തിരുവനന്തപുരം: കേരള മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റു സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിച്ചു നൽകിയ 10 ശതമാനം സാന്പത്തിക സംവരണം (ഇക്കണോമിക്കലി വീക്കർ സെക്ഷൻ-ഇഡബ്ളിയുഎസ്) അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിവേദനം സഭാ പ്രതിനിധികൾ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു സമർപ്പിച്ചു.
സാന്പത്തിക സംവരണം സംബന്ധിച്ചു സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും വില്ലേജ് ഓഫീസർമാർക്കു വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാത്തതു മൂലം പല ഓഫീസർമാരും ഇഡബ്ളിയുഎസ് സർട്ടിഫിക്കറ്റ് നൽകാൻ തയാറാകുന്നില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അപേക്ഷയുടെ മാതൃക അടിയന്തരമായി ലാൻഡ് റവന്യു കമ്മീഷണർ നിശ്ചയിച്ചു നൽകുമെന്ന് ഫെബ്രുവരി 12ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഇതു നൽകാത്തതുമൂലം ഫെബ്രുവരി 12നു ശേഷം വെള്ളപ്പേപ്പറിലുള്ള അപേക്ഷകൾ സ്വീകരിക്കാൻ പലരും തയാറായില്ല.
അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും അടിയന്തരമായി ഓണ്‍ലൈൻ മുഖാന്തരം ആക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെ ഓണ്‍ലൈൻ സംവിധാനം നിലവിൽ വരാത്തതുമൂലം വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പല വില്ലേജ് ഓഫീസർമാരും ആളുകളെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ച് തിരിച്ചയയ്ക്കുന്നുവെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഈഡബ്ളിയുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വിദ്യാർഥികളും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.നിവേദനം ലഭിച്ചതിനെതുടർന്നു ലാൻഡ് റവന്യുകമ്മീഷണറെ മന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചു. അപേക്ഷയുടെ ഔദ്യോഗിക മാതൃക തയാറാകാത്തതിനാൽ വെള്ളപ്പേപ്പറിൽ അപേക്ഷകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അപേക്ഷയുടെ മാതൃകയും സർക്കാർ പുറത്തിറക്കി. അപേക്ഷകൾക്കും സർട്ടിഫിക്കറ്റിനും ഉള്ള ഓണ്‍ലൈൻ സംവിധാനം ഇതുവരെ പൂർത്തിയാകാത്തതിനാൽ ഓഫ്ലൈനായി അപേക്ഷകൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസർമാർ അനാവശ്യ വാദഗതികൾ ഉന്നയിച്ചാൽ തനിക്കു നേരിട്ടു പരാതി നൽകാനും മന്ത്രി സീറോ മലബാർ സഭാ പ്രതിനിധികളോട് ആവശ്യപ്പെട്ടു. കെഇഎഎം വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു.
സാന്പത്തിക സംവരണം സംബന്ധിച്ചു സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും വില്ലേജ് ഓഫീസർമാർക്കു വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാത്തതു മൂലം പല ഓഫീസർമാരും ഇഡബ്ളിയുഎസ് സർട്ടിഫിക്കറ്റ് നൽകാൻ തയാറാകുന്നില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അപേക്ഷയുടെ മാതൃക അടിയന്തരമായി ലാൻഡ് റവന്യു കമ്മീഷണർ നിശ്ചയിച്ചു നൽകുമെന്ന് ഫെബ്രുവരി 12ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും ഇതു നൽകാത്തതുമൂലം ഫെബ്രുവരി 12നു ശേഷം വെള്ളപ്പേപ്പറിലുള്ള അപേക്ഷകൾ സ്വീകരിക്കാൻ പലരും തയാറായില്ല.
അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും അടിയന്തരമായി ഓണ്‍ലൈൻ മുഖാന്തരം ആക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതുവരെ ഓണ്‍ലൈൻ സംവിധാനം നിലവിൽ വരാത്തതുമൂലം വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പല വില്ലേജ് ഓഫീസർമാരും ആളുകളെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ച് തിരിച്ചയയ്ക്കുന്നുവെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഈഡബ്ളിയുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള സംവിധാനം ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വിദ്യാർഥികളും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.നിവേദനം ലഭിച്ചതിനെതുടർന്നു ലാൻഡ് റവന്യുകമ്മീഷണറെ മന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചു. അപേക്ഷയുടെ ഔദ്യോഗിക മാതൃക തയാറാകാത്തതിനാൽ വെള്ളപ്പേപ്പറിൽ അപേക്ഷകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അപേക്ഷയുടെ മാതൃകയും സർക്കാർ പുറത്തിറക്കി. അപേക്ഷകൾക്കും സർട്ടിഫിക്കറ്റിനും ഉള്ള ഓണ്‍ലൈൻ സംവിധാനം ഇതുവരെ പൂർത്തിയാകാത്തതിനാൽ ഓഫ്ലൈനായി അപേക്ഷകൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസർമാർ അനാവശ്യ വാദഗതികൾ ഉന്നയിച്ചാൽ തനിക്കു നേരിട്ടു പരാതി നൽകാനും മന്ത്രി സീറോ മലബാർ സഭാ പ്രതിനിധികളോട് ആവശ്യപ്പെട്ടു. കെഇഎഎം വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നാണെന്നും മന്ത്രി അറിയിച്ചു.