തിരുവനന്തപുരം: പരവൂർ പുറ്റിംഗലിൽ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ വീഴ്ച വരുത്തിയ ബന്ധപ്പെട്ട റവന്യു- പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. ഉത്തരവാദികളായ ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യണമെന്ന ജുഡീഷൽ അന്വേഷണ കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം.
വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചിട്ടും കളക്ടറുടെ ഉത്തരവ് ധിക്കരിച്ച് ഇവിടെ വൻതോതിൽ സ്ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും എത്തിച്ചിട്ടും തടയാനോ കസ്റ്റഡിയിൽ എടുക്കാനോ തയാറാകാതിരുന്ന അന്നത്തെ പ്രദേശത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി, സിഐ, എസ്ഐ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും വില്ലേജ് ഓഫിസർ, തഹസിൽദാർ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനാണു തീരുമാനം. ഓരോ ഉദ്യോഗസ്ഥനെതിരേയും സ്വീകരിക്കേണ്ട വകുപ്പുതല അച്ചടക്ക നടപടി എന്തെന്നു പരിശോധിച്ച് ആവശ്യമായ വകുപ്പുകൾക്കു നിർദേശം നൽകാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
പരവൂർ പുറ്റിംഗൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ പോലീസ്- റവന്യു വകുപ്പുകളിലെ ബന്ധപ്പെട്ട ഫീൽഡ്തല ഉദ്യോഗസ്ഥർക്കു കടുത്ത വീഴ്ചയുണ്ടായതായി ജസ്റ്റീസ് ഗോപിനാഥൻ അധ്യക്ഷനായ ജുഡീഷൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ജുഡീഷൽ അന്വേഷണത്തിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നിരുന്നു. കേസിൽ ക്ഷേത്ര ഭാരവാഹികൾ അടക്കമുള്ളവർക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
2016 ഏപ്രിൽ 10നു പുലർച്ചെ 3.30നാണു പുറ്റിംഗൽ വെടിക്കെട്ടു ദുരന്തമുണ്ടായത്. കന്പപ്പുരയ്ക്കു തീപിടിച്ചതിനെ തുടർന്നുണ്ടായ വെടിക്കെട്ടപകടത്തിൽ 110 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സമീപത്തെ നിരവധി വീടുകൾ തകരുകയും ഒന്നര കിലോമീറ്റർ ചുറ്റളവിലെ കിണറുകളടക്കമുള്ള ശുദ്ധജല സംവിധാനങ്ങൾ വിഷമയമാകുകയും ചെയ്തിരുന്നു. അന്നു നിലവിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാർ സംഭവദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിൽ മന്ത്രിസഭാ യോഗം ചേർന്നാണ് ഇതേക്കുറിച്ച് ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്.
വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചിട്ടും കളക്ടറുടെ ഉത്തരവ് ധിക്കരിച്ച് ഇവിടെ വൻതോതിൽ സ്ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും എത്തിച്ചിട്ടും തടയാനോ കസ്റ്റഡിയിൽ എടുക്കാനോ തയാറാകാതിരുന്ന അന്നത്തെ പ്രദേശത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി, സിഐ, എസ്ഐ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും വില്ലേജ് ഓഫിസർ, തഹസിൽദാർ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനാണു തീരുമാനം. ഓരോ ഉദ്യോഗസ്ഥനെതിരേയും സ്വീകരിക്കേണ്ട വകുപ്പുതല അച്ചടക്ക നടപടി എന്തെന്നു പരിശോധിച്ച് ആവശ്യമായ വകുപ്പുകൾക്കു നിർദേശം നൽകാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
പരവൂർ പുറ്റിംഗൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ പോലീസ്- റവന്യു വകുപ്പുകളിലെ ബന്ധപ്പെട്ട ഫീൽഡ്തല ഉദ്യോഗസ്ഥർക്കു കടുത്ത വീഴ്ചയുണ്ടായതായി ജസ്റ്റീസ് ഗോപിനാഥൻ അധ്യക്ഷനായ ജുഡീഷൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ജുഡീഷൽ അന്വേഷണത്തിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നിരുന്നു. കേസിൽ ക്ഷേത്ര ഭാരവാഹികൾ അടക്കമുള്ളവർക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
2016 ഏപ്രിൽ 10നു പുലർച്ചെ 3.30നാണു പുറ്റിംഗൽ വെടിക്കെട്ടു ദുരന്തമുണ്ടായത്. കന്പപ്പുരയ്ക്കു തീപിടിച്ചതിനെ തുടർന്നുണ്ടായ വെടിക്കെട്ടപകടത്തിൽ 110 പേർ കൊല്ലപ്പെടുകയും 300 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സമീപത്തെ നിരവധി വീടുകൾ തകരുകയും ഒന്നര കിലോമീറ്റർ ചുറ്റളവിലെ കിണറുകളടക്കമുള്ള ശുദ്ധജല സംവിധാനങ്ങൾ വിഷമയമാകുകയും ചെയ്തിരുന്നു. അന്നു നിലവിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാർ സംഭവദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിൽ മന്ത്രിസഭാ യോഗം ചേർന്നാണ് ഇതേക്കുറിച്ച് ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചത്.