തിരുവനന്തപുരം: സർക്കാരിന്റെ ഡയസ്നോണ്‍ ഭീഷണി തള്ളി സിപിഐ അനുകൂല സംഘടനയായ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ഇന്നലെ പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫീസുകളും അടഞ്ഞുകിടന്നു. താലൂക്ക് ഓഫീസുകളിലെ മിക്ക ജീവനക്കാരും പണിമുടക്കിയതിനെ തുടർന്ന് ഇവിടെയും പ്രവർത്തനം തടസപ്പെട്ടു. ഇതേ തുടർന്നു വില്ലേജ്- താലൂക്ക് ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ ആയിരക്കണക്കിനു പേർ വലഞ്ഞു. സിപിഐ ഭരിക്കുന്ന വകുപ്പിലെ ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു പണിമുടക്ക്.
റവന്യു വകുപ്പിലെ 18,618 ജീവനക്കാരിൽ 14,964 പേരും പണിമുടക്കിൽ പങ്കെടുത്തു. ആകെയുള്ള 1541 വില്ലേജ് ഓഫീസുകളിൽ 890 എണ്ണം ഇന്നലെ അടഞ്ഞുകിടന്നു. ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ 237 ജീവനക്കാരിൽ 201 പേരും പണിമുടക്കിയതായി അസോസിയേഷൻ അവകാശപ്പെട്ടു. ലാൻഡ് ബോർഡിലെ 75 ജീവനക്കാരിൽ 72 പേരും ജോലിക്ക് ഹാജരായില്ല.
റവന്യു വകുപ്പിലെ 18,618 ജീവനക്കാരിൽ 14,964 പേരും പണിമുടക്കിൽ പങ്കെടുത്തു. ആകെയുള്ള 1541 വില്ലേജ് ഓഫീസുകളിൽ 890 എണ്ണം ഇന്നലെ അടഞ്ഞുകിടന്നു. ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ 237 ജീവനക്കാരിൽ 201 പേരും പണിമുടക്കിയതായി അസോസിയേഷൻ അവകാശപ്പെട്ടു. ലാൻഡ് ബോർഡിലെ 75 ജീവനക്കാരിൽ 72 പേരും ജോലിക്ക് ഹാജരായില്ല.