തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ സിഎജിയെ മുഖ്യമന്ത്രി കീഴുദ്യോഗസ്ഥനായ ആഭ്യന്ത സെക്രട്ടറിയെക്കൊണ്ടു വെല്ലുവിളിപ്പിക്കുകയാണെന്നു പി.ടി. തോമസ് എംഎൽഎ. ഇത് ഗുരുതരമായ സർവീസ് ചട്ടലംഘനമാണെന്നും പി.ടി. തോമസ് പറഞ്ഞു.
സിഎജി ഓഡിറ്റ് സമയത്ത് ആഭ്യന്തര സെക്രട്ടറിയുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനു മുമ്പ് സിഎജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു റിപ്പോർട്ടിൽ ഒപ്പുവച്ച ഉദ്യോഗസ്ഥനാണ് ആഭ്യന്തര സെക്രട്ടറി. ആ ഉദ്യോഗസ്ഥനെയാണ് കുരങ്ങനെ ക്കൊണ്ടു ചുടുചോറു വാരിക്കുന്നതു പോലെ മുഖ്യമന്ത്രി ഇപ്പോൾ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ പേരിൽ നടപടി സ്വീകരിക്കണം.
സിപിഎമ്മിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും രാഷ്ട്രീയ വക്താവായി ആഭ്യന്തര സെക്രട്ടറി അധഃപതിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ച നിലപാടിന് അനുസരിച്ചാണു കാര്യങ്ങൾ പോകുന്നത്. അതിനുശേഷമാണ് 12 മണിക്കൂർ പോലും എടുക്കാതെ ആഭ്യന്തര സെക്രട്ടറി ഈ റിപ്പോർട്ട് തയാറാക്കിയത്.
സിഎജി ഒരു വർഷകാലം കൊണ്ട് കണ്ടെത്താത്ത ഉണ്ടകൾ എങ്ങനെയാണ് രണ്ടു മിനിട്ടുകൊണ്ട് കണ്ടെടുത്തത്? സി എ ജി റിപ്പോർട്ടിൽ പറയുന്ന 250 വ്യാജ ഉണ്ടകൾ എവിടെ നിന്നാണ് വന്നതെന്നും ക്രൈംബ്രാഞ്ച് മേധാവി മറുപടി പറയണം. തോക്കും വെടിഉണ്ടയും കാണാതായ സംഭവം എൻഐഎയെക്കൊണ്ട്അന്വേഷിപ്പിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
സിഎജി ഓഡിറ്റ് സമയത്ത് ആഭ്യന്തര സെക്രട്ടറിയുമായി നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനു മുമ്പ് സിഎജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു റിപ്പോർട്ടിൽ ഒപ്പുവച്ച ഉദ്യോഗസ്ഥനാണ് ആഭ്യന്തര സെക്രട്ടറി. ആ ഉദ്യോഗസ്ഥനെയാണ് കുരങ്ങനെ ക്കൊണ്ടു ചുടുചോറു വാരിക്കുന്നതു പോലെ മുഖ്യമന്ത്രി ഇപ്പോൾ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ പേരിൽ നടപടി സ്വീകരിക്കണം.
സിപിഎമ്മിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും രാഷ്ട്രീയ വക്താവായി ആഭ്യന്തര സെക്രട്ടറി അധഃപതിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ച നിലപാടിന് അനുസരിച്ചാണു കാര്യങ്ങൾ പോകുന്നത്. അതിനുശേഷമാണ് 12 മണിക്കൂർ പോലും എടുക്കാതെ ആഭ്യന്തര സെക്രട്ടറി ഈ റിപ്പോർട്ട് തയാറാക്കിയത്.
സിഎജി ഒരു വർഷകാലം കൊണ്ട് കണ്ടെത്താത്ത ഉണ്ടകൾ എങ്ങനെയാണ് രണ്ടു മിനിട്ടുകൊണ്ട് കണ്ടെടുത്തത്? സി എ ജി റിപ്പോർട്ടിൽ പറയുന്ന 250 വ്യാജ ഉണ്ടകൾ എവിടെ നിന്നാണ് വന്നതെന്നും ക്രൈംബ്രാഞ്ച് മേധാവി മറുപടി പറയണം. തോക്കും വെടിഉണ്ടയും കാണാതായ സംഭവം എൻഐഎയെക്കൊണ്ട്അന്വേഷിപ്പിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.