തിരുവനന്തപുരം: നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം മാർച്ച് രണ്ടു മുതൽ വിളിച്ചുചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാർച്ച് 31നകം സന്പൂർണ ബജറ്റ് പാസാക്കാൻ ലക്ഷ്യമിടുന്ന നിയമസഭാ സമ്മേളനം ഏപ്രിൽ എട്ടു വരെ നീളും. പോലീസിനുള്ള കേന്ദ്ര ഫണ്ടിലെ അഴിമതിയും വെടിയുണ്ടകൾ കാണാതായതും അടക്കമുള്ള സിഎജി റിപ്പോർട്ട് നിയമസഭാ സമ്മേളനത്തിൽ ഭരണപക്ഷത്തിനെതിരേ പ്രതിപക്ഷത്തിനുള്ള പ്രധാന ആയുധമാണ്.
വിവിധ വകുപ്പുകൾ തിരിച്ചുള്ള ധനാഭ്യർഥനകൾ പാസാക്കുന്നതിനു മാത്രം 13 ദിവസം വേണ്ടിവരും. തുടർന്ന് ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും പാസാക്കുന്നതോടെ ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകും. മാർച്ച് 31നകം സന്പൂർണ ബജറ്റ് പാസാക്കി ഏപ്രിൽ ഒന്നിന് തന്നെ പുതു വർഷത്തെ പദ്ധതി നടത്തിപ്പിനു തുടക്കം കുറിക്കുകയാണു ലക്ഷ്യം.
ബജറ്റ് നടപടിക്രമങ്ങൾ മാർച്ച് 30ന് പൂർത്തിയാക്കിയ ശേഷം എട്ടുവരെ സഭ സമ്മേളിക്കും. ചില ഓർഡിനൻസുകൾക്കു പകരം ബില്ലുകൾ കൊണ്ടുവരും. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഏപ്രിൽ എട്ടോടെ സമ്മേളനം അവസാനിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച കഴിഞ്ഞ സഭാസമ്മേളനം 12നാണ് അവസാനിച്ചത്.
വിവിധ വകുപ്പുകൾ തിരിച്ചുള്ള ധനാഭ്യർഥനകൾ പാസാക്കുന്നതിനു മാത്രം 13 ദിവസം വേണ്ടിവരും. തുടർന്ന് ധനവിനിയോഗ ബില്ലും ധനകാര്യ ബില്ലും പാസാക്കുന്നതോടെ ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകും. മാർച്ച് 31നകം സന്പൂർണ ബജറ്റ് പാസാക്കി ഏപ്രിൽ ഒന്നിന് തന്നെ പുതു വർഷത്തെ പദ്ധതി നടത്തിപ്പിനു തുടക്കം കുറിക്കുകയാണു ലക്ഷ്യം.
ബജറ്റ് നടപടിക്രമങ്ങൾ മാർച്ച് 30ന് പൂർത്തിയാക്കിയ ശേഷം എട്ടുവരെ സഭ സമ്മേളിക്കും. ചില ഓർഡിനൻസുകൾക്കു പകരം ബില്ലുകൾ കൊണ്ടുവരും. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഏപ്രിൽ എട്ടോടെ സമ്മേളനം അവസാനിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച കഴിഞ്ഞ സഭാസമ്മേളനം 12നാണ് അവസാനിച്ചത്.