തിരുവനന്തപുരം: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന് എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നിവേദനം നല്കി.
സര്‍ക്കാര്‍ ജോലിക്കും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ ജനുവരി മൂന്നിനാണ്. ഉത്തരവിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഫെബ്രുവരി 12ന് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കി. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുവാനുള്ള നടപടി സ്വീകരിച്ചില്ല. വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം റവന്യുവകുപ്പ് നല്‍കിയില്ല. അപേക്ഷയുടെ നിശ്ചിത മാര്‍ഗരേഖ തീരുമാനിക്കാനും ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കുന്നതിനും സര്‍ട്ടിഫിറ്റ് ഇഷ്യുചെയ്യുന്നതിനും ലാൻഡ്് റവന്യുകമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും തുടര്‍ നടപടിള്‍ ഉണ്ടായില്ലെന്ന് റോഷി നിവേദനത്തില്‍ പറഞ്ഞു.
കേന്ദ്ര മാനദണ്ഡങ്ങളായ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ, ഭൂപരിധി അഞ്ച് ഏക്കര്‍ എന്നിവ യഥാക്രമം നാലു ലക്ഷം രൂപ, 2.5 ഏക്കര്‍ എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയതുമൂലം കഴിഞ്ഞ വര്‍ഷം കേന്ദ്ര മാനദണ്ഡമനുസരിച്ച് ഇയര്‍ റിപ്പീറ്റ് ചെയ്ത് എന്‍ട്രന്‍സിന് ഒരുങ്ങിയവരില്‍ പണവും സമയവും നഷ്ടപ്പെടുത്തി നിരാശയില്‍ കഴിയുന്നവര്‍ നിരവധിയുണ്ടെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.
സര്‍ക്കാര്‍ ജോലിക്കും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ ജനുവരി മൂന്നിനാണ്. ഉത്തരവിലെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഫെബ്രുവരി 12ന് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് ഇറക്കി. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുവാനുള്ള നടപടി സ്വീകരിച്ചില്ല. വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം റവന്യുവകുപ്പ് നല്‍കിയില്ല. അപേക്ഷയുടെ നിശ്ചിത മാര്‍ഗരേഖ തീരുമാനിക്കാനും ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കുന്നതിനും സര്‍ട്ടിഫിറ്റ് ഇഷ്യുചെയ്യുന്നതിനും ലാൻഡ്് റവന്യുകമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും തുടര്‍ നടപടിള്‍ ഉണ്ടായില്ലെന്ന് റോഷി നിവേദനത്തില്‍ പറഞ്ഞു.
കേന്ദ്ര മാനദണ്ഡങ്ങളായ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ, ഭൂപരിധി അഞ്ച് ഏക്കര്‍ എന്നിവ യഥാക്രമം നാലു ലക്ഷം രൂപ, 2.5 ഏക്കര്‍ എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയതുമൂലം കഴിഞ്ഞ വര്‍ഷം കേന്ദ്ര മാനദണ്ഡമനുസരിച്ച് ഇയര്‍ റിപ്പീറ്റ് ചെയ്ത് എന്‍ട്രന്‍സിന് ഒരുങ്ങിയവരില്‍ പണവും സമയവും നഷ്ടപ്പെടുത്തി നിരാശയില്‍ കഴിയുന്നവര്‍ നിരവധിയുണ്ടെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.