കോഴിക്കോട് : യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തിനുള്ളിൽ സര്‍വീസ് നടത്തുന്ന എല്ലാ ദീര്‍ഘദൂര മെയില്‍, എക്സ്പ്രസ്, ട്രെയിനുകളിലും ക്യാപ്റ്റന്മാരെ നിയോഗിക്കും. ട്രെയിനിലെ സേവനങ്ങളെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ജീവനക്കാരെ നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ പരാതികൾ സ്വീകരിച്ച് സത്വര നടപടിയെടുക്കുന്നതിനുമാണ് ക്യാപ്റ്റനെ നിയമിക്കുന്നത്.
ദക്ഷിണ റെയില്‍വേയില്‍ രണ്ടു വര്‍ഷം മുമ്പ് പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനായിരുന്നു റെയില്‍വേ തീരുമാനം. എന്നാല്‍, പല ഡിവിഷനുകളിലും ഇത് നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടു.
പാലക്കാട് ഡിവിഷനില്‍ 12602/12601 നമ്പര്‍ ചെന്നൈ-മംഗലാപുരം മെയിലില്‍ മാത്രമായിരുന്നു ക്യാപ്റ്റന്റെ സേവനം ലഭിച്ചിരുന്നത്. ഈ സംവിധാനമാണ് പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചത്. ദീര്‍ഘദൂര മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്. പുറംകരാര്‍ സ്ഥാപനങ്ങളില്‍നിന്നു ജോലിക്കെത്തിയ ജീവനക്കാരുംകൂടി ചേരുമ്പോള്‍ ഇവരുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സേവനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി ക്യാപ്റ്റന്‍ തസ്തിക സൃഷ്ടിച്ചത്.
ട്രെയിനിലെ ജീവനക്കാരെല്ലാം ക്യാപ്റ്റന്റെ കീഴിലായിരിക്കും. കൂടാതെ യാത്രക്കാര്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം സ്വീകരിക്കുന്നതിനും ക്യാപ്റ്റനു പ്രത്യേക അധികാരം നല്‍കും. യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ടിടിആറിനെ കബളിപ്പിച്ച് യാത്ര തുടരുന്നവരെ പിടികൂടാനും ട്രെയിന്‍ ക്യാപ്റ്റന്‍ ശ്രദ്ധിക്കും. ഇതിന് പുറമെ റിസര്‍വ് ചെയ്ത ബോര്‍ഡിംഗ് പോയിന്റിനു ശേഷമുള്ള സ്റ്റേഷനില്‍നിന്നാണ് യാത്ര ആരംഭിക്കാന്‍ കഴിയുന്നതെങ്കില്‍ ആ വിവരം ക്യാപ്റ്റനെ വിളിച്ച് അറിയിക്കാനും സാധിക്കും.
ക്യാപ്റ്റന്റെ പേരും മൊബൈല്‍ നമ്പറും റിസര്‍വേഷന്‍ ചാര്‍ട്ടുകളില്‍ പതിച്ചിരിക്കും. യാത്രയ്ക്കിടയില്‍ ട്രെയിനിനുള്ളിലെ അനൗണ്സ്മെന്റുകളില് ക്യാപ്റ്റന്റെ പേരും നമ്പറും ഉള്‍പ്പെടുത്താന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.
രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള വണ്ടികളില്‍ നിലവിലുള്ള ട്രെയിന്‍ സൂപ്രണ്ട് തസ്തികയാണ് ട്രെയിന്‍ ക്യാപ്റ്റനെന്ന പേരിലേക്ക് മാറ്റുന്നത്. ക്യാപ്റ്റന്മാര്ക്ക് പ്രത്യേക ബാഡ്ജ് സഹിതമുള്ള യൂണിഫോമും അനുവദിച്ചിട്ടുണ്ട്.
ദക്ഷിണ റെയില്‍വേയില്‍ രണ്ടു വര്‍ഷം മുമ്പ് പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനായിരുന്നു റെയില്‍വേ തീരുമാനം. എന്നാല്‍, പല ഡിവിഷനുകളിലും ഇത് നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടു.
പാലക്കാട് ഡിവിഷനില്‍ 12602/12601 നമ്പര്‍ ചെന്നൈ-മംഗലാപുരം മെയിലില്‍ മാത്രമായിരുന്നു ക്യാപ്റ്റന്റെ സേവനം ലഭിച്ചിരുന്നത്. ഈ സംവിധാനമാണ് പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചത്. ദീര്‍ഘദൂര മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്. പുറംകരാര്‍ സ്ഥാപനങ്ങളില്‍നിന്നു ജോലിക്കെത്തിയ ജീവനക്കാരുംകൂടി ചേരുമ്പോള്‍ ഇവരുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സേവനങ്ങളെയും ഏകോപിപ്പിക്കുന്നതിനായി ക്യാപ്റ്റന്‍ തസ്തിക സൃഷ്ടിച്ചത്.
ട്രെയിനിലെ ജീവനക്കാരെല്ലാം ക്യാപ്റ്റന്റെ കീഴിലായിരിക്കും. കൂടാതെ യാത്രക്കാര്‍ക്കുണ്ടാവുന്ന പ്രശ്നങ്ങളില്‍ അടിയന്തര പരിഹാരം സ്വീകരിക്കുന്നതിനും ക്യാപ്റ്റനു പ്രത്യേക അധികാരം നല്‍കും. യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ടിടിആറിനെ കബളിപ്പിച്ച് യാത്ര തുടരുന്നവരെ പിടികൂടാനും ട്രെയിന്‍ ക്യാപ്റ്റന്‍ ശ്രദ്ധിക്കും. ഇതിന് പുറമെ റിസര്‍വ് ചെയ്ത ബോര്‍ഡിംഗ് പോയിന്റിനു ശേഷമുള്ള സ്റ്റേഷനില്‍നിന്നാണ് യാത്ര ആരംഭിക്കാന്‍ കഴിയുന്നതെങ്കില്‍ ആ വിവരം ക്യാപ്റ്റനെ വിളിച്ച് അറിയിക്കാനും സാധിക്കും.
ക്യാപ്റ്റന്റെ പേരും മൊബൈല്‍ നമ്പറും റിസര്‍വേഷന്‍ ചാര്‍ട്ടുകളില്‍ പതിച്ചിരിക്കും. യാത്രയ്ക്കിടയില്‍ ട്രെയിനിനുള്ളിലെ അനൗണ്സ്മെന്റുകളില് ക്യാപ്റ്റന്റെ പേരും നമ്പറും ഉള്‍പ്പെടുത്താന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.
രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള വണ്ടികളില്‍ നിലവിലുള്ള ട്രെയിന്‍ സൂപ്രണ്ട് തസ്തികയാണ് ട്രെയിന്‍ ക്യാപ്റ്റനെന്ന പേരിലേക്ക് മാറ്റുന്നത്. ക്യാപ്റ്റന്മാര്ക്ക് പ്രത്യേക ബാഡ്ജ് സഹിതമുള്ള യൂണിഫോമും അനുവദിച്ചിട്ടുണ്ട്.