തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്നലെ വി.എസിന്റെ . വസതിയായ കവടിയാർ ഹൗസിലെത്തിയാണു ചികിത്സ മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ മുഖ്യമന്ത്രി കണ്ടത്.
പക്ഷാഘാതത്തെ തുടർന്നു വി.എസ് ദീർഘനാളായി വിശ്രമത്തിലാണ്. ഉച്ചയ്ക്ക് 12.45-നാണു പിണറായി വി.എസിനെ കാണാനെത്തിയത്. ഫിസിയോ തെറാപ്പി കഴിഞ്ഞു വിശ്രമിച്ചിരുന്ന വി.എസിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച. വി.എസിന്റെ മകൻ വി.എ.അരുണ്കുമാറിനോടു വി.എസിന്റെ ആരോഗ്യത്തെ സംബന്ധിച്ചും മറ്റും സംസാരിച്ച ശേഷമാണു മടങ്ങിയത്. കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസിനെ സന്ദർശിച്ചിരുന്നു.
പക്ഷാഘാതത്തെ തുടർന്നു വി.എസ് ദീർഘനാളായി വിശ്രമത്തിലാണ്. ഉച്ചയ്ക്ക് 12.45-നാണു പിണറായി വി.എസിനെ കാണാനെത്തിയത്. ഫിസിയോ തെറാപ്പി കഴിഞ്ഞു വിശ്രമിച്ചിരുന്ന വി.എസിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച. വി.എസിന്റെ മകൻ വി.എ.അരുണ്കുമാറിനോടു വി.എസിന്റെ ആരോഗ്യത്തെ സംബന്ധിച്ചും മറ്റും സംസാരിച്ച ശേഷമാണു മടങ്ങിയത്. കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസിനെ സന്ദർശിച്ചിരുന്നു.