങ്ങനാശേരി: ഭരണഘടനാ ഭേദഗതിയിലൂടെ സംവരണേതര വിഭാഗത്തിലെ സാന്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും സംവരണം ഏർപ്പെടുത്തിയതിന്റെ പ്രയോജനം ലഭിക്കാൻ ആവശ്യമായ നടപടികൾ സമയോചിതമായി കേരള സർക്കാർ ചെയ്യുന്നില്ലെന്നും സാന്പത്തിക സംവരണം പൂർണമായി നടപ്പാക്കുന്നതിലെ കാലവിളന്പം നീതിനിഷേധത്തിന് കാരണമാകുന്നുണ്ടെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക്ക് റിലേഷൻസ് ജാഗ്രതാസമിതി.
കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കി ഒരു വർഷത്തിനുശേഷം മാത്രമാണ് സംസ്ഥാന സർക്കാർ ഈക്കാര്യത്തിനായി നടപടികൾ തുടങ്ങിയത്. സംസ്ഥാന സർക്കാർ ഇ.ഡബ്ല്യു.എസ്. സംബന്ധിച്ച വിജ്ഞാപനം ഇറക്കുന്നതിന്റെ തൊട്ടു മുൻപ് 250 ൽ അധികം തസ്തികകളിലേയ്ക്ക് പി. എസ്.സി അപേക്ഷകൾ ക്ഷണിച്ചത് സംവരണേതര വിഭാഗങ്ങൾക്ക് വലിയ തിരിച്ചടിയായെന്നും ഇപ്പോൾ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതുമൂലം ഈ വിഭാഗത്തിൽപ്പെട്ട നിരവധി വിദ്യാർഥികൾക്ക് ഈപ്രാവശ്യത്തെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ അവസരം നിഷേധിക്കപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നും സമിതി ആശങ്കപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ പിആർഒ അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജാഗ്രതാ സമിതി കോഓർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ ഉദ്ഘാടനം ചെയ്തു. റ്റോം ജോസഫ് അറയ്ക്കപ്പറന്പിൽ വിഷയാവതരണം നടത്തി. ഡോ. ആന്റണി മാത്യൂസ്, അഡ്വ. ജോർജ് വർഗീസ്, ലിബിൻ കുര്യാക്കോസ്, കെ.വി. സെബാസ്റ്റ്യൻ, വർഗീസ് ആന്റണി, ഡോ. ഡോമിനിക്ക് ജോസഫ്, ജോബി പ്രാക്കുഴി എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പിലാക്കി ഒരു വർഷത്തിനുശേഷം മാത്രമാണ് സംസ്ഥാന സർക്കാർ ഈക്കാര്യത്തിനായി നടപടികൾ തുടങ്ങിയത്. സംസ്ഥാന സർക്കാർ ഇ.ഡബ്ല്യു.എസ്. സംബന്ധിച്ച വിജ്ഞാപനം ഇറക്കുന്നതിന്റെ തൊട്ടു മുൻപ് 250 ൽ അധികം തസ്തികകളിലേയ്ക്ക് പി. എസ്.സി അപേക്ഷകൾ ക്ഷണിച്ചത് സംവരണേതര വിഭാഗങ്ങൾക്ക് വലിയ തിരിച്ചടിയായെന്നും ഇപ്പോൾ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതുമൂലം ഈ വിഭാഗത്തിൽപ്പെട്ട നിരവധി വിദ്യാർഥികൾക്ക് ഈപ്രാവശ്യത്തെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിൽ അവസരം നിഷേധിക്കപ്പെടുവാനുള്ള സാധ്യത ഉണ്ടെന്നും സമിതി ആശങ്കപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തിൽ പിആർഒ അഡ്വ. ജോജി ചിറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജാഗ്രതാ സമിതി കോഓർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ ഉദ്ഘാടനം ചെയ്തു. റ്റോം ജോസഫ് അറയ്ക്കപ്പറന്പിൽ വിഷയാവതരണം നടത്തി. ഡോ. ആന്റണി മാത്യൂസ്, അഡ്വ. ജോർജ് വർഗീസ്, ലിബിൻ കുര്യാക്കോസ്, കെ.വി. സെബാസ്റ്റ്യൻ, വർഗീസ് ആന്റണി, ഡോ. ഡോമിനിക്ക് ജോസഫ്, ജോബി പ്രാക്കുഴി എന്നിവർ പ്രസംഗിച്ചു.