തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ജില്ലകളിലും ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
ജില്ല മുഴുവൻ അധികാരപരിധിയുള്ള സ്ക്വാഡ് നാലു ദിവസത്തിനകം രൂപീകരിക്കാനാണ് നിർദേശം. കോയന്പത്തൂരിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.
ചീറ്റ പട്രോളിംഗ് സംഘം നിലവിലുള്ള സ്ഥലങ്ങളിൽ അവയുടെ സേവനവും ഇതിനായി ഉപയോഗിക്കാം. രാത്രികാലങ്ങളിൽ ഡ്രൈവർക്ക് യാത്രാക്ഷീണം അനുഭവപ്പെടുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങളിൽ വാഹനം നിറുത്തി വിശ്രമിച്ച ശേഷം യാത്ര തുടരാൻ അവരെ പ്രേരിപ്പിക്കണം.
അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയിൽ വണ്ടിയോടിക്കൽ എന്നിവ കണ്ടെത്തി തടയുന്നതിന് ഹൈവേ പോലീസ് നിതാന്ത ജാഗ്രത പുലർത്തണം. പൊതുജനത്തിനും യാത്രക്കാർക്കും തടസം ഉണ്ടാകുന്ന രീതിയിൽ വശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം. ഇക്കാര്യങ്ങൾ രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുന്ന കണ്ട്രോൾ റൂം വാഹനങ്ങളും പോലീസ് സ്റ്റേഷൻ വാഹനങ്ങളും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.
ജില്ല മുഴുവൻ അധികാരപരിധിയുള്ള സ്ക്വാഡ് നാലു ദിവസത്തിനകം രൂപീകരിക്കാനാണ് നിർദേശം. കോയന്പത്തൂരിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.
ചീറ്റ പട്രോളിംഗ് സംഘം നിലവിലുള്ള സ്ഥലങ്ങളിൽ അവയുടെ സേവനവും ഇതിനായി ഉപയോഗിക്കാം. രാത്രികാലങ്ങളിൽ ഡ്രൈവർക്ക് യാത്രാക്ഷീണം അനുഭവപ്പെടുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങളിൽ വാഹനം നിറുത്തി വിശ്രമിച്ച ശേഷം യാത്ര തുടരാൻ അവരെ പ്രേരിപ്പിക്കണം.
അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയിൽ വണ്ടിയോടിക്കൽ എന്നിവ കണ്ടെത്തി തടയുന്നതിന് ഹൈവേ പോലീസ് നിതാന്ത ജാഗ്രത പുലർത്തണം. പൊതുജനത്തിനും യാത്രക്കാർക്കും തടസം ഉണ്ടാകുന്ന രീതിയിൽ വശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം. ഇക്കാര്യങ്ങൾ രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്തുന്ന കണ്ട്രോൾ റൂം വാഹനങ്ങളും പോലീസ് സ്റ്റേഷൻ വാഹനങ്ങളും പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.