തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി വി.എസ്. ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലടക്കം ഏഴിടത്തു വിജിലൻസ് ഒരേ സമയം റെയ്ഡ് നടത്തി. ഇന്നലെ രാവിലെ എട്ടരയോടെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്.
വി.എസ്. ശിവകുമാറിനൊപ്പം എഫ്ഐആറിൽ പ്രതി ചേർത്തിട്ടുള്ള മറ്റുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തി. നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷൈജു ഹരൻ, ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. മന്ത്രിയായിരിക്കേ അനധികൃത സ്വത്തു സന്പാദിച്ചുവെന്ന കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.
വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് കേസ്. അഴിമതി നിരോധന നിമയത്തിലെ 13 ഒന്ന് (ബി), 13(2), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. എഴ് പേർക്കെതിരേ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നാല് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങൾ, ഭൂമിയുടെ ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും ശേഖരിച്ചു. പ്രതിപ്പട്ടികയിലുള്ള ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ വീട്, ശാന്തിവിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ശിവകുമാറുമായി അടുപ്പമുള്ള നേമം കാർത്തികയിൽ ടി.ശ്രീകുമാരൻ നായർ, നെയ്യാറ്റിൻകര അമരവിള നെട്ടൂർ കൊല്ല രാകേന്ദുവിൽ ആർ.വാസുദേവൻ നായർ, കന്യാകുമാരി നെയ്യൂർ വെസ്റ്റ് അംബിക ഭവനിൽ പി.ആർ. സുനിൽകുമാർ എന്നിവരുടെ സ്വത്തു വിവരങ്ങൾ വിജിലൻസ് അന്വേഷണ വിധേയമാക്കിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിജിലൻസ് സ്പെഷൽ സെൽ എസ്പി വി.എസ്.അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വി.എസ്. ശിവകുമാറിനൊപ്പം എഫ്ഐആറിൽ പ്രതി ചേർത്തിട്ടുള്ള മറ്റുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തി. നേമം ശാന്തിവിള രാജേന്ദ്ര വിലാസത്തിൽ രാജേന്ദ്രൻ, കരകുളം ഏണിക്കര കെ.പി.ലെയിൻ ശ്രീനിലയത്തിൽ ഷൈജു ഹരൻ, ഗൗരീശപട്ടം കൃഷ്ണയിൽ അഭിഭാഷകനായ എൻ.എസ്.ഹരികുമാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. മന്ത്രിയായിരിക്കേ അനധികൃത സ്വത്തു സന്പാദിച്ചുവെന്ന കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.
വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് കേസ്. അഴിമതി നിരോധന നിമയത്തിലെ 13 ഒന്ന് (ബി), 13(2), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. എഴ് പേർക്കെതിരേ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നാല് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിക്കുന്നത്. ശിവകുമാർ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് നിക്ഷേപങ്ങൾ, ഭൂമിയുടെ ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും ശേഖരിച്ചു. പ്രതിപ്പട്ടികയിലുള്ള ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ വീട്, ശാന്തിവിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.
ശിവകുമാറുമായി അടുപ്പമുള്ള നേമം കാർത്തികയിൽ ടി.ശ്രീകുമാരൻ നായർ, നെയ്യാറ്റിൻകര അമരവിള നെട്ടൂർ കൊല്ല രാകേന്ദുവിൽ ആർ.വാസുദേവൻ നായർ, കന്യാകുമാരി നെയ്യൂർ വെസ്റ്റ് അംബിക ഭവനിൽ പി.ആർ. സുനിൽകുമാർ എന്നിവരുടെ സ്വത്തു വിവരങ്ങൾ വിജിലൻസ് അന്വേഷണ വിധേയമാക്കിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിജിലൻസ് സ്പെഷൽ സെൽ എസ്പി വി.എസ്.അജിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.