തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ പൊതു ശുചിമുറികൾ നിർമിക്കുന്നതിനു മൂന്നു സെന്റ് വീതം സർക്കാർ ഭൂമി കണ്ടെത്തുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്താകെ 12,000 ജോടി (സ്ത്രീകൾക്കും പുരുഷൻമാർക്കും) ശുചിമുറികൾ നിർമിക്കുകയാണ് ലക്ഷ്യം. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാർഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പ്രയാസമുണ്ടാ ക്കുന്നുണ്ട്. പെട്രോൾ പന്പിലെ ശുചിമുറികൾ ഉപയോക്താക്കൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തി ലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 12,000 ജോടി ശുചിമുറികൾ നിർമിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. സഹകരിക്കാൻ തയാറുള്ള ഏജൻസികളെ ഇതിൽ പങ്കാളികളാക്കും.
സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.
ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിർമ്മാണവും പരിപാലനവും. നിർമാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണം.
മാസംതോറും താലൂക്ക്തല അദാലത്തുകൾ
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്കുതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തുന്നതിനു കൂടി ഉദ്ദേശിച്ചാണ് താലൂക്ക്തല അദാലത്തുകൾ നടത്തുന്നത്. അദാലത്തുകളിൽ ജില്ലാ കളക്ടറും തഹസിൽദാർമാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും. അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും. അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റും സെക്രട്ടറിയും അദാലത്തിൽ പങ്കെടുക്കും.
അധിക ചുമതല
ടൂറിസം അഡീഷണൽ ഡയറക്ടർ തേജാ മൈലവരപ്പിന് കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി സ്പെഷൽ ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിൽ 18 തസ്തികകൾ സൃഷ്ടിക്കും.
ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി
പാലക്കാട് കൊഴിഞ്ഞാന്പാറ, വടകരപതി, എരുത്തേന്പതി പഞ്ചായത്തു കൾക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
സംസ്ഥാനത്താകെ 12,000 ജോടി (സ്ത്രീകൾക്കും പുരുഷൻമാർക്കും) ശുചിമുറികൾ നിർമിക്കുകയാണ് ലക്ഷ്യം. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാർഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പ്രയാസമുണ്ടാ ക്കുന്നുണ്ട്. പെട്രോൾ പന്പിലെ ശുചിമുറികൾ ഉപയോക്താക്കൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തി ലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 12,000 ജോടി ശുചിമുറികൾ നിർമിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. സഹകരിക്കാൻ തയാറുള്ള ഏജൻസികളെ ഇതിൽ പങ്കാളികളാക്കും.
സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.
ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിർമ്മാണവും പരിപാലനവും. നിർമാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണം.
മാസംതോറും താലൂക്ക്തല അദാലത്തുകൾ
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്കുതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തുന്നതിനു കൂടി ഉദ്ദേശിച്ചാണ് താലൂക്ക്തല അദാലത്തുകൾ നടത്തുന്നത്. അദാലത്തുകളിൽ ജില്ലാ കളക്ടറും തഹസിൽദാർമാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും. അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും. അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റും സെക്രട്ടറിയും അദാലത്തിൽ പങ്കെടുക്കും.
അധിക ചുമതല
ടൂറിസം അഡീഷണൽ ഡയറക്ടർ തേജാ മൈലവരപ്പിന് കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴി സ്പെഷൽ ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിൽ 18 തസ്തികകൾ സൃഷ്ടിക്കും.
ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി
പാലക്കാട് കൊഴിഞ്ഞാന്പാറ, വടകരപതി, എരുത്തേന്പതി പഞ്ചായത്തു കൾക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നൽകാൻ തീരുമാനിച്ചു.