തിരുവനന്തപുരം: ഫണ്ട് ക്രമക്കേടുകളിലും ആയുധങ്ങൾ കാണാതായ സംഭവത്തിലും പോലീസിനെ വെള്ളപൂശി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. തോക്കുകൾ കാണാതായെന്ന സിഎജി റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ മാത്രമാണു പോലീസിനു പിഴവു സംഭവിച്ചതെന്നും വ്യക്തമാക്കി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായ രേഖപ്പെടുത്തലുകളില്ലായിരുന്നു. പോലീസിന്റെ എല്ലാ ആയുധങ്ങളും നിലവിലുള്ളപ്പോൾ പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിൽ കടന്നുകൂടിയ തെറ്റുകളാണ് ആയുധങ്ങൾ കാണാനില്ലെന്ന് പരാമർശത്തിനിടയാക്കിയത്. കണക്കു സൂക്ഷിപ്പുകളിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലാ യ്മയാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല. പോലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കംന്പ്യൂട്ടറൈസ് ചെയ്യും.
വാഹനങ്ങൾ വാങ്ങിയതിൽ പോലീസ് സ്റ്റേഷനുകളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ആഡംബര വാഹനങ്ങൾ വാങ്ങി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയെന്നതും ആഭ്യന്തര സെക്രട്ടറി തള്ളി. ഓപ്പറേഷനുകളിൽ പങ്കെടുക്കുന്ന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും ഓപ്പറേഷണൽ വാഹനങ്ങൾ ആവശ്യമാണ്. പോലീസ് സ്റ്റേഷനുകളിൽ നിലവിൽ വാഹന ദൗർലഭ്യമില്ലെന്നാണ് എഡിജിപി അറിയിച്ചിട്ടുള്ളത്.
ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഎജി ചൂണ്ടിക്കാട്ടിയത് കെൽട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണ് പോലീസിനു പുറമേ മറ്റു വകുപ്പുകൾക്കും ടോട്ടൽ സർവീസ് പ്രൊവൈഡറായി പ്രവർത്തിക്കുന്നുണ്ട്. സിഎജി കെൽട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂർവമല്ല. എക്സ്റേ ബാഗേജ് ഇൻസ്പെക്ഷൻ വാഹനം വാങ്ങിയതും ടോട്ടൽ സർവീസ് പ്രൊവൈഡറായ പൊതുമേഖലാസ്ഥാപനം വഴിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായ രേഖപ്പെടുത്തലുകളില്ലായിരുന്നു. പോലീസിന്റെ എല്ലാ ആയുധങ്ങളും നിലവിലുള്ളപ്പോൾ പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിൽ കടന്നുകൂടിയ തെറ്റുകളാണ് ആയുധങ്ങൾ കാണാനില്ലെന്ന് പരാമർശത്തിനിടയാക്കിയത്. കണക്കു സൂക്ഷിപ്പുകളിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലാ യ്മയാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല. പോലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കംന്പ്യൂട്ടറൈസ് ചെയ്യും.
വാഹനങ്ങൾ വാങ്ങിയതിൽ പോലീസ് സ്റ്റേഷനുകളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ആഡംബര വാഹനങ്ങൾ വാങ്ങി ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയെന്നതും ആഭ്യന്തര സെക്രട്ടറി തള്ളി. ഓപ്പറേഷനുകളിൽ പങ്കെടുക്കുന്ന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും ഓപ്പറേഷണൽ വാഹനങ്ങൾ ആവശ്യമാണ്. പോലീസ് സ്റ്റേഷനുകളിൽ നിലവിൽ വാഹന ദൗർലഭ്യമില്ലെന്നാണ് എഡിജിപി അറിയിച്ചിട്ടുള്ളത്.
ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഎജി ചൂണ്ടിക്കാട്ടിയത് കെൽട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണ് പോലീസിനു പുറമേ മറ്റു വകുപ്പുകൾക്കും ടോട്ടൽ സർവീസ് പ്രൊവൈഡറായി പ്രവർത്തിക്കുന്നുണ്ട്. സിഎജി കെൽട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂർവമല്ല. എക്സ്റേ ബാഗേജ് ഇൻസ്പെക്ഷൻ വാഹനം വാങ്ങിയതും ടോട്ടൽ സർവീസ് പ്രൊവൈഡറായ പൊതുമേഖലാസ്ഥാപനം വഴിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.